Saturday 10 November 2012

വിയന്നയുടെ മനോഹാരിതയും സീ ഗ്രോട്ടോയും

St Stephens Cathedral Vienna


വിയന്നയില്‍ എന്നെ  സ്വീകരിക്കാന്‍ മലയാള നാട് അംഗം കൂടി ആയ ജോണി തോമസ്‌, ടിബി പുത്തൂര്‍  സണ്ണി പുത്തന്പരബില്‍ എന്നിവര്‍ വന്നിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്ല കാലാവസ്ഥ ആയിരുന്നു. തെളിഞ്ഞ ആകാശവും നല്ല ചൂടും ഉള്ള കാലാവസ്ഥ.. പക്ഷെ ആസ്ട്രിയന്‍ എയര്‍ ലൈന്സില്‍ യാത്രക്കിടയില്‍ പെട്ടെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നു കാലാവസ്ഥ മോശം ആണ്, ഇടിയും മിന്നലും ഒക്കെ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തുവാന്‍ അറിയിപ്പ് തന്നു. കാലാവസ്ഥ മോശം ആയ വിവരം വിമാനത്തില്‍ ഇരുന്ന എല്ലാവര്ക്കും ബോധ്യപ്പെട്ടു തുടങ്ങി. വിമാനം ശരിക്കും ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ പരിഭ്രാന്തര്‍ ആയതു പോലെ... എങ്കിലും പലരും ബിയറും മദ്യവും ആയി ആ ചെറിയ യാത്രയും ആഘോഷിക്കുകയായിരുന്നു. ചിലരെ ഇതൊന്നും അലട്ടിയതായി കണ്ടില്ല. എങ്കിലും കൃത്യ സമയത്ത് തന്നെ വിയന്ന വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങി. സമയം രാത്രി പത്തു മണി. മെയ്‌ 27 നു വൈകുന്നേരം , ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച  തിരികെ ആമ്സ്ടര്ടാമില്‍ പോയി ജോലിയില്‍ പ്രവേശിക്കണം. ...

വിയന്നയുടെ  പ്രാന്ത പ്രദേശത്തുള്ള  വിമാനത്താവളത്തില്‍ നിന്ന് ജോണിയുടെ വീട്ടിലേക്കാണ് യാത്ര. ഏകദേശം മുപ്പതു മിനുട്ട് യാത്ര. പുറത്തു മഴ പെയ്യുന്നുണ്ട് . അര മണിക്കൂറിനകം ജോണിയുടെ വീട്ടില്‍ എത്തി. ഫ്രെഷ  ആയി വന്നപ്പോഴേക്കു ജോണിയുടെ ഭാര്യ ഷേര്‍ളി ഭക്ഷണം വിളമ്പി. കപ്പയും നല്ല എരിവുള്ള തനി  നാടന്‍ അയില മീന്‍ കറിയും. മനസ്സിന് വളരെ ആശ്വാസം ആയി. വായില്‍ കപ്പലോടാന്‍ തുടങി. എത്ര ദിവസം ആയി വായ്ക്ക് രുചി ഉള്ള എന്തെങ്കിലും കഴിച്ചിട്ട്. വരുന്നതിനു മുന്‍പ് ജോണിയെ വിളിച്ചു നല്ല എരിവുള്ളത് വല്ലതും ഉണ്ടാക്കി വെക്കണം എന്ന് പറയണമെന്ന് കരുതി, എങ്കിലും പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സറിഞ്ഞു തന്നെ കപ്പയും മീന്‍ കറിയും. ആദ്യകാലത്തൊക്കെ ഗള്‍ഫില്‍ വരുമ്പോള്‍ പോലും കപ്പ ഒരു ആര്‍ഭാടം ആയിട്ടാണ് തോന്നിയത്, കൂടെ ഒരു ആഘോഷവും. കപ്പ ഉണ്ടാക്കുന്നു എന്നറിയുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ചു ചേരുന്ന അവസരം. പിന്നീട് കപ്പയുടെ ലഭ്യത സാധാരണം ആയപ്പോള്‍ ആരും ഇതൊരു ആഘോഷം ആക്കാതായി. , ഒരു പക്ഷെ നാട്ടിലെക്കാള്‍ അധികം കപ്പ കഴിക്കാന്‍ ഗള്‍ഫിലെ മലയാളിക്ക് ഭാഗ്യം ഉണ്ടായി. കപ്പ കണ്ടപ്പോള്‍ എന്നില്‍ ഉണ്ടായ   അമ്പരപ്പ് മനസ്സിലാക്കി ഷേര്‍ലി പറഞ്ഞു. അതെ, വിയന്നയിലും കപ്പ ഒരു ആര്‍ഭാടം ആണ്, കപ്പയും മീനും വിയന്നയിലെ മലയാളിക്കടയില്‍ നിന്നും ആണ് ലഭിക്കുന്നത്. പക്ഷെ ഇന്ത്യന്‍ സാമഗ്രഹികള്‍ എല്ലാം ഇവിടെ കിട്ടും, പക്ഷെ പൊന്നും വിലയാണ് എന്ന് മാത്രം. അത് പോലെ തന്നെ ഈ യാത്രയില്‍ ആദ്യം ആണ് മലയാളികളെ  കാണുന്നതും. ഭക്ഷണം കഴിഞ്ഞു കുറെ നേരത്തെ ലാത്തി വെക്കലിനു ശേഷം പിറ്റേന്ന് രാവിലെ നടക്കാന്‍ പോകണം എന്നുള്ള പ്ലാനോട് കൂടി കിടന്നുറങ്ങി.


പക്ഷെ പ്രഭാതത്തില്‍  എഴുന്നേറ്റപ്പോള്‍ മനസ്സിലായി, നടക്കാന്‍ പോകാന്‍ ഉള്ള കാലാവസ്ഥ അല്ല, പുറത്തു മഴ നന്നായി പെയ്യുന്നു. ബസേമെന്റ്റ് അടക്കം നാല് നിലകള്‍ ഉള്ള വീടാണ് ജോണി താമസിക്കുന്ന വില്ല. ചെറിയ ഒരു ലോണ്‍ വീടിനു മുന്നില്‍., അതില്‍ മനോഹരം ആയി പുല്ലുകള്‍ നട്ടിരിക്കുന്നു. അവക്കരികില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവല്‍, പയര്‍, വെണ്ട, മുളക്, കത്തിരി , ബീന്‍സ്‌, തക്കാളി തുടങ്ങിയവ നട്ടിരിക്കുന്നു. മഞ്ഞു കാലം കഴിഞ്ഞതെ ഉള്ളു, അതിനാല്‍, കായ്ച്ചു തുടങ്ങിയിട്ടില്ല. ഒരിക്കല്‍ കായ്ച്ചു തുടങ്ങിയാല്‍ ഭയങ്കര വിളവാണ് ലഭിക്കുക എന്ന് പറഞ്ഞു. വീടിന്റെ മുന്നിലുള്ള, ആപ്പിള്‍ ചെടി, പിയെര്സ്, മുന്തിരി എല്ലാം കായ്‌ച്ചു തുടങ്ങിയിരിക്കുന്നു.

ജോണിക്ക് അന്ന്  ഉച്ചക്ക് ഓരു ബന്ധുവിന്റെ  കുട്ടിയുടെ ആദ്യ കുര്‍ബാനയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കണം. അത് വിയന്നക്ക് പുറത്താണ്. എങ്കിലും അതിനു മുന്നേ വിയന്നയിലെ ഷോപ്പിംഗ്‌ സിറ്റി എന്ന പറയുന്ന കച്ചവട സമുച്ചയത്തില്‍ പോയി തിരികെ വന്നു. ജോണിയും കുടുംബവും ഒപ്പം ഞാനും ആ പാര്‍ട്ടിയില്‍ പോയി. ഒരു ചൈനീസ്‌ ഭക്ഷണ ശാലയില്‍ വച്ചാണ് പാര്‍ട്ടി. വിദേശ ഭക്ഷണ ശാലകളില്‍ ചൈനീസ്‌ ഭക്ഷണ ശാലകളില്‍ ആണ് തിരക്ക് കൂടുതല്‍. കാരണം അവിടെ വിലക്കുറവ് ആണ്. മലയാളി ഭക്ഷണ ശാലകളില്‍ പൊതുവേ വളരെ വിലക്കൂടുതല്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടി ഹോട്ടലിന്റെ ഗാര്‍ഡനില്‍ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത് എങ്കിലും മഴ കാരണം അകത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. സാധാരണ മെയ്‌ , ജൂണ്‍ മാസങ്ങളില്‍ ആണ് വിയന്നയില്‍ പാര്‍ട്ടി സമയം എന്നാണ് ജോണി പറയുന്നത്. മലയാളികള്‍ നടത്തുന്ന കാറ്ററിംഗ് കമ്പനികള്‍ ഇവിടെ ഉണ്ട്.

ഏകദേശം അമ്പതോളം മലയാളികളെ അവിടെ വച്ച്  പരിചയപ്പെട്ടു. ജെര്‍മനിയില്‍ നിന്ന് വന്ന ഒരു ചേട്ടന്‍ മലയാള നാട് വാരിക സ്ഥിരം വായനക്കാരന്‍ ആണ് എന്നറിയിച്ചു. അത് കേട്ടപ്പോള്‍ ശരിക്കും സന്തോഷം തോന്നി. പലരും മലയാള നാട് വായിക്കുന്നവരും മലയാള നാട്ടില്‍ അംഗംങ്ങള്‍ ആണ് എന്നും പറഞ്ഞു.

പാര്‍ട്ടി കഴിഞ്ഞു, തിരികെ വീട്ടില്‍ പോയി. അവിടെ നിന്ന് ടിബിയെയും കൂട്ടി ഞാനും ജോണിയും സിറ്റി കാണുവാന്‍ പോയി. മഴക്കിപ്പോള്‍ ശമനം വന്നു. ഡാനൂബ്‌ നദി കടന്നു പോകുമ്പോള്‍ ജോണിയും ടിബിയും ആസ്ത്രിയയെക്കുരിച്ചും അവിടുള്ള പ്രധാന തെരുവുകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വളരെ മനോഹരം ആയ പട്ടണം. ആല്‍പ്സ്‌ പാര്‍വത നിരക്കിടയില്‍ പച്ച പുതച്ചു കിടക്കുന്ന വിയന്നയില്‍ ഒന്നര മില്ല്യന്‍ ആണ് ജന സംഖ്യ. വിയന്ന പട്ടണത്തിനു ഏകദേശം ആയിരത്തി നാനൂറു വര്‍ഷത്തെ  ചരിത്രം ഉണ്ട്. ആയിരത്തി  അറുനൂറുകളിലും എഴുന്നൂറുകളിലും പണിത കെട്ടിടങ്ങളില്‍ പലതും ലോക മഹാ യുദ്ധങ്ങളില്‍ തകര്‍ന്നു പോയെങ്കിലും വിയന്ന പുനര്‍ നിര്‍മ്മിചിരിക്കയാണ്. , തൊട്ടടുത്ത കെട്ടിടങ്ങള്‍ തകര്‍ന്നു വീണപ്പോഴും  തല ഉയര്‍ത്തി നിന്ന , ബോംബുകള്‍ ഒന്നും പതിക്കാതിരുന്ന സെയിന്റ് സ്റ്റീഫന്‍സ് എന്ന പടു കൂറ്റന്‍ കത്തീദ്രല്‍ ദൂരെ നിന്നു  തന്നെ കാണാം. ആസ്ത്രിയന്‍ പാര്‍ലിമെന്റു മന്ദിരത്തിനു പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു, നടക്കാന്‍ തീരുമാനിച്ചു. പാര്‍ലിമെന്റു മന്ദിരത്തിനു മുന്നില്‍ വന്നപ്പോള്‍ കണ്ടത് ഒരു ചുറ്റു മതില്‍ പോലും ഇല്ലാതെ , പ്രേത്യേകമായ സുരക്ഷകള്‍ ഒന്നും ഇല്ലാതെ ഒരു മനോഹര മന്ദിരം. ആര്‍ക്കും കയറി ചെല്ലുവാന്‍ കഴിയുന്ന ആ മന്ദിരത്തിനു മുന്നില്‍ ഒരു പോലീസുകാരന്‍ മാത്രം കാവല്‍. നില്‍ക്കുന്നു.   അവിടെ ആണ് നിയമ നിര്‍മ്മാണം നടക്കുന്നത്. മുന്നില്‍ മനോഹരം ആയ ഉദ്യാനം. അതിനകത്ത് കൂടി പോകുമ്പോള്‍ അവിടെ ഉള്ള യുവാക്കളെയും കുട്ടികളെയും സ്പോര്‍ട്സില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി ഒരു സ്പോര്‍ട്സ്‌ പവിലിയന്‍ നടത്തുന്നു. . പല സ്ഥലത്തും സംഗീത വിരുന്നുകള്‍.,  അവക്കനുസരിച്ചു നൃത്തം വയ്ക്കുന്ന യുവതീയുവാക്കള്‍...,... പ്രധാന നിരത്തുകളില്‍ കൂടി നടന്നു, ടൂറിസ്റ്റുകള്‍ വരുന്ന വീഥികള്‍ ആയതിനാല്‍ ആകും, മനോഹരമായ പ്ലോട്ടുകള്‍ വീഥിയിലൂടെ പോകുന്നു. അവയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പലരും മുതിരുന്നു. മഴ ആയിരുന്നതിനാല്‍ ആണ്, പലരും ശരീര ഭാഗങ്ങള്‍ എല്ലാം മറച്ച വസ്ത്രം ധരിച്ചിരിക്കുന്നത്‌ എന്ന് ടിബി ഓര്‍മപ്പെടുത്തി. അതല്ലെങ്കില്‍ ചൂട് കാലം തുടങ്ങുമ്പോള്‍ മിക്കവാറും എല്ലാവരും അല്‍പ വസ്ത്ര ധാരികളാണ് എന്നാണ് ടിബി പറയുന്നത്.


ഹിട്ലരിന്റെ ജന്മദേശം ആണ് എങ്കിലും ഹിട്ലര്‍ ആ  നാട്ടുകാരന്‍ ആണ് എന്ന്  പറയുവാന്‍ ആസ്ത്രിയക്കാര്‍  മടിക്കുന്നു. അതിനാല്‍ മോസ്സാര്ട്ടിനെ  ഉയര്‍ത്തി കാണിക്കുവാന്‍  ആണ് ആസ്ത്രിയക്കാര്‍ കൂടുതല്‍ ശ്രമിക്കുന്നത് എന്ന് ജോണി പറഞ്ഞു. പോയ വീഥിക്കരികില്‍ ഭിക്ഷാടനം നടത്തുന്ന അനേകം പേര്‍. ഇവിടെ ഭിക്ഷാടനം നടത്തുന്നവര്‍, ഗിത്താര്‍ വായിച്ചു അതിനൊപ്പം പാടിയോ, അല്ലെകില്‍ ഫാന്‍സി ഡ്രസ്സ്‌ വേഷങ്ങള്‍ ധരിച്ചോ ആണ് തെണ്ടുന്നത്. നമ്മുടെ നാട്ടില്‍ ഭിക്ഷാടനം ഭിക്ഷക്ക് വരുന്നവരുടെ ദയനീയത നമ്മെ കാട്ടി ആണെന്കില്‍ ഇവിടെ നല്ല വേഷങ്ങള്‍ ധരിച്ചും പുതിയ എന്തെങ്കിലും, ക്രിയേറ്റീവ് ആയ് എന്തെങ്കിലും കാട്ടിയും ഒക്കെ ആണ് തെണ്ടുന്നത്. ഒരു പക്ഷെ നാട്ടിലെക്കാള്‍ കൂടുതല്‍ തെണ്ടികളെ ഇവിടെ കാണാം. ഇങ്ങനെ വേഷം ധരിച്ചു നില്‍ക്കുന്നവരെ, അവരുടെ അടുക്കല്‍ പോയി ഫോട്ടോ എടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. ഫോട്ടോ എടുക്കുന്നവര്‍ ആണ് ഭിക്ഷ കൊടുക്കുന്നത്. ഇതിനിടയില്‍ നടന്നു നടന്നു, ഞാന്‍ മുന്‍പ് സൂചിപ്പിച്ച ആസ്ത്രിയയിലെ സെ. സ്റ്റീഫന്‍സ് കത്തീദ്രലില്‍ എത്തി. ഏകദേശം അഞ്ഞൂറ് വര്ഷം പഴക്കം ഉള്ള അതി പുരാതനവും ബ്രഹത്തും ആയ കത്തീഡ്രല്‍,.. ഏറ്റവും അധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ആ കത്തീദ്രല്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അവിടെ വലിയ ഉദ്യമം തന്നെ നടത്തുന്നു.  മനോഹരം ആയ ആസ്ട്രിയന്‍ തെരുവുകളില്‍ കൂടി നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ വീണ്ടും തിരികെ വീട്ടിലേക്കു.
തിരികെ വരുമ്പോള്‍ ടിബി ആസ്ത്രിയയിലെ കാസിനോകളെക്കുറിച്ചും നൈറ്റ്‌ ലൈഫ്നെക്കുറിച്ചും സംസാരിച്ചു. റഷ്യക്കാരും കിഴക്കന്‍ യൂറോപ്പില്‍ ഉള്ളവരും ആയ സ്ത്രീകള്‍ ആണ് ആസ്ത്രിയയില്‍ വ്യഭിചാരം നടത്തുന്നത്. ഡ്രഗ്സ്‌ അനുവദനീയം അല്ലെങ്കിലും അത് പല നൈറ്റ്‌ കള്ബുകളിലും ലഭ്യമാണ് പോലും.

പിറ്റേന്ന്  രാവിലെ ജോണിക്കും കുടുംബത്തിനും ഒപ്പം പള്ളിയില്‍ പോയി. ചെറിയ പള്ളി ആണെങ്കിലും പള്ളി നിറയെ ആളുകള്‍.  നമ്മുടെ ഗ്രാമങ്ങളിലെ പള്ളികള്‍ പോലെ തന്നെ , കുട്ടികളും ആല്‍ത്താര ശുശ്രൂഷകളില്‍ പങ്കു ചേരുന്നു. ഏറ്റവും രസകരം ആയി തോന്നിയത്, നമ്മുടെ നാട്ടിലെ വിശുദ്ധരുടെ പ്രതിമകള്‍ ആണ് ആ പള്ളിയിലും കണ്ടത്. വിശുദ്ധ സെബസ്ത്യാനോസും വിശുദ്ധ ഗീവര്ഗ്ഗെസും ഒക്കെ ആണ് അവിടെയും വിശുദ്ധര്‍.,... പള്ളിയില്‍ വളരെ അധികം ഭകതിയോടു കൂടി ആണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്. ഭാക്ഷ ജര്‍മ്മന്‍ ആയതിനാല്‍ എനിക്കൊന്നും മനസിലായില്ല. വിയന്നയിലെ സംസാര ഭാക്ഷ ജര്‍മ്മന്‍ ആണ്. പള്ളിയിലെ അല്ത്താരയില്‍ യൂണിഫോം അണിഞ്ഞ ബാന്‍ഡു സംഘാംഗംങ്ങള്‍ നിന്നതും കൌതുകം ജനിപ്പിച്ചു.

കുര്‍ബാന കഴിഞ്ഞു  വീട്ടില്‍ വന്നു ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ സീ ഗ്രോട്ടോ കാണാന്‍ പോയി. ഭൂമിക്കടിയിലെ ലോകത്തിലെ ഏറ്റവും വലിയ തടാകം ആണ് സീ ഗ്രോട്ടോ. വിയന്നക്ക് പുറത്തു ഹിന്ടെര്ബ്രോഹ് എന്നാ സ്ഥലത്താണ് സീ ഗ്രോട്ടോ. വിയന്നയില്‍ നിന്ന് അര മണിക്കൂര്‍ മാത്രം യാത്ര. പന്ത്രണ്ടു അരയോടെ ആണ് സീ ഗ്രോട്ടോയില്‍ ചെന്നത്. ഒരു മലയുടെ അടിയിലുള്ള തടാകം കാണുവാന്‍ അനേകം ടൂറിസ്റ്റുകള്‍  വരുന്നു. കൂടുതലും ഇസ്രായേല്‍കാരാണ്. ഇസ്രായേല്‍ കാര്‍ ഇവിടെ വരാന്‍ കാരണം , നാസി ഭരണത്തില്‍  വലിയ കൊടിയ ജൂത മര്‍ദ്ദനം നടന്ന സ്ഥലം ആണ്. ജൂതരെ പീഡിപ്പിച്ച സ്ഥലങ്ങള്‍ ഒക്കെ പോയി കാണുക ഇപ്പോള്‍ ഇസ്രയെല്കാരുടെ ജീവിതത്തിന്റെ ഭാഗം ആണ്.



സീ ഗ്രോട്ടോ , കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ജിപ്സം ഖനനം ചെയ്യാന്‍ വേണ്ടി വലിയൊരു  മല ഡ്രില്‍ ചെയ്തു 1848 ല്‍ ആണ് ഈ തുരങ്കം നിര്‍മ്മിച്ചത്. വന്‍ തോതില്‍ ഖനനം ചെയ്ത ജിപ്സം ഇവിടെ കൃഷി ആവശ്യത്തിനു വളം ആയാണ് ഉപയോഗിച്ചിരുന്നത്. ഈ തുരങ്കത്തില്‍ വിശ്രമ മുറി, തൊഴിലാളികള്‍ക്ക് താമസിക്കുവാനുള്ള മുറി, കുതിരകളുടെ ലയം എന്നിവയും ഉണ്ട്. രണ്ടായിരത്തില്‍ അധികം തൊഴിലാളികള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ എല്ലാവരും താമസിച്ചിരുന്നതും ഈ തുരങ്കത്തിനകത്ത് ആയിരന്നു.  കുതിരകള്‍ ആണ് അകത്തേക്കും പുറത്തേക്കും ചരക്കു വലിച്ചിരുന്നത്. അതിനു ഉപയോഗിച്ച പാളങ്ങള്‍ ഇവിടെ കാണാം. കുതിരകളുടെ കണ്ണുകള്‍ പോട്ടിച്ചിട്ടയിരുന്നു കുതിരകളെ ഈ ജോലിക്ക് ഉപയോഗിച്ചിരുന്നത്. ചൂട് കാലത്തും തണുപ്പ് കാലത്തും ഈ തുരങ്കത്തില്‍ ഒന്‍പതു ഡിഗ്രീ ആണ് കാലാവസ്ഥ. അതിനാല്‍ തന്നെ ജാക്കറ്റു ഇട്ടു തന്നെ വേണം അകത്ത് പ്രവേശിക്കുവാന്‍. ഓരോ മണിക്കൂറില്‍ ഒരു ടീം എന്നാ നിലയില്‍ ഒരു ഗൈഡ് ആണ് ഓരോ ടീമിനെയും അകത്തേക്ക് കൊണ്ട് പോകുന്നത്. ഓരോ ടൂറും നാല്പതു മിനുട്ട് വീതം. ഞങ്ങളുടെ ഗൈഡ് ഒരു ദ്വിഭാക്ഷി ആയിരുന്നു. ഇംഗ്ലീഷ് , ജര്‍മ്മന്‍ ഭാക്ഷകളില്‍ എല്ലാം വിശദീകരിച്ചു തന്നു.

1912
ള്‍ ഒരു സാധാരണ  ബ്ലാസ്റ്റില്‍ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനാല്‍ ഇവിടെ ഉള്ള ഖനനം ഉപേക്ഷിക്കുക ഉണ്ടായി. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ തുരങ്കം 1930 ള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പാണ് കണ്ടു പിടിച്ചത്. 1934 ള്‍ നാസി പട്ടാളം ഈ തുരങ്കം  കയ്യടക്കുകയും ഇവിടെ ഉണ്ടായിരുന്ന വെള്ളം വറ്റിക്കുകയും ഇവിടെ യുദ്ധത്തിനു ആവശ്യം ആയ യുദ്ധ വിമാനങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ഇറ്റലിയിലെ കുപ്രസിദ്ധനായ മുസ്സോളിനിയുടെ രാഷ്ട്രീയ തടവുകാരെയും  , ഹിട്ലര്‍ പിടി കൂടിയ യഹൂദരെയും  ഇവിടെ അടിമകളെ പോലെ പണി എടുപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരെ ആണ് ഇവിടെ അടിമകളെ പോലെ പണി എടുപ്പിചിരുന്നത്. അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ അവരെ പുറത്തുള്ള ക്യാമ്പുകളില്‍ കൊണ്ട് പോയി കൊന്നു കളയുകയായിരുന്നു പതിവ്.

സെയിന്റ് ബാര്‍ബര എന്നാ പുണ്യവതിയുടെ നാമത്തില്‍ ഒരു അള്‍ത്താരയും ഈ തുരങ്കത്തില്‍  ഉണ്ട്. ഖനനം നടന്നു കൊണ്ടിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്ക് വേണ്ടി ആണ് ഈ അലത്താര  സജ്ജമാക്കിയിരിക്കുന്നത്. ഖനന തൊഴിലാളികളുടെ വിശുദ്ധ  ആണ് സയിന്റ്റ്‌ ബാര്‍ബര. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തുരങ്കത്തില്‍  വിയന്നയിലെ കര്‍ദ്ടിനാലിന്റെ നേതൃത്ത്വത്തില്‍ കുര്‍ബാന  അര്‍പ്പിക്കാറുണ്ട്.



ഇടയില്‍ ഒരു  നീല ത്തടാകം കണ്ടു. വളരെ  മനോഹരമായ തടാകം. വീണ്ടും  മുന്നോട്ടു പോകുമ്പോള്‍  മൈനിങ്ങിനു ഇടയില്‍ മരിച്ചു  പോയവര്‍ക്ക് വേണ്ടി ഒരു  ചെറിയ സ്മാരകം. വീണ്ടും മുന്നോട്ടു പോയപ്പോള്‍ ഹിറ്റ്ലര്‍ഇവിടെ നിര്‍മ്മിച്ച വിമാനത്തിന്റെ മോഡലും അവയുടെ അവശിഷ്ടങ്ങളും പൊതു ദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഹിടല്ര്‍ വിമാന നിര്‍മ്മാണത്തിനായി ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണം , സഖ്യ ശക്തികള്‍ക്ക് ഒരിക്കലും ഈ തുരങ്കം ബോംബിട്ടു തകര്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ ആണ്.

വീണ്ടും മുന്നോട്ടു പോയപ്പോള്‍ തടാകത്തിലെക്കുള്ള  വഴി . ഭൂമിയുടെ നിരപ്പില്‍ നിന്നും ഏകദേശം അറുപതു മീറ്റര്‍ താഴ്ചയിലാണ് മലകള്ക്കടിയിലെ ഈ തടാകം. ലോകത്ത് മറ്റൊരിടത്തും  ഇത് പോലൊരു തടാകം ഇല്ല എന്ന് ഞങ്ങളുടെ ഗൈഡ് വിവരിച്ചു  തന്നു. വഴുക്കല്‍ ഉള്ള പടികളില്‍  ഞങ്ങള്‍ സാവധാനം ഇറങ്ങി. ഇവിടെ വച്ചാണ് ഹിറ്റ് ലറിന്റെ കാലത്ത് വെള്ളം വറ്റിക്കുവാന്‍ കുതിരകളെ ഉപയോഗിച്ചിരുന്നതും.  ഞങ്ങള്‍ക്ക് ആ തടാകത്തില്‍ യാത്ര ചെയ്യാന്‍ ആയി ഒരു ബോട്ട് റെഡി ആയി കിടക്കുന്നു. ഞങ്ങള്‍ ആ ബോട്ടില്‍ കയറി. ആ തടാകത്തിലൂടെ ഞങ്ങള്‍ പത്തു മിനുട്ടിലധികം യാത്ര ചെയ്തു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ തടാകത്തില്‍ പല വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ഗൈഡ്നു ടിപ്പു കൊടുക്കുന്നതിനെക്കുറിച്ച് വളരെ വിശദമായി നല്ലൊരു വിവരണം ഗൈഡ് നടത്തി. ഗൈഡ് നീട്ടിയ തോപ്പിയിലേക്ക് എല്ലാവരും നാണയങ്ങള്‍ ഇട്ടു കൊടുത്ത്.

ത്രീ മുസ്കട്ടീര്സ്  എന്നാ ബോളിവുഡ് സിനിമ ഇവിടെ  വച്ചാണ് ഷൂട്ട്‌ ചെയ്തത്, ആ ഷൂട്ടിംഗിനു ഉപയോഗിച്ച ബോട്ട് അവിടെ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിനാല് മീറ്റര്‍ വരെ ആഴം ഉണ്ട് ഈ തടാകത്തിനു. 2005 ള്‍ ഈ തടാകത്തില്‍ ബോട്ടപകടത്തില്‍ അഞ്ചു സന്ദര്‍ശകര്‍ മുങ്ങി മരിച്ചു എന്നതാണ് ഈ തടാകത്തിലെ ഏറ്റവും ദാരുണമായ അത്യാഹിതം.

1935
ള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ചുവന്ന സേന ആണ്  ഈ തുരങ്കം നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്ന് മോചിപ്പിച്ചത്. പിന്നീട് ഈ തടാകവും തുരങ്കവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

ജീവിതത്തില്‍  ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് സീ ഗ്രോട്ടോ സന്ദര്‍ശനം.

സീ ഗ്രോട്ടോ സന്ദര്‍ശനത്തിനു ശേഷം യൂ എന്‍ ഓഫീസ്‌ വിസിറ്റ് ചെയ്യാന്‍  പോയി. യു എന്നിന്റെ ന്യൂയോര്‍ക്കിനു പുറത്തുള്ള രണ്ടു ആസ്ഥാനങ്ങളില്‍ ഒന്നാണ് വിയന്ന. മറ്റേതു സ്വിറ്സ്സര്ലണ്ടിലെ ജെനീവ. വിയന്നയിലെ യു എന്‍ ഓഫീസില്‍ ആണ് ജോണി ജോലി ചെയ്യുന്നത്. ഇന്റര്‍ നാഷണല്‍ അറ്റോമിക്‌ എനര്‍ജി യുടെ ആസ്ഥാനവും ഇവിടെ ആണ്. ജോണി അവിടെ ജോലി ചെയുന്നതിനാല്‍ ആണ്, ഞായരാഴ്ച  ആയിരുന്നിട്ടു കൂടി എനിക്ക് ആ ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്.


ലോകത്തില്‍  ഓപ്പിയം കൃഷി ചെയ്യാന്‍  നിയമപരം ആയി അനുവാദം ഉള്ളത് ഇന്ത്യയില്‍ മാത്രം ആണ്. നിയമപരം അല്ലാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ലാവോസ്, മ്യാന്മാര്‍ തുടങ്ങി മറ്റു ചില രാജ്യങ്ങളില്‍  ഒപിയം കൃഷി ചെയുന്നത് മറക്കണ്ട. മധ്യപ്രദേശ്‌ , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ആണ് ഓപ്പിയം കൃഷി ഔധോഗീകം ആയി ചെയുന്നത്. ഇവിടങ്ങളില്‍ കൃഷി ചെയുന്ന  ഓപ്പിയം ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. മരുന്നിനു വേണ്ടി ആണ് ഈ കൃഷി ചെയുന്നത്. യു എന്നിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ ആണ് ഈ കൃഷി. ഈ വിഭാഗത്തില്‍ ആണ് ജോണി ജോലി ചെയുന്നത്. ഓരോ രാജ്യങ്ങളിലെ മരുന്ന് കമ്പനികളുടെ ആവശ്യങ്ങള്‍ അറിഞ്ഞു, അതൊക്കെ ശരിയായ ആവശ്യങ്ങള്‍ ആണോ എന്നറിയുക, അതനുസരിച്ച് അവര്‍ക്ക് ഇറക്കുമതിക്ക് അനുവാദം കൊടുക്കുക , ഇതൊക്കെ കര്‍ശനമായി യു എന്‍ നിരീക്ഷിക്കുന്നു. ഇതൊരിക്കലും തെരുവില്‍ വിറ്റഴിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇവര്‍ നടത്തും.

പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഓപ്പിയം  കൃഷി ചെയുവാന്‍ മടി കാണിക്കുന്നതായാണ്  റിപ്പോര്‍ട്ടുകള്‍. കൃഷിക്ക് തക്ക പ്രതിഫലം ഇല്ല എന്നതിനാലും, കൃഷിക്കാരുടെ മക്കള്‍ ഇപ്പോള്‍ കൃഷിയില്‍ താല്പര്യം കാണിക്കാത്തതിനാലും ആണിത്. യു എന്‍ ഇപ്പോള്‍ ഓപ്പിയം മരുന്നയുള്ള ഡ്രഗ്സ്‌ കൂടുതല്‍ പ്രൊമോട്ട് ചെയുവാന്‍ വികസ്വര രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജോണി പറഞ്ഞു. കാന്‍സര്‍ പോലുള രോഗങ്ങള്‍ക്ക് ആണ് ഈ മരുന്നുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വേദന സംഹാരികള്‍ ആണ് ഓപ്പിയം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍. പെത്തിടിന്‍ , മോര്‍ഫിന്‍ , തുടങ്ങിയ വേദന സംഹാരി ഇന്‍ജെക്ഷന്‍ , പിന്നെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്ന ഫെന്ടയില്‍ , രേമ്യ്ഫെന്ടയില്‍ തുടങ്ങിയ അനാല്ജെസിക്കുകള്‍. അത് കൂടാതെ ചുമക്കുള്ള കഫ്‌ സിറപ്പുകളില്‍ ഉപയോഗിക്കുന്ന കൊടെയിന്‍ ഒപ്പിയത്തില്‍ നിന്നും ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

യു എന്‍ സമുച്ചയത്തില്‍ നിന്ന് നേരെ പോയത് ഡാനൂബ്‌  നടിക്കരികെ യുള്ള ടോനബ് പാര്‍ക്കില്‍ ആണ്. അവിടെ ഉള്ള ടവറില്‍ നിന്ന് വിയന്ന പട്ടണത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ എന്റെ കണ്ണുകള്‍ക്ക്‌ കഴിഞ്ഞു. വിയന്ന പട്ടണത്തെ രണ്ടായി മുറിക്കുന്നത് ഡാനൂബ്‌ നദി ആണ്. ആസ്തൃയയില്‍ സമുദ്രം ഇല്ലാത്തതിന്റെ കുറവ് നിര്‍ത്തുന്നതും ഡാനൂബ്‌ നദി ആണ്. ഡാനൂബ്‌ നദിയുടെ ഒരു വശത്തു ഇരുപത്തി നാല് കിലോമീറ്റര്‍ നീളത്തില്‍ ഒരു ദ്വീപ്‌ പോലെ നിര്‍മ്മിചിരിക്കയാണ്. ഇതൊരു പാര്‍ക്കായും ബീച്ച് ആയും സൈക്കിള്‍ യാത്ര ട്രാക്ക് ആയും ഇവര്‍ ഉപയോഗിക്കുന്നു. ഈ ദ്വീപില്‍ ആണ് വിയന്നയിലെ ഏറ്റവും വലിയ ന്യൂഡ്   ബീച്ച് സ്ഥിതി ചെയുന്നത്. ഈ ന്യൂഡ്  ബീച്ചില്‍ പ്രവേശനം ഫ്രീ ആണ്. ചെറുപ്പക്കാരും കുടുംബം ഒന്നാകെയും ഈ ബീച്ചില്‍ ആസ്ത്രിയയക്കാരും ടൂറിസ്റ്റുകളും വരുന്നു. എഫ കെ കെ എന്ന ബോര്‍ഡു കണ്ടാല്‍ അത് ന്യൂഡ്  പാര്‍ക്കിലെക്കുള്ള വഴി ആണ്. മലയാളികള്‍ പലരും ന്യൂഡ്   ബീച്ചില്‍ വരുന്നത് സൈക്കിള്‍ യാത്രക്കാരായിട്ടാണ് പോലും.



പാര്‍ക്കുകളും മനോഹരമായ കെട്ടിടങ്ങള്‍  കൊണ്ടും സമൃദ്ധം ആണ്  വിയന്ന. മലകളിലും മലയിടുക്കുകളിലും മനോഹരമായ വീടുകള്‍ .. വൃത്തിയുള്ള റോഡുകള്‍ ... വേനല്‍ക്കാലത്ത് അനേകം ടൂറിസ്റ്റുകള്‍ വരുന്നു. വിയന്ന ആണ് ഈസ്റ്റ്‌ യൂറോപ്പിനെയും വെസ്റ്റ്‌ യൂറോപ്പിനെയും യോജിപ്പിക്ക്കുന്ന രാജ്യം. ആസ്ത്രിയ വളരെ സമ്പന്നം ആയ ഒരു രാജ്യം ആണ്. ഈസ്റ്റിലെ സമ്പന്നര്‍ എന്നാണ് ആസ്ത്രിയ എന്ന വാക്കിന്റെ അര്‍ഥം. ഇവിടെ ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍ ജോലി ചെയുന്നു. ഇവരില്‍ കൂടുതലും പേര്‍ ആസ്ത്രിയയിലെ ഹെല്‍ത്ത്‌ സര്‍വീസസിലും യു എന്നിലും ആണ് ജോലി ചെയുന്നത്. മലയാളികള്‍ എല്ലാവരും നന്നായി ജര്‍മ്മന്‍ ഭാക്ഷ സംസാരിക്കുന്നു. യൂറോപ്പ്യന യൂണിയനില്‍ അംഗം ആയതിനു ശേക്ഷം ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആസ്ത്രിയയിലേക്ക് പ്രവേശനം ഇല്ല. ഈസ്റ്റ്‌ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് ഇപ്പോള്‍ ഇവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത്. ഇത് മൂലം ആണ് ഇപ്പോള്‍ മലയാളിയ്ടെ ചാന്‍സ്‌ നഷ്ടപ്പെട്ടത്.

ഞങ്ങളുടെ നാട്ടുകാരായ ഒരു വീട്ടില്‍ സുഹൃത്ത്‌ സന്ദര്‍ശനം നടത്തി തിരകെ ടിബിയുടെ വീട്ടില്‍.,.  ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും പോയവരാണ് ഇവര്‍..,. അതിനു ശേക്ഷം ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. വലിയ സന്തോഷം തോന്നി. 

 എന്റെ വിയന്ന സന്ദര്‍ശനത്തിന്റെ ബഹുമാനാര്‍ത്ഥം ടിബിയുടെ നേതൃത്വത്തില്‍  ഒരു സംഗീത വിരുന്നോരുക്കണം എന്ന നിര്‍ബന്ധത്തിനു വഴങ്ങി. ടിബിയുടെ വീട്ടിലെ ബെസ്മെന്റ്റ്‌ ഹാളില്‍ ആണ് ചടങ്ങ് സംഘടിപ്പിചിരിക്കുന്നത്. വിയന്നയിലെ യേശുദാസ്‌ എന്നാണ് ടിബി വിയന്നയില്‍ അറിയപ്പെടുന്നത്, പ്രസശ്ത മലയാളി ഗായിക സുജാതയോടും ശ്വേത മോഹനോടും ഒപ്പം പാടിയതിനെക്കുറിചോക്കെ അദേഹം ഓര്‍മിപ്പിച്ചു. ഒരു സംഗീത നിശക്കുള്ള എല്ലാ ഉപകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. സ്വാഗത പ്രസംഗവും ടിബി തന്നെ നടത്തി. ഇടയ്ക്കിടെ ടിബി കരാക്കോ ക്കൊപ്പം പാടുന്നു. . തുടര്‍ന്ന് ജോണിയുടെ ഉല്‍ഘാടന പ്രസംഗം. പാട്ടുകള്‍ക്കിടയില്‍ ടിബിയുടെ ഭാര്യ റജി ഡ്യൂട്ടിക്ക് പോകുന്നതിനു മുന്‍പ് ഉണ്ടാക്കിയ കപ്പ ബിരിയാണി നന്നായി ആസ്വദിച്ചു ... ഒടുവില്‍ അവസാന ഗാനത്തിനൊപ്പം എന്റെ വക  നന്ദി പ്രകടനവും കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു. തെറ്റിദ്ധരിക്കണ്ട, ഈ കലാവിരുന്നില്‍ ഞാനും ജോണിയും ടിബിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന്  രാവിലെ ജോണി എന്നെ എയര്‍  പോര്‍ട്ടില്‍ കൊണ്ടാക്കി. ഞാന്‍ വീണ്ടും ആമ്സ്ടര്‍ ഡാമിലേക്ക് .

Tuesday 2 October 2012

ഹോളണ്ടിലെ ഗ്രാമങ്ങളിലേക്ക്...



അതിരാവിലെ  നാലരയ്ക്ക് തന്നെ കടുത്ത ഉറക്കത്തിന്റെ കരിമ്പടം തട്ടി അകറ്റി അലാറം ശബ്ദിച്ചു. ... അഞ്ചര ആകുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എത്തണം. ഏഴു മണിക്കാണ്  ആംസ്റ്റര്‍ ഡാമിലെക്കുള്ള കെ എല്‍ എം ഫ്ലൈറ്റ്. അഞ്ചു മണി ആകുമ്പോഴേക്കും ടാക്സി അറേഞ്ച് ചെയ്യാന്‍ റിസപ്ഷനിസ്റ്റിനോട് തലേന്നേ ചട്ടം കെട്ടിയിട്ടുണ്ട്. എഴുന്നേറ്റു ഫ്രഷ്‌ ആയി ബാഗും പെട്ടിയും ആയി പൂമുഖത്തേക്ക്  എത്തിയപ്പോഴേ ടാക്സി വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അതെ, ഈ ടാക്സിക്കാരനും പാകിസ്ഥാനി ആണ്. ഡെന്മാര്‍ക്കില്‍ ജനിച്ചു വളര്‍ന്ന പാകിസ്ഥാനി. 




അഞ്ചര ആയപ്പോഴേ, ചെക്ക് ഇന്‍ ചെയ്തു. ചെക്കിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ കൌണ്ടറില്‍ ഇരുന്ന ഡാനിഷ് കാരനോട് ബഹളം വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ തവണ വലിയ പെട്ടി ആയപ്പോള്‍ സൌകര്യക്കുറവ് കണക്ക് കൂട്ടി ഇത്തവണ രണ്ടു പെട്ടിയിലേക്ക് ലാഗേജു മാറ്റിയിരുന്നു. പക്ഷെ ലഗേജില്‍ രണ്ടു പെട്ടി പാടില്ല എന്നതാണ് എയര്‍ ലൈന്‍ നിയമം പോലും... അപ്പോള്‍ രണ്ടാമത്തെ പെട്ടിക്കു ഞാന്‍ എക്സ്ട്രാസ് കൊടുക്കണം പോലും.. ഇതെവിടുത്തെ ന്യായം? ഞാന്‍ അങ്ങോട്ട്‌ തട്ടിക്കയറിയപ്പോള്‍ സായിപ്പ് കുട്ടി, അടുത്ത ബാഗും ലഗേജിലേക്ക് അയച്ചു വളരെ മര്യാദ രാമനായി.


വീണ്ടും ആംസ്റ്റര്‍ ഡാമിലെ സ്കിപോള്‍ വിമാനത്താവളത്തില്‍. ..........,...
രണ്ടര മാസത്തിനു മുന്‍പ് ആദ്യമായി ഇവിടെ കാലുകുത്തുമ്പോള്‍ എന്‍റെ കൂടെ ബഷീറും, പിള്ള ചേട്ടനും ഉണ്ടായിരുന്നു... അതൊരു ധൈര്യം ആയിരുന്നു. പക്ഷെ ഇത്തവണ ആദ്യമായി എന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ ഒരു ഹോളണ്ടുകാരന്‍ വന്നിരിക്കുന്നു. കീസ് ദെന്‍ ബോര്‍ എന്നാണ് അദേഹത്തിന്റെ പേര്... നേരില്‍ കണ്ടിട്ടില്ല.. ചില ഇ മെയില്‍ ഇടപാടുകള്‍ മാത്രം.


കസ്റ്റംസ്‌ ക്ലിയര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ കീസിനെ കണ്ടു. അദേഹത്തിന്റെ വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ ആണ്... എന്‍റെ ബാഗേജു എടുക്കുവാന്‍ കീസും എന്നെ ഹെല്‍പ്‌ ചെയ്തു. ആംസ്റ്റര്‍ ഡാമിലെ ഏതെങ്കിലും ഹോട്ടലില്‍ ആയിരിക്കും എനിക്ക് താവളമോരുക്കുക എന്ന എന്‍റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് വാഹനം നഗര പരിധി വിട്ടു മുന്നോട്ടു കുതിക്കുകയാണ്. ആംസ്റ്റര്‍ ഡാമില്‍ നിന്ന് ഏകദേശം നൂറ്റമ്പത് കിലോമീറ്റര്‍ അകലെ ഉള്ള ഒരു ഗ്രാമത്തിലേക്ക് ആണ് അദേഹം എന്നെ കൊണ്ട് പോയത്... വൃത്തിയുള്ള ഹൈവേ ....ചെറിയ വൃഷങ്ങളും പൂക്കളും വഴിയരികില്‍ എല്ലായിടത്തും കാണാം. സൂര്യന്‍ പതുക്കെ തല കാണിക്കുന്നതെ ഉള്ളൂ... പുറത്തു തണുപ്പ് പന്ത്രണ്ടു ഡിഗ്രീ മാത്രം... ജെല്‍ദര്‍ മേല്‍സന്‍ എന്ന സ്ഥലത്ത് ആണ് ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കീസിന്റെ കമ്പനിയുടെ ആസ്ഥാനം, അതിനടുത്തു സബാമ്മള്‍  എന്ന ഒരു ചെറിയ പട്ടണത്തില്‍ ആണ് എനിക്ക് താമസ സൌകരും ഒരുക്കിയിരിക്കുന്നത്... 




സബാമ്മള്‍ എന്നതു ഒരു ചെറിയ ബിസിനസ് പട്ടണം ആണ്... ആകെ മുപ്പതോളം കെട്ടിടങ്ങള്‍ മാത്രം. ബിസിനസ് കാര്‍ക്ക് താമസിക്കുന്നതിനായി രണ്ടു ഹോട്ടലുകള്‍. ... , അടുത്തെങ്ങും ജനവാസം ഇല്ലാത്ത ഒരു പ്രദേശം എന്ന് തോന്നിപ്പോകും. കെട്ടിടങ്ങളില്‍ ഹോട്ടലുകള്‍ ഒഴിച്ച് എല്ലാം ഓഫീസ്‌ കെട്ടിടങ്ങള്‍ ആണ്. എനിക്ക് വേണ്ടി താമസ സൌകര്യം ഒരുക്കിയത് മനോഹരമായ അപ്പോളോ ഹോട്ടലില്‍ ആണ്... കീസ് എന്നെ ആ ഹോട്ടലില്‍ കൊണ്ട് ചെന്നാക്കി, കുറച്ചു കഴിയുമ്പോള്‍ തിരികെ വരാം എന്ന് പറഞ്ഞു യാത്രയായി.


ഫ്രഷ്‌ ആയി വന്നു പ്രഭാത ഭക്ഷണവും കഴിഞ്ഞപ്പോഴെക്ക് കീസ് എത്തി. അദേഹത്തോടൊപ്പം ജെല്‍ദര്‍മേല്സനിലെ അദേഹത്തിന്റെ കമ്പനി ആയ ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കമ്പനിയിലേക്ക് പുറപ്പെട്ടു. ഹോളണ്ടിലെ ഏറ്റവും വലിയ പഴ വര്‍ഗങ്ങള്‍ കച്ചവടം ചെയുന്ന കമ്പനി ആണ് ഫ്രൂട്ട് മാസ്റ്റെര്സ്. സോഫ്റ്റ്‌ പഴങ്ങള്‍ ആയ ബെറി വര്‍ഗത്തില്‍ പെട്ട സ്ട്രോബെറി, റെഡ്‌ കറന്‍റ്, ബ്ലാക്‌ കറന്‍റ്, ബ്ലു ബെറി, ക്രാന്‍ ബെറി ഇവയുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഇവര്‍ വളരെ പ്രശസ്തര്‍ ആണ്. അതോടൊപ്പം, ഹോളണ്ടില്‍ വിളയുന്ന ആപ്പിള്‍ , പിയെര്സ് എന്നിവയുടെ സിംഹ ഭാഗവും കച്ചവടം ചെയുന്നത് ഫ്രൂട്ട് മാസ്റ്റെര്സ് ആണ്. സ്വയമായി കൃഷി ചെയുന്നതിലുപരി മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്‌, സാംഗ്ലി എന്നീ പ്രദേശങ്ങളില്‍ വിളയുന്ന മുന്തിരി ആണ് ഇവര്‍ ഇറക്കുമതി നടത്തുന്നത്. ഞങ്ങളുടെ കമ്പനി ആദ്യ വര്ഷം ഏതാണ്ട് നാല്പതു കണ്ടൈനര്‍ മുന്തിരി ആണ് ഇവര്‍ക്ക് കൊടുത്തത്. ഇവരും ആയി നേരിട്ട്  ഒരു പരിചയവും ഉണ്ടായിട്ടില്ല, വെറും ഇന്റര്‍നെറ്റ് വഴിയുള്ള പരിചയം മാത്രം.


ചിന്നി ചിന്നി പെയുന്ന മഴയും നല്ല തണുപ്പും, കീസ് അവരുടെ ഓഫീസ്‌, സ്റ്റോര്‍, പായ്ക്ക് ഹൗസ്‌ തുടങ്ങിയവ ചുറ്റിനടന്നു കാണിച്ചു. ദുബായിലെ വെജിട്ടബിള്‍ ഫ്രൂട്ട് മാര്‍ക്കറ്റിന്റെ അത്ര മാത്രം വലിപ്പം ഉള്ള അതി വിപുലം ആയ സന്നാഹങ്ങള്‍ ആണ് അവരുടെ ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അത് കൂടാതെ റോട്ടര്‍ ഡാമില്‍, ഇറക്കുമതി ചെയുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന ബ്രഹത്തായ ഓട്ടോമാറ്റിക് സ്റ്റോര്‍.,. ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്തു അവരുടെ പായ്ക്ക് ഹൗസ്‌ ചുറ്റി നടന്നു കാണുവാന്‍, ആപ്പിള്‍ , പിയെര്സ് എന്നിവ പായ്ക്ക്‌ ചെയുന്ന മെഷീനുകളും കണ്ടു. അവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത് പോളണ്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ ആണ്. പോളണ്ട് യൂറോപ്യന്‍ യൂണിയന്റെ ഭാഗം ആയപ്പോള്‍ അവര്‍ക്ക് കിട്ടിയ അവസരം അവര്‍ നന്നായി വിനിയോഗിക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന അവര്‍, കൃത്യ സമയത്ത് വരുന്നു, ജോലി ചെയുന്നു, പോകുന്നു.
സബാമ്മള്‍, ജെല്ദര്‍ മേല്സന്‍, എന്നിവ അടുത്തടുത്തുള്ള ചെറിയ മുനിസിപ്പാലിറ്റികള്‍ ആണ്. ഒരിടത്തും ജനവാസം ഉള്ളതായി കാണാന്‍ കഴിയില്ല. എട്ടും പത്തും ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഓരോ മുനിസിപ്പാലിറ്റിയും. ഓഫീസിലെ പണികള്‍ കഴിഞ്ഞു, കീസ് എന്നെയും കൊണ്ട് ഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങുവാന്‍ പോയി. എല്ലാ ഗ്രാമത്തിലും മൂന്നു പതിറ്റാണ്ട് പഴക്കം ഉള്ള കാറ്റാടി യന്ത്രങ്ങള്‍ കാണാം. ചുവപ്പും കറുപ്പും വെളുപ്പും ചേര്‍ന്ന പെയിന്‍റ് ചെയ്ത ഇരു നില മാളികകള്‍, വീടുകള്‍ എല്ലാം വളരെ അടുത്തടുത്ത് ആണ് സ്ഥിതി ചെയുന്നതു. ഏകദേശം രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആണ് വീടുകള്‍ എല്ലാം. നമ്മുടെ നാട്ടിലെ പോലെ നാട്ടുകാരെ കാണിക്കുവാന്‍ വേണ്ടി അല്ല ഹോളണ്ടുകാര്‍ വീട് വച്ചിരിക്കുന്നത്. മിക്കവാറും എല്ലാ വീടുകളും ഒരു പോലെ. മിക്ക കമ്മ്യുണിട്ടികളിലും ഓരോ പള്ളിയും കുറെ  ചെറിയ റെസ്റ്റോരെന്റുകളും സ്കൂളും ഒക്കെ ഉണ്ട്. ഹോളണ്ടിലെ മനുഷ്യര്‍ പൊതുവേ സുന്ദരികളും സുന്ദരന്മാരും അല്ല. സ്കൂള്‍ ജീവിതം കഴിയുന്നതോടു കൂടി അവരുടെ സൌന്ദര്യം ഒക്കെ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു. വളരെ ഉയരമുള്ള ഇവര്‍ കൂടുതലും മെലിഞ്ഞ പ്രകൃതം ആണ്. എല്ലാവരും കൃഷി തുടങ്ങിയ കാര്യങ്ങളില്‍ വളരെ ഉത്സുകരാണ്. പാടത്തും, ഫാക്ടറികളിലും പണി എടുക്കുന്നവര്‍.,. എവിടെയും പച്ച നിറം . കുന്നുകള്‍ , മലകള്‍ ഒന്നും ഇല്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍., അതിനടുത്തായി, കൃഷി ഉല്പന്നങ്ങള്‍ ശേഖരിക്കുവാനായി സ്റ്റോര്‍, പാലുല്‍പ്പാദനവും ഈ കൊച്ചു രാജ്യത്തെ ഏറ്റവും വലിയ വ്യവസായം ആണ്. അനേകം കന്നുകാലികള്‍ തോട്ടങ്ങളില്‍ മേയുന്നത് കാണുന്നത് കണ്ണിനു കൌതുക കരം. വയലില്‍ മേയുന്ന പഴുക്കള്‍ ഒക്കെയും, കറവ സമയം ആകുമ്പോള്‍ തന്നത്താന്‍ കറവ യന്ത്രത്തിനടുത്തെക്ക് പോകുന്നു. ഓരോ ഫാമുകല്‍ക്കിടയിലും ചാലുകളില്‍ കൂടി വെള്ളം ഒഴുകുന്നത്‌ കാണാം.


നെതര്‍ലണ്ടിലെ പ്രസിദ്ധമായ റൈന്‍ നദിയും വാല്‍ നദിയും ഒഴുകുന്നത്‌ ഈ പ്രദേശങ്ങളില്‍ കൂടി ആണ്. വാല്‍ നദിയിലൂടെ ആണ് മധ്യ യൂറോപ്പിലെ ചരക്കു ഗതാഗതം നീങ്ങുന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് കപ്പലുകള്‍ വാല്‍ നദിയിലൂടെ ആണ് ജെര്‍മനി, ആസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുകള്‍  കൊണ്ട് പോകുന്നത്. നെതര്‍ലണ്ടിസ്ന്റെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ള പ്രദേശമാണ്. മഴക്കാലങ്ങളില്‍ ഈ നദികളില്‍ ക്രമാതീതമായ രീതിയില്‍ ജലനിരപ്പ്‌ ഉയരാറുണ്ട്. പലപ്പോഴും കടല്‍ വെള്ളം ആണ് ഈ നദിയിലൂടെ ഒഴുകുന്നത്‌., കാരണം സമുദ്ര നിരപ്പില്‍ നിന്ന് താഴെ ആണ് നെതര്‍ലാന്‍ഡിലെ പല പ്രദേശങ്ങളും.
ജന സാന്ദ്രത ഒട്ടുമില്ലാത്ത വിജനമായ ഗ്രാമ റോഡുകള്‍ പോലും വളരെ വലിയ പ്ലാനിംഗില്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറിയ റോഡുകള്‍ക്ക് പോലും പാരലല്‍ ആയി ഇരു വശത്തും സൈക്കിള്‍ റോഡുകള്‍ ഉണ്ടെന്നുള്ളത് ആണ് പ്രത്യേകത. പ്രധാന വീഥികള്‍ ക്രോസ് ചെയുന്നിടങ്ങളില്‍ സൈക്കിള്‍ റോഡുകളില്‍ പോലും സിഗ്നലുകള്‍ ഉണ്ട്.
ഉച്ചക്ക് ശേക്ഷം കീസ് എന്നെ ഹോട്ടലില്‍ കൊണ്ടാക്കി, പിറ്റേന്ന് വരാം എന്ന് പറഞ്ഞു പോയി. ഹോട്ടലില്‍ ഇരുന്നു ബോറടിച്ചു, എന്തായാലും പുറത്തേക്കിറങ്ങി. ഹോട്ടലിനടുത്തായി കുറെ സ്റ്റേഡിയങ്ങള്‍ ഞാന്‍ കണ്ടു. ഫുട്ബാള്‍ കളി കാണാം എന്ന് കരുതി. റൂഡ്‌ ഗുല്ലിട്ടും മാര്‍ക്കോ വാന്‍ ബാസ്റ്റനും ഒക്കെ ഹോളണ്ടുകാര്‍ ആയിരുന്നല്ലോ. . സ്കൂള്‍ കുട്ടികള്‍ ആയിരിക്കണം, കുറച്ചധികം കുട്ടികള്‍ സൈക്കിളില്‍ അങ്ങോട്ട്‌ പോകുന്നത് കാണാം. സ്റ്റേഡിയത്തില്‍ ചെന്നപ്പോള്‍ ആണ് മനസിലായത് ഇത് ഹോക്കി സ്റ്റേഡിയം ആണ് എന്ന്. നാല് ഗ്രൌണ്ട്, നാലും ഹോക്കി കളിക്കുവാന്‍ വേണ്ടി. രണ്ടു ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും രണ്ടു ഗ്രൗണ്ടില്‍ ആണ്‍കുട്ടികളും പ്രാക്ടീസ് ചെയുന്നു. സ്കൂള്‍ കുട്ടികള്‍ ആണ് എല്ലാം. ജനവാസം വളരെ കുറവായ ചെറിയ സ്ഥലങ്ങളില്‍ പോലും വിശാലമായ കളിക്കളങ്ങള്‍ ഹോളണ്ടില്‍ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. വെറുതെ അല്ല, ഹോക്കിയില്‍ ഹോളണ്ട് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നത്. സമയം ഇരുട്ടി തുടങ്ങുന്നത് വരെ കളി കണ്ടു അവിടെ നിന്ന്, പതുക്കെ ഹോട്ടലിലേക്ക് നടന്നു. ഹോട്ടലില്‍ രാത്രിയില്‍ ഒരു റെസ്റ്റോറെന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ, രണ്ടോ മൂന്നോ പേര്‍ മാത്രം അവിടെ. കോണിയാക് സിപ്‌ ചെയുമ്പോള്‍ ഒരു ഒറ്റപ്പെടലിന്‍റെ ഭീകരത മുന്നിലേക്ക്‌..




ഇന്ന് വെള്ളിയാഴ്ച, ഇന്നും കീസ് വന്നു, ഓഫീസില്‍ പോയി. വൈകുന്നേരം വീണ്ടും  ഹോക്കി കളി കാണാന്‍ പോയി. അടുത്തെങ്ങും സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി എന്നിവ ഇല്ല. നല്ല തണുപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങി നടക്കാനും ആവേശം ഇല്ല. രണ്ടു മനുഷ്യരെ കാണുവാന്‍ ഉള്ള യാതൊരു മാര്‍ഗവും ഇല്ല. ലോഞ്ചില്‍ പോയിരുന്നാല്‍, അവിടെയും ആരും ഇല്ല. നാളെ ശനിയാഴ്ച ആയതിനാല്‍, ഓഫീസുകള്‍ അവധിയും. അതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വന്നവര്‍ എല്ലാം മടങ്ങി പോയിരിക്കുന്നു.
ശനിയാഴ്ച, ഇന്നാണ് ഏറ്റവും ബോറന്‍ ദിനം. കീസ് വരില്ല, രാവിലെ  മുതല്‍ വൈകുന്നേരം വരെ എങ്ങനെ ഹോട്ടലില്‍ കഴിച്ചു കൂട്ടും. പുറത്തിറങ്ങിയാല്‍ മറു വശം കാണാന്‍ കഴിയാത്ത അത്ര ദൂരത്തില്‍ കൃഷി ഫാമുകള്‍ മാത്രം. ഹൈ വേയിലൂടെ ചില ട്രക്കുകള്‍ മാത്രം ചീറി പാഞ്ഞു പോകുന്നു. ഒരു മരമോ, കുന്നോ മലയോ ഇല്ലാത്ത ഏറ്റവും ബോറന്‍ താഴ്വര. എവിടെയും ഒരേ കാഴ്ചകള്‍.,. എന്തായാലും നാല് മണി കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പട്ടണത്തിലേക്ക് ( ഗ്രാമ സിരാകേന്ദ്രത്തിലേക്ക്) നടന്നു. റോഡുകള്‍ക്ക് യെല്ലോ ഷോള്‍ഡര്‍ ഇല്ലാത്തതിനാല്‍ സൈക്കിള്‍ വീഥിയിലൂടെ നടന്നു. കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെറിയ റൌണ്ട് എബൌട്ട്‌ കണ്ടു. അത് മുറിച്ചു കടക്കുമ്പോള്‍ കാറില്‍ വന്ന ആള്‍ കാറ് നിര്‍ത്തി അതില്‍ കയറാന്‍ പറഞ്ഞു. ആരാണെന്നും ഏതാണെന്നും അറിയില്ല, എങ്കിലും രണ്ടും കല്‍പ്പിച്ചു കയറി. അയ്യാള്‍ എന്നെ ഗ്രാമത്തില്‍ കൊണ്ട് ചെന്നാക്കി. ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌, കുറെ ചെറിയ കടകള്‍,  റെസ്റ്റോറന്റുകള്‍, ഇത്രയും മാത്രമേ അവിടെ കണ്ടുള്ളൂ...നമ്മുടെ ഗ്രാമങ്ങളില്‍ കാണുന്നത് പോലെ മാത്രം. ഒരു വലിയ പള്ളിയുടെ മിനാരങ്ങള്‍ കാണാം. കുറെ നേരം അതിലെ കറങ്ങി നടന്നു. ഒറ്റയ്ക്ക് കറങ്ങാന്‍ ഉള്ള താല്പര്യം ഇല്ലാത്തതിനാല്‍ വീണ്ടും ഹോട്ടലിലേക്ക് നടന്നു. വീടുകളുടെ മുന്നില്‍ ചെറിയ കായ്കളും ആയി പിയെര്സ് ചെടികള്‍, പഴയ വീടുകള്‍ ആണെങ്കിലും മുറ്റം നിറയെ പല വിധത്തിലുള്ള ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ ഫലവൃഷങ്ങള്‍ അടുപ്പിച്ചു നാട്ടു കൊണ്ടാണ്.


നാളെ ഞായറാഴ്ച റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകണം, അവിടെ ബഷീര്‍ വരാം എന്നാണ് പറഞ്ഞിട്ടുള്ളത്. ആംസ്റ്റര്‍ഡാം എയര്‍ പോര്‍ട്ടില്‍ നിന്ന് വളരെ അകലെ ആണ് ഞാന്‍ താമസിക്കുന്ന സബമ്മാള്‍, എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ കീസ് വരാമെന്നു സമ്മതിച്ചു എങ്കിലും ഞാന്‍ സ്നേഹ പൂര്‍വം അത് നിരസിക്കുകയായിരുന്നു . ഞായറാഴ്ച ഹോട്ടല്‍ വെക്കേറ്റ് ചെയ്യണം, പക്ഷെ തിരിയെ വീണ്ടും വരേണ്ടത്, ഈ ഹോട്ടലിലേക്ക് തന്നെ ആണ്. എന്തായാലും റിസപ്ഷനില്‍ പോയി, അവിടെ മേരി എന്ന റിസപ്ഷനിസ്റ്റ് മാത്രമേ ഉള്ളൂ. ഹോട്ടലില്‍ മറ്റാരും ഉള്ളതായി തോന്നുന്നില്ല. എല്ലാവരും വീക്കെന്‍ഡ് ആഘോഷിക്കുവാന്‍ പോയിരിക്കുന്നു. ആംസ്റ്റര്‍ ഡാം വിമാനത്താവളത്തിലേക്ക് പോകേണ്ട  മാര്‍ഗം മേരി വിവരിച്ചു തന്നു. 




രാവിലെ പതിനോന്നു മണിക്ക്  എയര്‍ പോര്‍ട്ടില്‍ എത്തണം. മേരി തന്നെ ടാക്സി ബുക്ക്‌ ചെയ്തിരുന്നു. ടാക്സിയില്‍ ദെന്‍ ബോഷ് എന്ന സ്ഥലത്തേക്ക് പോകണം, അവിടെ നിന്ന് ആംസ്റ്റര്‍ ഡാം റെയില്‍വേ സ്റേഷന്‍, വീണ്ടും അവിടെ നിന്ന് ഷിഫോള്‍ എയര്‍ പോര്ട്ടിലേക്ക്. എട്ടരയോടെ ടാക്സിക്കാരന്‍ വന്നു. വന്നപാടെ പറഞ്ഞു, മിനിമം ചാര്‍ജ്‌ 20 യൂറോ ആണ്, അത് കേട്ടതും ഞാന്‍ ഞെട്ടി പോയി. എങ്കിലും പോവാതെ തരമില്ല. ഒന്‍പതു മണിയോട് കൂടി ദെന്‍ ബോഷില്‍ എത്തി. വളരെ പുരാതനമായ ഒരു സിറ്റി ആണ് ദെന്‍ ബോഷ്. സാധാരണ ജനങ്ങള്‍ മതങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്ന രാജ്യം ആണ് നെതര്‍ലാന്‍ഡ്‌.., പ്രോട്ടസ്ഥന്‍റ് വിഭാഗം ആണ് രാജ്യത്ത്  ഉള്ളതില്‍ കൂടുതല്‍ ,  എങ്കിലും, ദെന്‍ ബോഷ് , കത്തോലിക്കര്‍ കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശം ആണെന്നും, അതോരു റിലീജിയസ് സെന്റര്‍ ആണെന്നും ജൂത വംശജനായ ഡ്രൈവര്‍ പറഞ്ഞു. നോര്‍ത്ത്‌ ബ്രാബന്‍ എന്ന പ്രോവിന്‍സിന്റെ തലസ്ഥാനം കൂടി ആണ് ദെന്‍ ബോഷ്. ഇവിടെ നടക്കുന്ന തവള കാര്‍ണിവല്‍ വളരെ പ്രസിദ്ധം ആണ്.


ചെറിയ മഴയും കഠിനമായ തണുപ്പും ആണെങ്കിലും എവിടെയും പച്ചപ്പുകള്‍ കാണാം. അതിപുരാതനമായ കെട്ടിടങ്ങള്‍, കത്തീഡ്രലുകള്‍ , വ്യാപാര സമുച്ചയങ്ങള്‍ ഒക്കെ ദെന്‍ ബോഷിനെ മനോഹരിയാക്കുന്നു. താരതമ്യേന വലിയ റെയില്‍വേ സ്റ്റേഷന്‍ ആണ് എസ - ഹെത്രോജെന്ബോഷ്‌ എന്ന് മുഴുവന്‍ പേരുള്ള ദെന്‍ ബോഷിലെത്. സ്റ്റേഷനില്‍ പോയി ടിക്കറ്റെടുത്തു ഫ്ലാറ്റ് ഫോമില്‍ ചെന്ന്. പഴയതെങ്കിലും വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന സ്റ്റേഷന്‍.


എന്തായാലും ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട്  ദെന്‍ ബാഷില്‍ നിന്ന്   ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ എത്തി. ഞായര്‍ ആയതിനാല്‍ ആകണം ട്രെയിനില്‍ വളരെ കുറച്ചു പേര്‍ മാത്രം. അവിടെ നിന്നും എയര്‍ പോര്ട്ടിലേക്ക് അര മണിക്കൂര്‍ വീണ്ടും ട്രെയിനില്‍ യാത്ര. സ്ക്യ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ മെഷീനില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. കെ എല്‍ എം വിമാനത്തില്‍ തന്നെ വീണ്ടും റഷ്യയിലേക്ക്. ഇത്  രണ്ടാം പ്രാവശ്യം ആണ്  റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക്. തണുത്തുറഞ്ഞു ഐസ് മലകള്‍ മാത്രം ആയിരുന്ന റഷ്യയിലേക്ക് പോകുമ്പോള്‍ പക്ഷെ ഇത്തവണ കാലാവസ്ഥ വളരെ പ്രസന്നമാണ്. പഴയ യാത്രയിലെ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു വന്നിരുന്നു വെങ്കിലും ഒറ്റക്കായത്തിന്റെ അന്യതാബോധം ഫ്ലൈറ്റില്‍ നിന്ന് കഴിച്ച മദ്യത്തിനും മാറ്റുവാന്‍ കഴിഞ്ഞില്ല.


Wednesday 26 September 2012

എയര്‍ കേരളയും പ്രവാസിയുടെ ഓഹരിയെന്ന സ്വപ്നവും



മുപ്പതു ലക്ഷത്തിലധികം മലയാളികള്‍ പ്രവാസികള്‍ ആയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം മൂന്നു ഇന്‍റര്‍ നാഷണല്‍ വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനവും ഇന്ത്യയില്‍ ആദ്യമായി പൊതു ജന പങ്കാളിത്തത്തോട്  ( സ്വകാര്യ മുതലാളി പങ്കാളിത്തം )കൂടി വിമാനത്താവളം നിര്‍മ്മിച്ച്‌ വിജയകരമായി നടത്തുകയും ചെയുന്നതും കേരളത്തില്‍ ആണ്. കണ്ണൂരിലും, ആറന്മുളയിലും, ഇടുക്കിയിലും എന്ന് വേണ്ട, ഓരോ ജില്ലകള്‍ക്കും വിമാനത്താവളങ്ങള്‍ എന്ന ആശയത്തിന് ഉടമകളും ആണ് മലയാളികള്‍.

ഇന്ത്യയില്‍, പ്രവാസങ്ങളുടെ തുടക്കം തന്നെ ഒരു പക്ഷെ കേരളത്തില്‍ നിന്നാകാം. കേരളീയര്‍ തങ്ങളുടെ അദ്ധ്വാനം കൊണ്ട് മാത്രം ഉണ്ടാക്കിയെടുത്ത അല്ലെങ്കില്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങള്‍  ആണ് ഇന്ന് കാണുന്ന ഗള്‍ഫ്‌ രാജ്യങ്ങള്‍.,. ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കുന്നതിന്റെ പിന്നില്‍ കേരളത്തിലെ പ്രവാസികളുടെ ആശയങ്ങളും കഠിനാദ്ധ്വാനങ്ങളും ആണ് എന്നതില്‍ ആര്‍ക്കും  സംശയമില്ല.


എയര്‍ ഇന്ത്യ മാത്രമായിരുന്നു ഇന്ത്യന്‍ പ്രവാസികളുടെ ഏക ആശ്രയം. കെടുകാര്യസ്ഥതയും അഴിമതിയും നിയമക്കുരുക്കുകളും കൊണ്ടും രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും ജീവനക്കാരും കൂടി ബലാല്‍സംഗം ചെയ്തു കൊന്നു കൊണ്ടിരിക്കുന്ന,   മരണക്കിടക്കയില്‍ ആണ് എയര്‍ ഇന്ത്യ. തങ്ങളുടെ ഏറ്റവും പഴകിയ വിമാനങ്ങള്‍ ആണ് അവര്‍ ഗള്‍ഫ്‌ കേരള സെക്ടറിലേക്ക് അയക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ്‌ സെക്ടറില്‍ ജോലിക്ക് പോകുന്നവര്‍ എല്ലാം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പട്ടിണിയും പരിവട്ടവും ആയി മാത്രം കഴിയുന്ന ജനതതി ആണ് എന്നും അവര്‍  അശ്പ്രിശ്യര്‍ ആണെന്നും ഉള്ള ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനസുകളില്‍ നിന്നാണ് എയര്‍  ഇന്ത്യയുടെ ഏറ്റവും മോശമായ സര്‍വീസുകള്‍ ഈ സെക്ടറില്‍ നല്‍കുവാന്‍ കാരണം. മരണക്കിടക്കയില്‍ കിടക്കുന്ന എയര്‍ ഇന്ത്യക്ക്‌ ഇടയ്ക്ക് കിട്ടുന്ന ഓക്സിജന്‍ ആണ് ഗള്‍ഫ്‌ സര്‍വീസുകള്‍. എന്ന കാര്യം പോലും ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനാസുകള്‍ ബോധപൂര്‍വം മറക്കുകയായിരുന്നു. ഗള്‍ഫിലെ മറ്റു എയര്‍ ലൈനുകളും ആയി കോഡ്‌ ഷെയറിംഗില്‍ കൂടി പോലും, തങ്ങളുടെ വിമാനങ്ങള്‍ ഓടിക്കാതെ പണം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു മേഖല ആണ് ഗള്‍ഫ്‌ മേഖല. പലപ്പോഴും എയര്‍ ഇന്ത്യയിലെ സമരങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ തീരുമാനങ്ങളും നടപടികളും , വിദേശ എയര്‍ ലൈനുകളെ സഹായിക്കുവാന്‍ ഉള്ളതായിരുന്നു. ഒരിക്കലും പാഠം പഠിക്കാത്ത എയര്‍ ഇന്ത്യ വിസ്മ്രിതിയിലേക്ക് നടന്നടുക്കുന്ന കാഴ്ചകള്‍ ആണ് നാം ഇന്ന് കാണുന്നത്.


എയര്‍ ഇന്ത്യയും വിദേശ എയര്‍ ലൈനുകളും കൂടി മലയാളി യാത്രികരെ പിഴിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ആണ് ഗള്‍ഫ്‌ മേഖലയില്‍ നിന്ന് ആദ്യമായി, ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ എന്ന ലോ ബഡ്ജെറ്റ്‌ എയര്‍ ലൈന്‍ പറന്നു തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് എയര്‍ അറേബ്യ നടത്തിയ മാസ്മരിക പ്രകടനം വ്യോമ മേഖലയില്‍ തന്നെ വലിയ ഒരു സംസാര വിഷയം ആയി. എയര്‍ അറേബ്യ വലിയ വിജയം കരസ്ഥമാക്കിയ ഒരു ബിസിനസ് മോഡല്‍ ആയിട്ടാണ്  ഇന്ന് ബിസിനസ് ലോകം കണക്കാക്കുന്നത്. കൃത്യതയാര്‍ന്ന ഓപ്പറേഷന്‍സ് ആണ് ഈ മോഡലിന്റെ ഏറ്റവും വലിയ വിജയം.  എയര്‍ അറേബ്യയെ കണ്ടു കൊണ്ട്  എയര്‍ ഇന്ത്യ, അവരുടെ എക്സ്പ്രസ്സ്‌ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യയിലെ സ്വഭാവ ദൂഷ്യങ്ങള്‍ അതിനെയും ശരശയ്യയില്‍ എത്തിച്ചു.


ഉത്സവ കാലത്തും സ്കൂള്‍ അവധിക്കാലത്തും താങ്ങുവാന്‍ കഴിയാത്ത നിരക്കുകള്‍, കൃത്യതയില്ലാത്ത സര്‍വീസുകള്‍, ടിക്കറ്റും ആയി എയര്‍ പോര്‍ട്ടില്‍ ചെന്ന് ചെക്ക് ഇന്‍ കഴിയുമ്പോള്‍ റദ്ദാക്കപ്പെടുന്ന സര്‍വീസുകള്‍, ആവശ്യ നേരത്ത് ടിക്കറ്റുകള്‍ ഇല്ലാത്ത അവസ്ഥ, സര്‍വീസുകള്‍ കൂട്ടാതോടെ റദ്ദാക്കപ്പെടുന്ന അവസ്ഥകള്‍, മലയാളി ഏറ്റവും അധികം ദുരിതം അനുഭവിച്ചു കൊണ്ടിരുന്നത് തങ്ങളുടെ വിമാനയാത്രകളില്‍ ആയിരുന്നു. ഗള്‍ഫില്‍ ജോലി ചെയുന്ന പലരുടെയും വിസയുടെ കാലാവധികള്‍ അവസാനിക്കുകയും പലരുടെയും ജോലികള്‍ നഷ്ടപ്പെടുവാനും എയര്‍ ഇന്ത്യ കാരണമായി.

ആഗോളീകരണത്തിന്റെയും പുത്തന്‍ സാമ്പത്തീക വ്യവസ്ഥകളുടെയും ഫലമായി ഇന്ത്യയില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ്‌ എയര്‍, കിംഗ്‌ ഫിഷര്‍, സ്പൈസ് എയര്‍, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളും ഇപ്പോള്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തി തുടങ്ങിയിരിക്കയാണ്. വലിയൊരു ആശ്വാസം ഈ വിമാനങ്ങള്‍ ഒക്കെ നല്‍കുന്നുണ്ടെങ്കിലും അതും പര്യാപ്തമാകുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രവാസിയുടെ കയ്യിലെ മൂലധന നിക്ഷേപത്തില്‍ കണ്ണ് വച്ച് കൊണ്ട് പുതിയൊരു എയര്‍ ലൈന്‍ എന്ന സ്വപ്നം സിയാലിനെയും ഗള്‍ഫ്‌ വ്യാപാരികളുടെയും ഉറക്കം നഷ്ടപ്പെടുത്തിയത്.

ബിസിനസ് മോഡല്‍



എമേര്‍ജിംഗ് കേരളയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അതിലുപരി പ്രവാസി സമൂഹത്തിന്‍റെയും സ്വപ്നവും ബൈ പ്രോഡക്റ്റും ആണ് എയര്‍ കേരള. എയര്‍ കേരള, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന പ്രൊജക്റ്റ്‌ ആയിരുന്നു എങ്കിലും എമേര്‍ജിംഗ് കേരള വരെ സാങ്കേതികത്വം ആരോപിക്കപ്പെട്ടു പൊടീ പിടിച്ചു കിടക്കുകയായിരുന്നു. എമേര്‍ജിംഗ് കേരളയിലൂടെ ആ പൊടി ഒക്കെ തട്ടി മാറ്റി വീണ്ടും  സജീവ പരിഗണനയില്‍ എത്തിയിരിക്കയാണിപ്പോള്‍. .


സിയാല്‍ മാതൃകയില്‍ 26% സര്‍ക്കാര്‍ ഓഹരിയും 74% സ്വകാര്യ പങ്കാളിത്തവുമായിട്ടാകും എയര്‍ കേരള ആരംഭിക്കുക. എമേര്‍ജിംഗ് കേരളയ്ക്ക് മുന്നേ തന്നെ, ഗള്‍ഫിലെ ചില വ്യാപാരികള്‍ എയര്‍ കേരളയില്‍ തൂങ്ങി ചില പറക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) സംയുക്തമായാണ് എയര്‍കേരള രൂപീകരിക്കുക. എയര്‍ കേരളയ്ക്ക് അനുമതി നേടാന്‍ കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നു.

എയര്‍ കേരളയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം  ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇതിനിടയില്‍ നടക്കുകയും കാര്യങ്ങള്‍ ത്വരിത ഗതിയില്‍ മുന്നോട്ടു പോവുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിക്കു പുറമെ, സിയാലില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ് എന്നിവരെയും ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. എയര്‍ കേരള' പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനെ സിയാല്‍ ചെയര്‍മാന്‍  യോഗം ചുമതലപ്പെടുത്തിയിരിക്കയാണ്. പദ്ധതി നടപ്പാക്കാന്‍ പ്രവാസി മലയാളികളില്‍ നിന്ന് 200 കോടി രൂപ ശേഖരിക്കും. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസാണ് നടത്തുക.കൊച്ചയില്‍ നിന്നായിരിക്കും ആദ്യ അഭ്യന്തര സര്‍വീസ് നടത്തുക. 2013 മാര്‍ച്ചില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനായാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസും നടത്താനാകുമെന്ന് സര്‍ക്കാരും സിയാലും കണക്കുകൂട്ടുന്നു. രണ്ടാംഘട്ടത്തില്‍ ഗള്‍ഫ് മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കും. തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. എല്ലാം വളരെ ധൃതി പിടിച്ചു ആണ് നടക്കുന്നത്. അതി വേഗം ബഹു ദൂരത്തിലെക്കുള്ള കാല്‍വയ്പ്പുകള്‍ പിഴക്കാതിരുന്നാള്‍ പ്രവാസികള്‍ക്ക്‌ കൊള്ളാം.


അഞ്ചു വര്ഷം ദേശിയ രംഗത്ത് സര്‍വീസ്‌ നടത്തിയുള്ള പരിചയവും ഇടവും കുറഞ്ഞത് ഇരുപതു വിമാനങ്ങള്‍ വേണം എന്ന നിബന്ധനയും ആണ് എയര്‍ കേരളയെ തുടക്കത്തില്‍ ഈ സംരംഭത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത് എങ്കിലും ഈ തടസങ്ങള്‍ ഒഴിവാക്കി ഒരു വര്‍ഷത്തെ അഭ്യന്തര സര്‍വീസുകള്‍ക്ക് ശേക്ഷം വിദേശ പറക്കലുകള്‍ക്ക് അനുമതി നല്‍കാം എന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ആണ് എയര്‍ കേരള സ്വപ്നങ്ങള്‍ വീണ്ടും ചിറകു വിരിയിക്കുന്നത്.  ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാന  കമ്പനികള്‍ക്ക് ഇല്ലാത്ത ഒരു സാധ്യത, എയര്‍ കേരളയില്‍ സിയാല്‍ പണം മുടക്കുന്നതിനാല്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍ കേരളയുടെ ബേസ് ആക്കി മാറ്റുവാന്‍ സാധിക്കും എന്നുള്ളതാണ്. പക്ഷെ സിയാല്‍ ഫ്രീ ആയിട്ട് എയര്‍ കേരളയുടെ വിമാനങ്ങള്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നല്‍കും എന്നുറപ്പില്ല.

ചില പ്രധാന സംശയങ്ങള്‍



ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് എയര്‍ കേരള എന്ന ആശയം ഉരുത്തിരിഞ്ഞു വന്ന സമയത്തുള്ള അവസ്ഥ അല്ല ഇന്ന്. എയര്‍ ഇന്ത്യ മാത്രം അടക്കി വാണിരുന്ന വ്യോമയാന മേഖലയില്‍ ഇന്ന് സ്വകാര്യ വിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച ആണ്. പുതിയ എയര്‍ കേരള പ്രവര്‍ത്തി പഥത്തില്‍ എത്തുമ്പോള്‍ ഈ സ്വകാര്യ വിമാനക്കമ്പനികളും ആയി എയര്‍ കേരളയ്ക്ക്  മത്സരിക്കുവാന്‍ കഴിയുമോ?

മലയാളി യാത്രക്കാരന്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര ചെയുവാന്‍ ശ്രമിക്കുന്നവന്‍ ആണ്. എയര്‍ കേരളയുടെ ചാര്‍ജുകളെക്കാള്‍ കുറഞ്ഞ ചാര്‍ജില്‍ മറ്റാരെങ്കിലും യാത്രാ സൌകര്യം ഒരുക്കിയാല്‍ പ്രവാസി യാത്രക്കാരന് എയര്‍ കേരളയെ മറക്കും. അങ്ങനെ മറക്കാതിരിക്കാന്‍ ആയിരിക്കും ഓഹരി ഉടമ എന്ന തിളക്കമാര്‍ന്ന ലേബല്‍ കൊടുത്ത് പ്രവാസിയെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ നിര്‍ബന്ധിപ്പിക്കുക. അങ്ങനെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ ഉടമകളായ യാത്രക്കാരെയും വലിയ മാര്‍ക്കറ്റിംഗ് മിടുക്കില്ലാതെ സംഘടിപ്പിക്കുക.

സിയാല്‍ മാതൃകയില്‍ നടത്തുന്ന എയര്‍ കേരള എന്ന കമ്പനിയില്‍ സര്‍ക്കാരിന്റെയും സിയാലിന്റെയും മൂലധനം എത്ര വീതം ആയിരിക്കും. 26% സര്‍ക്കാര്‍ മുതല്‍ മുടക്കും എന്ന് പറയുന്ന റിപ്പോര്‍ട്ടുകളില്‍ സിയാലിന്റെ മൂലധനത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാറിന്റെയും, സിയാലിന്റെയും പ്രതിനിധികള്‍ മാത്രം ആണുള്ളത്, എന്ന് പറയുമ്പോള്‍ പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ കൂടി ആണ്. ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, സിയാല്‍ 26%  ഓഹരി മുതല്‍ മുടക്ക് നടത്തുകയും, സര്‍ക്കാര്‍ സിയാലില്‍ പങ്കാളി ആയതിനാല്‍ സിയാലിന്റെ പങ്കാളിത്തം ആണ് സര്‍ക്കാര്‍ പങ്കാളിത്തം എന്നും വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നു. 74% പണം പാവപ്പെട്ട ഗള്‍ഫ്‌ യാത്രക്കാരനില്‍ നിന്നും സ്വീകരിക്കുക എന്ന നയം ആണ് എയര്‍ കേരളയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ കൈക്കൊണ്ടിരിക്കുന്നത്.

വിമാന കമ്പനിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ടിന് ഏര്‍ണെസ്റ്റ് ആന്‍ഡ്‌ യംഗ് എന്ന കണ്സല്‍ട്ടന്‍സിയെ ആണ് നിയോഗിച്ചിരിക്കുന്നത്. 200 കോടി ആണ് കമ്പനിയുടെ ആദ്യ മുടക്കുമുതല്‍., പക്ഷെ ഇത്ര ചെറിയ തുക കൊണ്ട് ഒരിക്കലും ഒരു എയര്‍ ലൈന്‍ ലാഭത്തില്‍ നടത്തുക സാധ്യമല്ല. സിയാലിന്റെ ഓഹരി പങ്കാളിത്തം ഒരിക്കലും പണം ആയി ഈ കമ്പനിയില്‍ ഉണ്ടാകില്ല. അവരുടെ ഓഹരി പങ്കാളിത്തം കൊച്ചിന്‍ എയര്‍ പോര്‍ട്ട് നല്‍കുന്ന സര്‍വീസുകളില്‍ ഊതിപ്പെരുപ്പിക്കും ഈ റിപ്പോര്‍ട്ടില്‍ കൂടി. അത് കൊണ്ട് സിയാലിന്റെ ലാഭം  ഉയരുകയും അങ്ങനെ പാവപ്പെട്ട പ്രവാസിയുടെ പേരില്‍ സിയാല്‍ ഓഹരി ഉടമകള്‍ക്ക് സിയാലില്‍ നിന്ന് അധിക വരുമാനം ലഭിക്കുകയും ചെയ്യും.

മെച്ചപ്പെട്ട സര്‍വീസ്,  കുറഞ്ഞ നിരക്ക്,  കൂടുതല്‍ ലെഗേജ്,  കൃത്യതയുള്ള സര്‍വീസുകള്‍ തുടങ്ങിയവ ആണ് മലയാളികള്‍ പുതിയ എയര്‍ ലൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സീസണില്‍ ഏകദേശം ഇരുപതിനായിരത്തോളവും ഓഫ്‌ സീസണില്‍ പതിനായിരത്തോളവും മലയാളികള്‍ ആണ് ദിനം പ്രതി കേരളത്തിലെ എയര്‍ പോര്ട്ടുകളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഈ കണക്കുകളിലെ കളികള്‍ കണ്ടാണ് ഗള്‍ഫിലെ വ്യവസായികള്‍ പ്രവാസികളുടെ പണം മുതല്‍ മുടക്കായി സ്വപനം കണ്ടു എയര്‍ കേരളയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നത്. സ്വന്തം എയര്‍ ലൈന്‍ എന്ന വികാരവും ആയി നടക്കുന്ന മലയാളി പ്രവാസി, കേരള വാസികളെ പോലെ പ്രതികരണ ശേക്ഷി ഉള്ളവരും അല്ല. അവരൊക്കെയും ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്താല്‍ വരിയുടയ്ക്കപ്പെട്ടവര്‍ ആണ്. വരിയുടയ്ക്കപ്പെട്ടവനെ എങ്ങനെയും വരുതിയിലാക്കാം എന്ന സൈക്കൊളജി ആണ് എയര്‍ കേരളയുടെ കാര്യത്തിലും ഈ വ്യാപാരികള്‍ കച്ചവടം ചെയുന്നത്. അത് കൊണ്ടായിരിക്കാം, കേരളത്തിലെ താമസക്കാരായ ജനങ്ങളില്‍ നിന്ന് മുതല്‍ മുടക്കിന് ശ്രമിക്കാത്തതും.


തത്വത്തില്‍ എയര്‍ കേരളക്ക്‌ ചിലവാകുന്ന മുഴുവന്‍ തുകയും പ്രവാസിയില്‍ നിന്ന് പിടുങ്ങുകയും പ്രവാസിയുടെ പണത്തിന്‍റെ ഉറപ്പില്‍ ഇപ്പറയുന്ന വ്യാപാരികള്‍ എയര്‍ കേരളയെ ഹൈജാക്ക് ചെയുകയും ചെയുന്ന അവസ്ഥ ആകും ഇനി ഇവിടെ അരങ്ങേറുക. ഇരുനൂറു കോടി എന്ന തീരെ ചെറിയ തുക കൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടാന്‍ സാധിക്കുമെന്കിലും, ആദ്യ ഒരു വര്ഷം കൊണ്ട് തന്നെ അഭ്യന്തര സര്‍വീസിലൂടെ ഉണ്ടാകുന്ന വലിയ നഷ്ടം നികത്തുവാന്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുകയും, ഒടുവില്‍ കിംഗ്‌ ഫിഷറിനും മറ്റു നിര്‍ത്തിപ്പോയ അനേകം എയര്‍ ലൈനുകള്‍ക്കും ഉണ്ടായ അവസ്ഥ എയര്‍ കേരളക്കും അധികം താമസിയാതെ ഉണ്ടായിക്കൂടെന്നില്ല. ബിസിനസ് യാത്രക്കാര്‍ ഏറ്റവും കുറഞ്ഞ ഒരു സെക്ടര്‍ ആണിത്. പതിനായിരം രൂപ മൂലധനം ഇറക്കാന്‍ കഴിവുള്ള എല്ലാവരെയും വിമാനക്കമ്പനിയുടെ ഉടമകള്‍ ആക്കുവാന്‍ നടക്കുന്ന ഗള്‍ഫിലെ വ്യാപാരികളുടെ ഈ ചൂണ്ടയില്‍ കൊരുക്കുവാന്‍ അനേകായിരം പ്രവാസികള്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.,. ഒരു വിമാനക്കമ്പനിയുടെ ഉടമ ആകുക എന്നതില്‍ കവിഞ്ഞു  എന്ത് ജീവിത സാഫല്യം എന്ന് കരുതുന്ന പ്രവാസിക്ക് ഈ ചൂഷണം മനസിലാവില്ല.

അഞ്ചു വര്‍ഷത്തെ കാലാവധിയിലും ഇരുപതു വിമാനം എന്ന സംഖ്യയിലും ഇളവുകള്‍ നല്‍കാം എന്ന ഉറപ്പില്‍ തുടങ്ങുന്ന ഈ കമ്പനിക്ക് ഇപ്പറഞ്ഞ ഇളവുകള്‍ ഉറപ്പുകള്‍ മാത്രമല്ലാതെ അനുമതിയായി കിട്ടുവാന്‍ ഉത്തരേന്ത്യന്‍ ലോബ്ബികളും മറ്റു എയര്‍ ലൈനുകളും അനുവദിക്കും എന്നും അവരുടെ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിക്കാന്‍ സാക്ഷാല്‍ പ്രധാന മന്ത്രിക്കു കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍, വാടകയുക്ക് എടുക്കുന്ന വിമാനങ്ങള്‍ കൊണ്ട് മാത്രം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി ആണിത്. ലാഭം വലിയൊരു മരീചികയായി, അല്ലെങ്കില്‍ കെടു കാര്യസ്ഥതയില്‍ നട്ടം തിരിയുന്ന മറ്റൊരു സര്‍ക്കാര്‍ കമ്പനി ആയി എയര്‍ കേരളയും നമ്മുടെ നാട്ടില്‍ ഉണ്ടാവും.


വാല്‍ക്കഷണം.

സിയാല്‍ കമ്പനിക്ക് എന്ത് കൊണ്ടും ഒരു വിമാനക്കമ്പനി തുടങ്ങുന്നത് വളരെ അനുയോജ്യം ആണ്. സിയാലിനു കോടിക്കണക്കിനു രൂപ ലാഭം ഉണ്ടാകുന്നതും പ്രവാസി മലയാളികള്‍ ഈ എയര്‍ പോര്ട്ടിലൂടെ യാത്ര ചെയുന്നത് കൊണ്ട് ആണ്. ഗള്‍ഫിലെ ഇപ്പറയുന്ന മലയാളി വ്യവസായികളുടെ ഗള്‍ഫിലെ ബിസിനസ് സാബ്രാജ്യവും നില നില്‍ക്കുന്നത് പ്രവാസി മലയാളികളുടെ സഹകരണം കൊണ്ട് കൂടി ആണ്. എന്ത് കൊണ്ട്, സിയാലിനും ഇപ്പറയുന്ന മലയാളി വ്യാപാരികള്‍ക്കും കൂടി അവരുടെ പേരില്‍ പ്രവാസികള്‍ക്കായി ഒരു എയര്‍ ലൈന്‍ തുടങ്ങി, കൃത്യതയാര്‍ന്ന സര്‍വീസുകള്‍ കുറഞ്ഞ ചിലവില്‍ നടത്തി, ചെറിയ ലാഭത്തോട് കൂടി എയര്‍ കേരള നടത്തിക്കൂടെ? പാവം പ്രവാസിയെ ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിവാക്കിക്കൂടെ? അതല്ലെങ്കില്‍ പ്രവാസികളില്‍ നിന്നും പിരിക്കുന്ന ഈ തുക, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ക്ക് ബോര്‍ഡു മീറ്റീങ്ങുകള്‍ക്കുള്ള യാത്ര ചിലവും കോഫിക്കും മാത്രമേ തികയുകയുള്ളൂ...

Wednesday 19 September 2012

പെരുമനം: മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.

പെരുമനം: മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.: ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും  വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെട...

Wednesday 12 September 2012

എമേര്‍ജിംഗ്


ആഗോളീകരണം ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ഒരു നട്ടുച്ചക്ക്  ആണ് ബാലന്‍  ആദ്യമായി സുഭാദ്രാമ്മയുടെ പടി കടന്നത്.  ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. ക്യാമറ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലം ആണിത്...

ഇല്ല ആരും ഇല്ല. സുഭാദ്രാമ്മയും ഒറ്റക്കായിരിക്കണം എന്ന് ആശ്വസിച്ചു...

ശീല്ക്കാരങ്ങള്‍ കേള്‍ക്കുന്നത് പോലെ... ഈ സമയം അസമയം ആണല്ലോ? പിന്നെങ്ങിനെ?

എമെര്‍ജു ചെയ്തു നില്‍ക്കുമ്പോള്‍ എന്ത് അസമയം.

എന്തിനും ഏതിനും ഒരു സമയവും കാലവും ഒക്കെ ഉണ്ടെന്നു പറയുന്നത് വെറും മോഹ വാക്കുകള്‍ മാത്രം. ഒന്നിനും പതിരില്ല എന്ന് വെളിപ്പെട്ടു കൊണ്ടിരിക്കയാണല്ലോ? അല്ലെങ്കില്‍ ഇന്‍കെല്‍ ഇങ്ങനെ നിശാ ക്ലബുകള്‍ കൊണ്ട് വരുമോ? ശീതക്കട്ടകള്‍ കൊണ്ടുള്ള ക്രീമുകള്‍ കഴിച്ചു നന്നായി ഒന്ന് ഉഴിഞ്ഞു കിടക്കാം എന്ന് കരുതുമ്പോള്‍ ആണ് ഒരു പെരുപ്പ്. ആ പെരുപ്പാണ് എമേര്‍ജൂ ആയത്..

എമെര്‍ജു ചെയ്തപ്പോള്‍ ആണ് ബാലന് സുഭദ്രാമ്മയെ കാണണം എന്ന് പൂതി തോന്നിയത്. മറ്റു മാര്‍ഗം ഒന്നും ഇല്ലല്ലോ... വെറുതെ വെബ്‌ സൈറ്റിലും കണ്ണാടി ക്കൂട്ടിലും എടുത്തു വെയ്ക്കാന്‍ കഴിയില്ലല്ലോ... ഒരു ഉടമ്പടി എങ്കിലും നടത്തിയില്ലെങ്കില്‍?

പാസ്പോര്‍ട്ടും പണവും എയര്‍ ടിക്കറ്റും വെയ്ക്കുവാന്‍ വേണ്ടി വാങ്ങിയ കറുത്ത ബാഗിന്റെ വാല് ഇടത്തെ കൈയില്‍ ആണെങ്കിലും വലത്തു കൈ കൊണ്ട് കണ്ണാടി എടുത്തു തുടച്ചു. ഇനിയിപ്പോള്‍ പാണക്കാട്ടെക്ക് വാഹനം ഇല്ല. അവിടെ മുഴുവന്‍ എഡ്യൂ സിറ്റി ആക്കിയിരിക്കയാണ്. കുട്ടികള്‍ ഒക്കെ പഠിക്കട്ടെ... എന്നും വേളിയില്‍ പോകാനോ, വേളി കഴിക്കാനോ അത്ര എളുപ്പവുമല്ല. ബഷീറും വിഷനും ഇപ്പോഴും പിന്നാലെ ഉണ്ട്... ഇപ്പോള്‍ കോഴിക്കോട് എന്ന് കേള്‍ക്കുമ്പോഴേ വിറയ്ക്കും. പോരാത്തതിന് കുഴപ്പക്കാരന്‍ അളിയനും. അളിയന്മാര്‍ പണ്ടേ ഇങ്ങനെ ആണ്... കൊതിക്കെറുവ്... കൂട്ടിക്കൊടുപ്പ്...

എമെര്‍ജു ചെയ്തവനെ കൊണ്ട് ഒരു ഉടമ്പടി വയ്ക്കുക, അതില്‍ കൂടുതല്‍ ഒന്നും ഇഷ്ടന്റെ തോന്ന്യ വാസങ്ങളില്‍ ഇല്ലായിരുന്നു. കുറച്ചു കൂടി വടക്കുള്ള പഴയ വേതാളം  ആണെങ്കില്‍ ആരും കുനിഞ്ഞു നില്‍ക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും കുനിഞ്ഞു നിന്നാല്‍ അന്നേരം ഈ നേതാവിന് എമേര്‍ജിംഗ് ആകും. പക്ഷെ ഇപ്പോള്‍ ഏതാണ്ട് വയസായി. മഞ്ചേശ്വരാത്ത് എവിടെയോ ചരിയാറായി  പോലും. ഇനി ഇപ്പോള്‍ ഉലക്കയുടെ ആവശ്യം പോലും ഇല്ലാതായി.

കതകു തുറന്നത് സുഭദ്രാമ്മ അല്ലല്ലോ...
അല്ല, സുഭദ്രാമ്മ അല്ല....
അതോ സുഭദ്രാമ്മ ആണോ...

എവിടെയോ ചില വശപ്പിശകു...

വേളിയിലെ വെളിമ്പറമ്പില്‍ എവിടെയോ കണ്ട പോലെ...

സുഭാദ്രാമ്മക്ക് ഇത്രേം നിറമില്ലായിരുന്നു...

"അല്ല ഇതാര് ബാലനോ?"

ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തി, എന്നെ ഇങ്ങനെ പേര് വിളിക്കണോങ്കി .. ഇത് സുഭദ്ര തന്നെ ആകും....

"ബാലനോന്നും അല്ലാന്നു ഇത് വരെ മനസിലായിട്ടില്ലേ... " ദ്വയാര്‍ത്ഥത്തില്‍ ആണ് ബാലന്‍ പറഞ്ഞതെങ്കിലും സുഭാദ്രക്ക് മനസിലായില്ല എന്ന് തോന്നുന്നു...

അല്ലേലും അവളിപ്പോള്‍ ബിസിനസ്സില്‍ കൊച്ചു പിള്ളേരെ വച്ച് വില പറയാന്‍ തുടങ്ങിയതോടു കൂടി ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ ആരെയും സമ്മതിക്കില്ല. പണം വാങ്ങി കീശയില്‍ ഇടുന്നതില്‍ മാത്രമേ താല്പര്യം ഉള്ളൂ...

അല്ല, നീയെത്ന്താടി ഇങ്ങനെ? കുമ്മായം മുഴുവന്‍ വാരി പൂശി?

"ദേ, എന്നെ കൊണ്ട് ഒന്നും പറയിക്കല്ല്... നിങ്ങള്‍  അല്ലെ പറഞ്ഞത് എമെര്‍ജു ചെയ്തു വരുന്നത് മുഴുവന്‍ വിദേശത്തു നിന്നാണെന്നു... "

"അതിനു? "

"നിങ്ങടെ അളിയന്‍ ദാ ഒന്ന് മയങ്ങി മുകളില്‍ കിടക്കുന്നു... അങ്ങേര പറയുവാ, ഇത് വരെ ഒരു മദാമ്മയും വന്നില്ല... ചാനല്‍കാര്‍ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ മദാമ്മ ആകണം പോലും എന്ന്... അതോണ്ട, ഇതെല്ലാം വാരി തേച്ചു നില്‍ക്കുന്നത്...

പക്ഷേങ്കി ഒന്ന് പറഞ്ഞേക്കാം ... ഈ ചായം തേച്ചു നിക്കണ എന്നെ പിടിച്ചോണ്ട് പോയി വേളിയില്‍ തുടങ്ങുന്ന മറ്റേ ക്ലബില്‍ ആടാന്‍ വിടരുത്... "

'അല്ല, ആ പൂതി മനസ്സില്‍ വെച്ചെരെ, അവിടെയ്ക്ക് ഞാന്‍ പുതിയ പിള്ളാരെ കണ്ടു വച്ചിട്ടുണ്ട്..' ആത്മഗതം നടത്തിയതല്ലാതെ വാക്കുകള്‍ വെളിയില്‍ ചാടിയില്ല.

ഇപ്പോള്‍ എല്ലായിടത്തു ഒരു മാതിരി മുന വെച്ച വര്‍ത്താനങ്ങള്‍ മാത്രം. ഇപ്പോള്‍ സുഭദ്രാമ്മയും.
സിന്ദാബാദ് ഇവളും വിളിച്ചു തുടങ്ങിയോ?

ബാലന് പെട്ടൊന്നൊരു അസ്വസ്ഥത... ഇനി ഇപ്പോള്‍ റീ ചാര്‍ജു ചെയേണ്ട അവസ്ഥയിലേക്ക് എമെര്‍ജന്‍ കൂപ്പു കുത്തി...
അയ്യാള്‍ തിരികെ നടന്നു... 

Friday 31 August 2012

കോപ്പന്‍ഹാഗന്‍ - ചരിത്രത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍


ഞങ്ങളുടെ കാര്‍ ഡ്രോജ്ടന്‍ തുരംഗം പിന്നിട്ടു ഇപ്പോള്‍  കോപ്പന്‍ഹാഗനിലേക്ക്  എത്തിച്ചേരുന്നു. സ്വീഡനിലെ കാലാവസ്ഥയില്‍ നിന്നും അല്പം കൂടി തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇവിടെ ഇപ്പോള്‍.  കോപ്പന്‍ ഹാഗനില്‍ ഞങ്ങള്‍ കാണേണ്ട ഇടങ്ങളെ കുറിച്ചൊക്കെ ടിക്കു ഇതിനിടയ്ക്ക് ഞങ്ങളോട്  പറഞ്ഞു കൊണ്ടിരുന്നു. രാജകൊട്ടാരങ്ങള്‍, ടിവോളി പാര്‍ക്ക് ഇതൊക്കെ കാണണം എന്ന് പ്രത്യേകം പറഞ്ഞു. ടിക്കുവിന്റെ കമ്പനിയുടെ ഒരു ഓഫീസ്‌, കോപ്പന്‍ ഹാഗനിലും പ്രവര്‍ത്തിക്കുന്നു. അവിടെ കൊണ്ട് പോയി ഞങ്ങളെ പരിചയപ്പെടുത്തുകയാണ് ടിക്കുവിന്റെ ലക്‌ഷ്യം. അത് കഴിഞ്ഞു സര്‍വ തന്ത്ര സ്വതന്ത്രര്‍ ആയി ഞങ്ങളെ ഇവിടെ തുറന്നു വിടും. നാളെ അതിരാവിലെ ആണ് ആംസ്റ്റര്‍ ഡാമിലേക്കുള്ള  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും അധികം സന്തോഷത്തോടു കൂടി ജീവിക്കുന്ന ജനസമൂഹം ആണ് ഡെന്മാര്‍ക്കിലേത് എന്നാണ് സര്‍വേകള്‍ എല്ലാം പറയുന്നത്.  ജനങ്ങളുടെ സാമ്പത്തീക ഭദ്രതയില്‍ ഏറ്റവും തുല്യത പുലര്‍ത്തുന്ന രാജ്യവും ഡെന്മാര്‍ക്ക് ആണ് - സോഷ്യലിസം . എങ്കിലും ലോകത്തിലെ ഏറ്റവും ജീവിത ചിലവുള്ള ഒരു പട്ടണം ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗന്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ സ്ഥാനം രണ്ടാമത് ആണ്. പക്ഷെ ജീവിത ച്ചെലവ് വളരെ കൂടിയ ഒരു രാജ്യം ആണ് ഡെന്മാര്‍ക്ക്‌. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്മാര്‍ക്കില്‍ ആണ്. എന്ത് കൊണ്ടും എല്ലാവര്ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന  രാജ്യം.  ഡാനിഷ് ആണ് ഈ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ.  ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്മാര്‍ക്ക്‌ അംഗം അല്ല.


ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. ഡാനിഷ്  ജനങ്ങളും അതീവ സുന്ദരന്മാരും സുന്ദരികളും ആണ്.
 
കോപ്പന്‍ ഹാഗനിലെ വീഥികളും വിജനങ്ങള്‍ ആണ്, ടിക്കു ഞങ്ങളെ പ്രധാന വീഥികളില്‍ കൂടി ഒക്കെ കറക്കിയതിനു ശേക്ഷം ആണ് ഓഫീസില്‍ കൊണ്ട് പോയത്. ഓഫീസിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ എന്‍റെയും രോഹിത്തിന്റെയും പേരുകള്‍ മിന്നി മറയുന്നത് അപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വാഗതം അരുളുന്ന സന്ദേശം ആണ് ഡിജിറ്റല്‍ ബോര്‍ഡില്‍ ഇട്ടിരിക്കുന്നത്. ചൂടുള്ള ചായ കുടിച്ചു, മേലധികാരികളും ആയി ബിസിനസ് വിശേഷങ്ങള്‍ പങ്കു വച്ച ശേക്ഷം  ഞാനും രോഹിത്തും കൂടി ആ പച്ചക്കറി മാര്‍ക്കറ്റ് ചുറ്റി നടന്നു. വളരെ വിശാലമായ കെട്ടിടങ്ങളും സൌകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് മാസം ആയി, മഞ്ഞു കാലം ആയതിനാല്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഒന്നും മാര്‍ക്കറ്റില്‍ വിപണനത്തിന് വരുന്നില്ല. ഇപ്പോള്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എല്ലാം ഇറക്കുമതി ചെയുകയാണ്. തുര്‍ക്കികള്‍ ആണ്  ഇവിടെ കൂടുതലും കച്ചവടം നടത്തുന്നത്. അവര്‍ കൂടുതലും ജനങ്ങളെ കബളിപ്പിക്കുന്നവര്‍ ആണ്, അതിനാല്‍ ഓരോ വര്‍ഷവും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടുകയും പിന്നെ മറ്റൊരു പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുക പതിവ്.
കൂടിക്കാഴ്ചകള്‍ എല്ലാം കഴിഞ്ഞു, തലേ ദിവസം ഞങ്ങളോടൊപ്പം ഹെല്‍സിംഗ്ബോര്‍ഗില്‍ അത്താഴം കഴിക്കാനുണ്ടായിരുന്ന പീറ്റ് ഞങ്ങളെ ഡെന്മാര്‍ക്കില്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയില്‍ ഒന്ന് രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,  ചില പ്രധാന വീഥികള്‍ ഒക്കെ  ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.  എന്‍റെ ത്രോട്ട് ഇന്‍ഫെക്ഷന്‍ ആകെ പ്രശനവും ആയി, ഇത്തവണ മരുന്നില്ലാതെ മാറില്ല എന്ന് തോന്നുന്നു. എന്തായാലും ഒരു ഫാര്‍മസിയില്‍ പോയി, അത്യാവശ്യം കഫ് സിറപ്പ് കൂടി വാങ്ങി.


ഡെന്മാര്‍ക്ക്‌ , ബിയര്‍ ബിസിനസ്സില്‍ വലിയ ഒരു സംഭവം ആണ്. ബിയര്‍ വ്യവസായത്തിന്‍റെ ഉറവിടവും ഡെന്മാര്‍ക്ക്‌ ആണ്. എവിടെയും കാള്‍സ്ബെര്‍ഗ് ബിയറിന്റെ പരസ്യങ്ങള്‍. പീറ്റ്‌, ഞങ്ങളെ കാള്‍സ്ബെര്‍ഗ് ബിയര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകളുടെ അടുക്കല്‍ കൂടി കൊണ്ട് പോയി. ( പക്ഷെ കള്ളന്‍,  ഒരു ബിയര്‍ പോലും മേടിച്ചു തന്നില്ല ) ഡെന്മാര്‍ക്കിലെ ബിയര്‍ വ്യവസായത്തെ കുറിച്ചൊക്കെ സംസാരിച്ചു. നമ്മുടെ നാട്ടില്‍ പച്ച വെള്ളം കുടിക്കുന്നത് പോലെ ആണ്, രാവിലെയും വൈകിട്ടും ഒക്കെ, തണുപ്പ് കാലത്തും വേനല്‍ കാലത്തും ഒക്കെ ഇവര്‍, ആണും പെണ്ണും ബിയര്‍ കുടിക്കും.

അനേകം പാകിസ്ഥാനികള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരമായി താമസിക്കുന്നു . കുടിയേറ്റക്കാരില്‍ അഞ്ചാം സ്ഥാനം അവര്‍ക്കാണ്. അറുപതുകളിലും എഴുപതുകളിലും ലേബര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി ആണ്, പാകിസ്ഥാനികളെ ഡെന്മാര്‍ക്കില്‍ കൊണ്ട് വരുന്നത്. തുടക്കത്തില്‍ ആണുങ്ങള്‍ മാത്രം ആയിരുന്നു ഇവിടെ വന്നിരുന്നത്. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തന ഫലം ആയി, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇവിടെ കൊണ്ട് വരുവാന്‍ അനുമതി ലഭിച്ചു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത്, പാകിസ്ഥാനികള്‍ , വിവാഹം കഴിച്ചും കഴിപ്പിച്ചും , കള്ളത്തരത്തില്‍ ഇവിടെ കുടിയേറി തുടങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്കിലെ പൌരസമൂഹം ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഡെന്മാര്‍ക്ക്‌ നിയമ നിര്‍മ്മാണ സഭയില്‍ പോലും പാകിസ്താന്‍ പ്രാതിനിധ്യം ഉണ്ട്.  ഇവിടെ  പാകിസ്ഥാനികള്‍ പ്രധാനമായും ഡ്രൈവര്‍മാരായിട്ടാണ് തോഴിലെടുക്കുന്നത്. ഇവരാണ് ഇവിടെ ഉള്ള ടാക്സി ഡ്രൈവര്‍മാറില്‍ ഏറെയും. ഇവരാണ് ഡെന്മാര്‍ക്കിലെ വ്യഭിചാരം, മയക്കുമരുന്ന് , മാഫിയ ശ്രിംഘല  നിയന്ത്രിക്കുന്നതും.   അധോലോകം മുഴുവന്‍ ഇവരുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ഡെന്മാര്‍ക്കുകാര്‍ ഇവരെ സംശയ ദ്രിഷ്ടിയോടു കൂടി ആണ് ഇവരെ കാണുന്നത്.

പ്രസിദ്ധമായ കാള്‍ട്ടന്‍ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസമോരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ ചെന്ന് ഫ്രഷ്‌ ആയി, ഞാനും രോഹിതും കൂടി സിറ്റി കാണുവാന്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍  കുറെ ദൂരം നടന്നു, പ്രകൃതി ദ്രിശ്യങ്ങള്‍ എല്ലാം കണ്ടു ടിവോളി പാര്‍ക്കില്‍ പോകുവാനായി ബസ്‌ കാത്തു നിന്ന്. ബസ്സില്‍ ഒരു സ്ത്രീ ആണ് ഡ്രൈവര്‍. അവര്‍ തന്നെ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. ബസ്സില്‍ പ്രായമായവരും സ്ത്രീകളും ആണ് യാത്രക്കാരില്‍ കൂടുതലും. ഞങ്ങള്‍ ടിവോളി പാര്‍ക്കിനു മുന്നിലുള്ള  സ്റ്റോപ്പില്‍ ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ടിവോളി പാര്‍ക്ക് സ്ഥിതി ചെയുന്നത്. ടിവോളി പാര്‍ക്കിനു മുന്നില്‍ ആണ്, കോപ്പന്‍ഹാഗന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷന്‍. വളരെ പുരാതനമായ സ്റ്റേഷന്‍ ആണത്. ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ എല്ലാം ഇവിടെ നിന്നാണ് പുറപ്പെടുന്നത്. 1847 ല്‍ ആണ് ഈ സ്റ്റേഷന്‍ ആദ്യമായി ഇവിടെ പണിതത്. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി നോക്കി. ഞങ്ങളുടെ കൈയില്‍ ഡെന്മാര്‍ക്കിന്റെ കറന്‍സി ഇല്ല. ഡോളര്‍ മാറി, ഡാനിഷ് ക്രോണര്‍   കയ്യില്‍ കരുതണം. ഒരു ഡോളറിനു അഞ്ചര  ഡാനിഷ് ക്രോണര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണം മാറിയ ഉടനെ ഞങ്ങള്‍ സ്റേഷന് അകത്ത് തന്നെ ഉള്ള ഫുഡ്‌ കോര്‍ട്ടില്‍ നിന്ന്  ഭക്ഷണം കഴിച്ചു.  പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ട് എങ്കിലും പ്രസന്നമായ അന്തരീക്ഷം. 


ഞങ്ങള്‍ വെളിയില്‍ ഇറങ്ങി, ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞിട്ടെ ഉള്ളൂ. രാത്രി വരെ ചുറ്റിക്കറങ്ങണം, എങ്ങോട്ടു പോകണം, എവിടെ പോകണം എന്നൊന്നും അറിയില്ല. വെറുതെ കുറെ നേരം വെളിയില്‍ ഇറങ്ങി നഗരത്തിന്‍റെ വിഗഹ വീക്ഷണം നടത്തി. മുന്നില്‍ ടിവോളി പാര്‍ക്ക് മാടി വിളിക്കുന്നു. സ്കാഡിനെവിയയിലെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്കാണ് പ്രസിദ്ധമായ ടിവോളി ഗാര്‍ഡന്‍സ്‌. 1843 ല്‍ ആരംഭിച്ച ഈ പാര്‍ക്ക് ആണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പാര്‍ക്ക്. പാരീസിലെ ഡിസ്നിലാന്‍ഡ്‌ കഴിഞ്ഞാല്‍, യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കും ടിവോളി ആണ്. ഞങ്ങള്‍ ടിവോളി ഗാര്‍ഡന്റെ ഗേറ്റില്‍ പോയി, എന്‍ട്രി പാസ്‌ എടുക്കുവാന്‍ നോക്കിയപ്പോള്‍ മനസിലായി, ഇത് ഞങ്ങള്‍ക്ക് പറ്റിയ  ഇടമല്ല എന്ന്. ഗാര്‍ഡനില്‍ അകത്ത് കടക്കുവാന്‍ മാത്രം 100 ക്രോണര്‍ ആണ് ചാര്‍ജു. ഞങ്ങള്‍ അവിടെ നിന്ന് തിരിഞ്ഞു നടന്നു. നഗരത്തിന്‍റെ മറു വശത്തു, തിരക്കുള്ള ഭാഗത്ത്  ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ അവിടെ   അനേകം ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.. അവയില്‍ സൈറ്റ്  സീയിംഗിനു ഉള്ള മുകള്‍ ഭാഗം തുറന്ന ഇരു നില ബസ്സുകളും ഉണ്ട്. സിറ്റി കാണുവാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കരുതി ഞങ്ങള്‍ ഒരു ബസിനു അടുക്കലേക്ക് ചെന്നു. ബസിനു അടുക്കലെയ്ക്ക് ചെന്നപ്പോഴേ ബസ്സിന്റെ ഡ്രൈവര്‍ ഹിന്ദിയില്‍ ഞങ്ങളെ ബസ്സിലേക്ക് സ്വാഗതം ചെയുന്നു. 



" ആയിയേ... ആയിയേ... ബായി ആയിയേ.... "  ഈ വാക്കുകള്‍ കേട്ടപ്പോള്‍  ഞങ്ങള്‍ ശരിക്കും ഞെട്ടി. ഡെന്മാര്‍ക്കിലും ഹിന്ദി ആണോ പ്രധാന ഭാഷ? അതോ, ടൂറിസത്തിന് വേണ്ടി ഇവര്‍ ഹിന്ദി ഭാഷയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കൊടുക്കുന്നത് ആണോ? എന്തായാലും ഹിന്ദിയില്‍ ഉള്ള  ഡ്രൈവറുടെ സംഭാക്ഷണം ഞങ്ങളെ സന്തോഷിപ്പിച്ചു. ടിക്കറ്റ്  എടുക്കാനായി ചെന്ന ഞങ്ങളോട് ഡ്രൈവര്‍ പറയുകയാണ്‌, ഒരു ടിക്കറ്റിനു 150 ക്രോണര്‍ ആണ്  ചാര്‍ജു. നിങ്ങള്‍ ടിക്കറ്റ് എടുക്കണ്ട, ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക തന്നാല്‍ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്തു ഡെന്മാര്‍ക്കിലെ ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഞങ്ങളുടെ ഭയം അസ്ഥാനത്ത്  ആണ് എന്നും അദേഹം ഞങ്ങളെ പറഞ്ഞു മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെന്മാര്‍ക്കില്‍ ജോലിക്കായി വന്ന പാക്കിസ്ഥാനി ആയിരുന്നു ഈ വാഹനത്തിന്റെ ഡ്രൈവര്‍. എന്തായാലും ഞങ്ങള്‍ മുകളിലെ ഓപ്പന്‍ ഡെക്കില്‍ ഇരുന്നു, ഹെഡ്  ഫോണ്‍ ചെവിയില്‍ തിരുകി അതില്‍ ഇംഗ്ലീഷ്  ഭാഷ  തെരഞ്ഞെടുത്തു. ടിക്കറ്റ് എടുക്കുകയാണ് എങ്കില്‍ പണം മുഴുവന്‍ കമ്പനിക്ക് പോകും, അല്ലെങ്കില്‍ കിട്ടുന്ന പണം ഡ്രൈവറുടെ പോക്കറ്റിലും.

ചരിത്രമുറങ്ങുന്ന പട്ടണം ആണ് കോപ്പന്‍ഹാഗന്‍,..  മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളും നിറഞ്ഞ തെരുവിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ഓരോ തെരുവിന്‍റെയും അവിടെ ഉള്ള കെട്ടിടങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളുടെയും വിശദാംശംങ്ങള്‍ ഹെഡ്‌ ഫോണിലൂടെ പറഞ്ഞു തന്നു കൊണ്ടിരുന്നു.
യാത്ര തുടങ്ങുമ്പോള്‍ ടിവോളി ഗാര്‍ഡന് എതിര്‍ ഭാഗത്ത്  പ്രമൂഖ ബിയര്‍ നിര്‍മ്മാതാവായ കാര്‍ല്സ്ബര്‍ഗ് നിര്‍മ്മിച്ച  ആര്‍ട്ട്‌ മ്യുസിയം കടന്നാണ് ഞങ്ങളുടെ ബസ്‌ മുന്നോട്ടു  പോകുന്നത്. മ്യുസിയത്തില്‍ ഞങ്ങള്‍ കയറിയില്ല എങ്കിലും അതിന്റെ പരിസരം പോലും അതി മനോഹരം എന്നെ പറയേണ്ടു. സ്കല്‍പ്ചറിനും പെയിന്റിംഗിനും പ്രാമുഖ്യം കൊടുക്കുന്ന ആര്‍ട്ട്‌ മ്യുസിയം ആണ് ഇത്. അതി പുരാതന സംസ്കാരങ്ങളുടെ   ഈജിപ്റ്റ്‌ , ഗ്രീസ്, റോമ, ഫ്രഞ്ച് തുടങ്ങിയ ഇടങ്ങളിലെ പുരാതനമായ സ്കല്‍പ്ചറുകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡെന്മാര്‍ക്കിലെ ഏറ്റവും പ്രസിദ്ധനായിരുന്ന രാജാവ്‌, ക്രിസ്ത്യന്‍ നാലാമനെ കുറിച്ചാണ്  കൂടുതല്‍ കമന്ററിയും. 1588 മുതല്‍  1648 വരെ ഡെന്മാര്‍ക്ക്‌ ഭരിച്ച ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഡെന്മാര്‍ക്കിന്റെ ഏറ്റവും ആദരണീയനായ, ജനങ്ങള്‍ ഏറ്റവും അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജാവ്. യുദ്ധങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും, ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ആയ  രാജാവായിരുന്നു അദേഹം. സുന്ദരികള്‍ ആയ സ്ത്രീകള്‍ എന്നും ഇദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നു എന്നും ചരിത്രം പറയുന്നു.  സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉരുക്ക് മുഷ്ടി ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഡെന്മാര്‍ക്ക്‌. ഒരു കാലത്ത്, സ്വീഡനെയും, നോര്‍വേയെയും, ഇംഗ്ലണ്ടിനെയും ജെര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ഒരു ഭാഗത്തെയും ഭരിച്ചിരുന്നത് ഡെന്മാര്‍ക്ക്‌ ആണ്. വളരെ ശക്തവും സമ്പന്നവും ആയിരുന്നു ഡെന്മാര്‍ക്ക്‌. കലയ്ക്കും വിനോദത്തിനും അതിരറ്റ സംഭാവന  നല്‍കിയ  നാട് കൂടി ആണ്  ഡെന്മാര്‍ക്ക്‌..

 
ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ കോട്ടകളും കൊട്ടാരങ്ങളും മുന്നില്‍ നിറയുന്നു. നാലുവശവും കടല്‍ ആയതിനാല്‍ ആകും, ലോകത്തിലെ ഏറ്റവും ശക്തരായ നാവികര്‍ ആണ് ഡാനിഷ് കാര്‍. പല യുദ്ധങ്ങളും ഇവര്‍ ജയിച്ചത്‌, ഇവരുടെ നാവിക പ്പടയുടെ ശക്തി കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നാവികര്‍ക്കും പട്ടാളക്കാര്‍ക്കും താമസിക്കുവാന്‍ ഒരുക്കിയിരുന്ന ബാരക്കുകളും കെട്ടിടങ്ങളും ഇന്നും ചരിത്രമായി അവശേഷിക്കുന്നു.

ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്ന  ക്രോന്ബോര്ഗ് കോട്ട ആണ് ഡെന്മാര്‍ക്കിലെ എല്സ്നോറിലെ  മറ്റൊരു ആകര്‍ഷണം. കടലിനടുത്ത് ആണ്  മനോഹരമായ ഈ കോട്ട സ്ഥിതി ചെയുന്നത്.

ഡെന്മാര്‍ക്കിലെ പാര്‍ലിമെന്റ് മന്ദിരം , മന്ത്രി മന്ദിരങ്ങള്‍, സുപ്രീം കോര്‍ട്ട് എല്ലാം സ്ഥിതി ചെയുന്നത്  ക്രിസ്ത്യന്‍ബോര്‍ഗ് പാലസില്‍ ആണ്. അതി മനോഹരമാണ് ഈ കൊട്ടാര സമുച്ചയങ്ങള്‍. പഴമയുടെ വിശുദ്ധി അതി മനോഹരമായി സമജ്ജയിപ്പിച്ചിരിക്കുന്നു ഈ കൊട്ടാരവളപ്പില്‍.   അനേകം ശില്പങ്ങള്‍ കൊണ്ട്  നിറഞ്ഞിരിക്കയാണ് ഈ കൊട്ടാര വളപ്പ്...

കടല്‍ക്കരയില്‍ ഒരിടത്ത് ഞങ്ങളുടെ ബസ്‌ നിര്‍ത്തി, ഒരു ചെറിയ പാര്‍ക്കായിരുന്നു. അവിടെ ആണ്   എച്ചു. സി.  ആണ്ടെര്‍സന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ വിവരിച്ചു തന്ന  മേര്‍ മെയിഡ്  എന്ന മത്സ്യ കന്യക. മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണം ആണ്. കുട്ടികാലത്ത് പഠിച്ച  ഹാന്‍ ക്രിസ്ത്യന്‍ ആണ്ടെര്സനെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ യാത്ര ഉപകരിച്ചു. 1805 ല്‍ ജനിച്ചു  1875 വരെ ജീവിച്ച ആണ്ടെര്സന്‍ കുട്ടികളുടെ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ ആണ് തന്‍റെ ഫെയറി കഥകളിലൂടെ നല്‍കിയിട്ടുള്ളത്. ഇദേഹത്തിന്റെ പ്രധാന കൃതികള്‍  "The Steadfast Tin Soldier," "The Snow Queen," "The Little Mermaid," "Thumbelina," "The Little Match Girl," and "The Ugly Duckling." ഇവയാണ്.  



ഡാനിഷ് ജനത കടലും ആയി അഗാധ ബന്ധം പുലര്‍ത്തുന്ന  നാവികര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികള്‍  ടെന്മാര്‍ക്കിന്റെത് ആണ്. ഇവയെല്ലാം ഞങ്ങളുടെ ഹെഡ്‌ ഫോണില്‍ കൂടി വിവരിച്ചു തരുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി ആയ എ പി എല്‍ മേര്‍സ്കിന്റെ ആസ്ഥാന മന്ദിരം കാണിച്ചു തന്നു. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. മഴ മാറിയിരിക്കുന്നതിനാല്‍ നല്ല തെളിഞ്ഞ അന്തരീക്ഷം.

ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിടം റോസെന്‍ബെര്‍ഗ് പാലസ് ആണ്. ലോകത്തിലെ എല്ലാ സുഖഭോഗങ്ങളും  അനുഭവിക്കുവാന്‍ ക്രിസ്ത്യന്‍ നാലാമന്‍ തന്‍റെ കാലത്ത് പണി കഴിപ്പിച്ച അതി മനോഹരമായ കൊട്ടാരം ആണ്  റോസെന്‍ബെര്‍ഗ് കൊട്ടാരം. ഡാനിഷ് റിനൈസനന്‍സ്‌ മോഡലില്‍ ആണ് പ്രസിദ്ധമായ ഈ കൊട്ടാരം പണി കഴിപ്പിചിട്ടുള്ളത്.
റോസെന്‍ബെര്‍ഗ് കൊട്ടാര വീഥികല്‍ കടന്നു ബസ്‌ വീണ്ടും മുന്നോട്ടു പോയി കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മനോഹരമായ കനാലുകള്‍ കാണാം. നിഹാവുന്‍ എന്ന അതി മനോഹരമായ വാട്ടര്‍ ഫ്രന്റ് ആണ് ഇവിടം. ഡെന്മാര്‍ക്കില്‍ വരുന്ന വിനോദ സഞ്ചാരികള്‍ എല്ലാവരും ഇവിടെ വന്നു ഈ കനാലുകളുടെ സൌന്ദര്യം നുകരുന്നു. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുന്ന  ജനങ്ങള്‍.,.... എല്ലാ ബോട്ടുകളും നിറഞ്ഞു കവിഞ്ഞു  ജനങ്ങള്‍. എല്ലാവരുടെ കൈ വശവും ബിയര്‍ ടിന്നുകള്‍.,.... ജനങ്ങള്‍ ശരിക്കും ആഘോഷത്തിന്റെ തിമിര്‍പ്പില്‍ ആണ്. പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിടങ്ങള്‍ ആണ് കനാലുകള്‍ക്ക് ഇരുവശവും. അതി മനോഹരമായ വര്‍ണ്ണ ഉത്സവം.

ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയയുടെ അടുക്കല്‍ കൂടി ആണ് ഇപ്പോള്‍ ബസ്‌ നീങ്ങുന്നത്. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയ  എന്നത് പേര് പോലെ തന്നെ ഒരു ഫ്രീ ടൌണ്‍ ആണ്. ഇവിടെ ആര്‍ക്കും എന്തും ആകാം. ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമവും ആയി പുതിയൊരു പ്രദേശം.   1617 ല്‍ ക്രിസ്ത്യന്‍ നാലാമന്‍ ആണ്, പഴയ കാല പട്ടാള ബാരക്കുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ക്രിസ്ത്യാനിയ എന്ന പേര് നല്‍കി പ്രത്യേക നിയമങ്ങള്‍ ഉള്ള പ്രദേശം ആക്കി തിരിച്ചത്. കോപ്പന്‍ഹാഗന്‍ സിറ്റിക്ക് അകത്ത്, 34 ഹെക്ടര്‍ സ്ഥലത്താണ്, ലോകത്തെ എല്ലാ തോന്ന്യവാസങ്ങളും നടമാടുന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. 


സ്വാതന്ത്ര്യം എന്ന പേരില്‍ എല്ലാവിധമായ  തെണ്ടിത്തരങ്ങളും നടക്കുന്ന സ്ഥലം എന്നാണ്, ഗൈഡ് ഇതേക്കുറിച്ച് വിശദീകരിച്ചു തന്നത്. ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എങ്കിലും അതിനു ശേക്ഷം വന്ന എല്ലാ രാജാക്കന്മാരും ഭരണാധികാരികളും ഈ പ്രദേശത്തെ സംരക്ഷിച്ചു പോന്നു.  മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ സര്‍ക്കാരിനോ, ഇവിടെ യാതൊരു അധികാരവും ഇല്ല. ഈ ചെറിയ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് അവരുടെതായ നിയമം ആണ് ഉള്ളത്. ഫ്രീ ടൌണിനെക്കുറിച്ച്  വളരെ മോശമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും, ഇവിടെ ഉള്ള പഴയകാല ശില്പ സൌന്ദര്യം സംരക്ഷിക്കേണ്ട ഒന്നാണ്. ഇവടെ അനേകം കലാകാരന്മാര്‍ വന്നു തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. 


ലോകത്തിലെ ഏറ്റവും ശക്തമായ ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ വളരെ ഫ്രീ ആയി വിറ്റഴിയുന്നു. മാരിജുവാനയും കൊക്കയ്നും  കഞ്ചാവും ഹാഷിഷും എല്ലാം യാതൊരു മറയും ഇല്ലാതെ വില്‍ക്കുന്ന പ്രദേശം ആണ് ഫ്രീ ടൌണ്‍,... അത് പോലെ വസ്ത്രം ധരിച്ചും ധരിക്കാതെയും ഇഷ്ടം പോലെ ജനങ്ങള്‍ക്ക്‌ ഈ പ്രദേശത്തു കഴിയാം. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്തു വാഴുന്ന പ്രദേശം കൂടിയാണ്. ഈ പ്രദേശത്തു ഫോട്ടോ എടുക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഇവിടെ മെഡിറ്റേഷ ന്‍, യോഗ എന്നിവയ്ക്ക് അനേകം പേര്‍ എത്തുന്നു എന്നതും വളരെ കൌതുകകരം ആണ്. സ്വവര്‍ഗ രതിയുടെ തലസ്ഥാനം ആയിട്ടാണ് ക്രിസ്ത്യാനിയ അറിയപ്പെടുന്നത് എങ്കിലും ഇവിടെ   വേശ്യാവൃത്തിയും അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്. സ്വവര്‍ഗ രതിക്കാരുടെ ഫെസ്റ്റിവലുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പോലും ഈ പ്രദേശത്ത് കടക്കുവാന്‍ അനുവാദം ഇല്ല. കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി, ഡെന്മാര്‍ക്ക്‌ സര്‍ക്കാര്‍, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു എങ്കിലും , ഈ പ്രദേശത്തെ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് കാരണം അതിനു ഇത് വരെ കഴിഞ്ഞിട്ടില്ല. അത്ര മാത്രം ശ്കതമാണ്  ഇവിടെയുള്ള  മാഫിയ. സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവരുടെ മുന്നില്‍ ആണ്.. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ... 


 
കോപ്പന്‍ ഹാഗനില്‍ യാത്ര ചെയുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരം ആണ്, അമാലിയന്‍ബോര്‍ഗ് കൊട്ടാരം. ഇതാണ്  ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്ന മന്ദിരം. 1700 ല്‍ ആണ് ഡാനിഷ് ശില്പ കലാ സൗന്ദര്യത്താല്‍ ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. നാല്  രാജകീയ കൊട്ടാരങ്ങള്‍ അടങ്ങിയ സൌധം ആണ് അമാലിയന്‍ബോര്‍ഗ്. ഡാനിഷ് റോയല്‍ ഗാര്‍ഡ്‌ ആണ് ഈ കൊട്ടാരത്തെ സംരക്ഷിക്കുന്നത്. ഇവിടെ റോയല്‍ ഗാര്‍ഡ്‌ ചേഞ്ച്‌ ചെയുന്നത് കാണുന്നത്  വളരെ വലിയ ഒരു ആകര്‍ഷണം ആണ്. അത് കാണുവാന്‍ പോലും സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്. എല്ലാ ദിവസവും 11.45 നു ആണ് ഇവിടെ റോയല്‍ ഗാര്‍ഡ്‌ മാറുന്നത്...

ഞങ്ങളുടെ ബസ്‌ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അതി പുരാതനമായ സ്ട്രോഗേറ്റ്‌ സ്ട്രീറ്റില്‍ ആണ്. ഷോപ്പിംഗ്‌ ഏരിയ ആയതിനാല്‍ ആകണം, ഞങ്ങളുടെ ബസ്സില്‍ വന്നവരില്‍ പലരും ഇവിടെ തങ്ങളുടെ യാത്ര മുഴുമിപ്പിച്ചു ഷോപ്പിങ്ങിന് ആയി ഇറങ്ങി. വളരെ പഴക്കം ചെന്ന   എങ്കിലും മനോഹരമായി പരിപാലിച്ചിട്ടുള്ള  കെട്ടിടങ്ങള്‍ നിറഞ്ഞ വീഥി. ഇവിടെ ആണ് കോപ്പന്‍ ഹാഗനിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കവാടം. ലോകത്തിലെ പ്രസിദ്ധമായ എല്ലാ ബ്രാന്‍ഡുകളും ഇവിടെ തങ്ങളുടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നടക്കാരുടെ വീഥി എന്നാണു ഇത് അറിയപ്പെടുന്നത്. വീഥിയുടെ പ്രധാന കവലകളില്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അതെ, ഞങ്ങളുടെ ബസ്‌ യാത്ര അവസാനിക്കുകയാണ്. വീണ്ടും ടിവോളി ഗാര്‍ഡന് സമീപം ഞങ്ങളെ ബസ്സില്‍ നിന്നും ഇറക്കി. ഞാനും രോഹിതും ടിക്കറ്റ് എടുക്കാതെ ആണ് ബസില്‍ കയറിയത്. ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക കൊടുക്കുവാന്‍ ആണ് ഞങ്ങളോട് പറഞ്ഞത്. ഞാനും രോഹിതും അമ്പതു ക്രോണര്‍ വീതം ഡ്രൈവര്‍ക്ക് കൊടുത്ത്  സലാം പറഞ്ഞു ബസ്സില്‍ നിന്നിറങ്ങി.  അയ്യാള്‍ക്കതു വലിയ സന്തോഷം നല്‍കി.

 ഇപ്പോള്‍ സമയം അഞ്ചു മണി ആകുന്നു.. ഇനിയും ധാരാളം സമയം ഉണ്ട്. മഴ ചെറുതായി പൊടിയുന്നു. എങ്കിലും ഞങ്ങള്‍ സ്ര്ടോഗറ്റ്‌ സ്ട്രീറ്റിലെക്ക് തന്നെ വീണ്ടും നടന്നു. ഡെന്മാര്‍ക്കിന്റെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കുവാന്‍ ചെറിയ ഒരു ഷോപ്പിംഗ്‌...,... ഒന്ന് രണ്ടു കടകളില്‍ കയറി വളരെ ചെറിയ  ചില തിരുശേഷിപ്പുകള്‍ ഒക്കെ സ്വന്തമാക്കി, തെരുവുകളില്‍ തലങ്ങും വിലങ്ങും നടന്നു. പാട്ടുകള്‍ പാടിയും, ഫാന്‍സി ഡ്രെസ് നടത്തിയും കുരങ്ങു കളിച്ചും ഒക്കെ പണം പിടുങ്ങുന്ന യാചകര്‍ തെരുവിന്‍റെ വശങ്ങളില്‍ സ്ഥിര താമസം ആക്കിയവരെ പോലെ... മനോഹരമായ ഒരു പാര്‍ക്കില്‍ എത്തിപ്പെട്ടു. അവിടെ കുറെ നേരം ഇരുന്നു, വീണ്ടും ഏതൊക്കെയോ തെരുവിലൂടെ ചുറ്റിക്കറങ്ങി, ലക്ഷ്യ ബോധമില്ലാതെ നടന്നു. ഇരുട്ട് വീണിട്ടില്ല എങ്കിലും ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും അലോസരപ്പെടുത്തുന്നു. തിരികെ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള ബസ്‌ സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു... 


നാളെ അതിരാവിലെ എനിക്ക് ആംസ്റ്റര്‍ ഡാമിലേക്ക് പോകണം. ആറര  മണിക്കാണ് ഫ്ലൈറ്റ്, അഞ്ചുയ്ക്ക് മുന്‍പെങ്കിലും എയര്‍ പോര്‍ട്ടില്‍ എത്തണം. രോഹിത്തും ഞാനും ഇവിടെ കോപ്പന്‍ ഗെഹനില്‍ വച്ച് വഴി പിരിയുകയാണ്. രോഹിത്തും നാളെ ആംസ്റ്റര്‍ ഡാമിലേക്ക് പോകും, മറ്റൊരു ഫ്ലൈറ്റില്‍, അവിടെ നിന്ന്  രണ്ടു നാള്‍ക്കകം നാട്ടിലേക്കും. എനിക്ക് ഈ ഒരു മാസം മുഴുവന്‍ ഹോളണ്ടിലും റഷ്യയിലും ആയി കഴിയണം... എന്തായാലും നേരത്തെ ഹോട്ടലില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ തീരുമാനിച്ചു.
നല്ല വിശപ്പും ഉണ്ട്, പക്ഷെ എന്ത് കഴിക്കണം, ഇന്ത്യന്‍ ഭക്ഷണം വല്ലതും കിട്ടുമോ? രോഹിത്തിനു പ്രിയം ഇന്ത്യന്‍ ഭക്ഷണവും. ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ റോഡു വക്കില്‍ ഇന്ത്യന്‍ ഹോട്ടലിന്‍റെ പരസ്യ ബോര്‍ഡും  ആയി ഒരു പാകിസ്ഥാനി പയ്യന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അവനോടു പോയി വിവരങ്ങള്‍ തിരക്കി. അവന്‍ ഹിന്ദിയില്‍  തന്നെ  ഞങ്ങളോട്  ഹോട്ടലിന്‍റെ ലൊക്കേഷന്‍ വിശദീകരിച്ചു തന്നു. എന്തായാലും അവന്‍ തന്ന നിര്‍ദ്ദേശം അനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി  കണ്ടു പിടിച്ചു. വളരെ ഇടുങ്ങിയ ഒരു ഹോട്ടല്‍., താഴെ വളരെ കുറച്ചു ഇരിപ്പിടങ്ങള്‍ മാത്രം. താഴെ രണ്ടു മേശകളും അവയ്ക്ക് നാല് കസേരകള്‍ വീതവും. അതില്‍ വെളുത്ത വര്‍ഗക്കാരായ രണ്ടു മൂന്നു പേര്‍.,  ഞങ്ങള്‍ മുകളിലെ നിലയിലേക്ക് പോയി, അവിടെ രണ്ടു വരികളില്‍ ആയി ആറു മേശകളും ഓരോന്നിനും നാല് കസാലകള്‍ വീതവും. വളരെ ചെറിയ റെസ്റ്റൊരെന്‍റ്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന  ആള്‍ പാകിസ്ഥാനി ആണ്, പക്ഷെ മെനു കാര്‍ഡില്‍ എല്ലാം ഇന്ത്യന്‍ വിഭവങ്ങളും. ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് കുറെ നേരം ഇരുന്നു, അതിനിടയില്‍ എല്ലാ മേശകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ എല്ലാം വെളുത്ത വര്‍ഗക്കാര്‍, തദ്ദേശിയരോ, വിനോദ സഞ്ചാരികളോ... അറിയില്ല. എന്തായാലും വളരെ നേരത്തിനു ശേക്ഷം ഭക്ഷണം വന്നു... സര്‍വീസ്‌ ചെയ്യാന്‍ ഒരാള്‍ മാത്രവും... കുറെ കഴിഞ്ഞപ്പോള്‍ വഴിയില്‍ പ്ലക്കാര്‍ഡും പിടിച്ചു നിന്ന പയ്യനും സര്‍വീസിംഗിന് വന്നു... കച്ചവടത്തിന് വേണ്ടി മാത്രം, ഇന്ത്യന്‍ പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം, അല്ലാതെ ഇതൊരു ഇന്ത്യന്‍ റെസ്റ്റൊരെന്‍റ് അല്ല, പാക്കിസ്ഥാനി റെസ്റ്റൊരെന്‍റ് ആണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കച്ചവട താല്പര്യത്തിന് വേണ്ടി മാത്രം ആണ് ഇന്ത്യയുടെ പേര് ഇവര്‍ ഉപയോഗിക്കുന്നത്. ചെറിയ  ഇടുങ്ങിയ  റെസ്റ്റൊരെന്‍റ് ആണെങ്കിലും ഇന്ത്യന്‍ എന്ന പേര് കേട്ടപ്പോള്‍ എല്ലാ മേശകളും വളരെ പെട്ടെന്ന് നിറഞ്ഞു.  ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ഇഷ്ടം ആണ് വിദേശിയര്‍ക്കു, പലപ്പോഴും അവര്‍ കബളിപ്പിക്കപ്പെടുക ആണ് പതിവ്.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെറു ചാറ്റല്‍ മഴയുടെ സൌന്ദര്യവും നുകര്‍ന്ന്, ബസ്‌ സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി, ഹോട്ടലിനു സമീപം ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി. അടുത്തു കണ്ട മെട്രോ  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ എത്തിയപ്പോള്‍ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയിനുകളില്‍ ഒന്നാണ് മെട്രോ, എങ്കിലും യൂറോപ്പില്‍ ഒരിടത്തും അത് ആറു മണിക്ക് ശേക്ഷം തുറന്നു പ്രവര്‍ത്തിക്കില്ല. തിരികെ ഹോട്ടലില്‍ എത്തി, ഫ്രഷ്‌ ആയി കിടക്കയിലേക്ക് ...