Sunday 21 August 2016

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും
----------------------------
ഒരു വെള്ളിയും ഒരു വെങ്കലവും.
ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ ഇവിടം കൊണ്ട് തീർന്നു.
1.3 ബില്ല്യൺ ജനങ്ങൾക്ക് ഇത് മതിയോ?
ആരാണ് ഉത്തരവാദി?
ചൈനക്കാർ പറയുന്നത് പോലെ ഇന്ത്യയിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വലിയ അന്തരം ഉള്ളത് കൊണ്ടോ?
അതോ, ഇന്ത്യയിലെ മദ്ധ്യ വർഗം അവരുടെ മക്കളെ ഡോക്ടർമാരും എഞ്ചിനിയർമാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രം ആക്കുവാൻ തത്രപ്പെടുന്നതിനാലോ?
വടക്കേ ഇന്ത്യയിൽ പണക്കാരുടെ മക്കളെ ഉന്നതമായ സ്പോർട്സ് അക്കാദമികളിൽ വിട്ടു കോച്ചിങ് കൊടുക്കുന്നുണ്ട് എങ്കിൽ കേരളത്തിലോ, ഇക്കണോമിക്കലി ഏറ്റവും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമാണ് അത്‍ലറ്റുകൾ ഉണ്ടാകുന്നത്.
പക്ഷെ ഇതൊന്നുമല്ല, ഇന്ത്യയിലെ മെഡൽ നഷ്ടത്തിന് കാരണം. ഭരണ കൂടങ്ങളുടെ അലസതയും, പക്ഷപാതിത്വവും രാഷ്ട്രീയ കിങ്കരന്മാരുടെ അനാവശ്യമായ കൈകടത്തലും ആണ്, ഇന്ന് ഈ മഹാ നാണക്കേടിന് കാരണം.
പാശ്ചാത്യ രാഷ്ട്രങ്ങൾ ബഹിഷ്‌ക്കരിച്ച മോസ്‌കോ ഒളിമ്പിക്സിൽ വളരെക്കാലത്തിനു ശേക്ഷം ലഭിച്ച സ്വർണ്ണമെഡലിനു ശേക്ഷം, ലോസ് ഏഞ്ചലസ്‌ , സിയൂൾ , ബാഴ്സലോണ ഒളിമ്പിക്സുകളിൽ ഒരു ഒട്ടുമേടൽ പോലും നേടുവാൻ നമുക്കായില്ല.
തുടർന്നു അറ്റലാന്റായിൽ ടെന്നീസിൽ ലിയാണ്ടർ പെയ്‌സിലൂടെയും , സിഡ്‌നിയിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ കർണ്ണം മല്ലേശ്വരിയിലൂടെയും ലഭിച്ച ഒട്ടുമെഡലുകളും , ഏതൻസിൽ ഷൂട്ടിങ്ങിൽ രാജ്യവർദ്ധൻ സിങ് റാത്തോറിലൂടെ വെള്ളി മെഡലും മെഡൽ പട്ടികയിൽ ഇന്ത്യയെ നില നിർത്തിയെങ്കിലും രണ്ടായിരത്തി ഏട്ടിലെ ബെയ്‌ജിംങ് ഒളിമ്പിക്സിൽ ആണ് അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ഹോക്കിയിൽ അല്ലാതെ ഒരു സ്വർണ്ണ മെഡൽ നേടുന്നത്. ബെയ്‌ജിങ്ങിൽ വിജേന്ദർ കുമാർ ഇന്ത്യക്കായി ബോക്സിങ്ങിൽ ഒരു വെങ്കലവും സുശീൽ കുമാർ ഗുസ്തിയിൽ മറ്റൊരു വെങ്കലവും നേടിത്തന്നു. അതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം ആയിരുന്നു ബെയ്‌ജിങ്ങിലേത്.
രണ്ടായിരത്തി പന്ത്രണ്ടിലെ ലണ്ടൻ ഒളിമ്പിക്സിൽ ആണ് രണ്ടു വെള്ളിയും നാല് ഓടും അടക്കം ആര് മെഡലുകൾ ഇന്ത്യ നേടിയത്. ഗുസ്തിയിൽ സുശീൽ കുമാറും, ഷൂട്ടിങ്ങിൽ വിജയകുമാറും വെള്ളി നേടിയപ്പോൾ മേരി കോം ബോക്സിങ്ങിലും, സൈന നെഹ്‌വാൾ ബാഡ്‌മിന്റണിലും ഷൂട്ടിങ്ങിൽ ഗഗൻ നരാങ്ങും ഗുസ്തിയിൽ യോഗേശ്വർ ദത്തും ഇന്ത്യക്കായി ഓട്ടു മെഡൽ നേടിത്തന്നു.
പെൺ ഭ്രൂണ ഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഹരിയാനയിൽ നിന്നാണ് സമൂഹത്തിലെ ഭീക്ഷണികളെ അതി ജീവിച്ചു ഒരു ബസ് കണ്ടക്റ്ററുടെയും അംഗൻവാടി ടീച്ചറുടെയും മകളായ സാക്ഷി ഗുസ്തിയിൽ മത്സരിച്ചത്.
ഇന്ത്യയിൽ ജിംനാസ്റ്റിക്സിൽ യാതൊരു സ്‌കോപ്പും ഇല്ലാതിരിക്കുന്ന കാലത്താണ് ത്രിപുരക്കാരിയായ ദീപ ജിംനാസ്റ്റിക്സ് തന്റെ ഇഷ്ട ഇനമായി തെരെഞ്ഞെടുത്തു പരിശീനത്തിനായി ഒരുങ്ങുന്നത്.
ഇന്ത്യക്കു വേണ്ടി വോളിബോളിൽ മികച്ച സെറ്ററായി കളിച്ചിട്ടുള്ള വെങ്കിട്ട രമണയുടെയും വനിതാ വോളിബോൾ താരമായ വിജയയുടെയും മകളായ സിന്ധു, തെരെഞ്ഞെടുത്തതോ ബാഡ്മിന്റണും. മുൻ ഇന്ത്യൻ താരം ആയ ഗോപീ ചന്ദിന്റെ ശിക്ഷണത്തിൽ ആണ് സിന്ധു ഇന്ത്യയുടെ ഓമനയായി മാറിയത്. ( സിറിൽ സി വെല്ലൂരിനും ഉദയകുമാറിനും, അബ്ദുൽ റസാഖിനും ഒപ്പം റെയിൽവേക്ക് വേണ്ടി കളിക്കുന്ന വെങ്കിട്ട രമണയുടെ കളി മുംബയിൽ ഒരിക്കൽ ഫെഡറേഷൻ കപ്പിൽ കണ്ടത് ഓര്മ വരുന്നു.)
ഇന്ത്യ ഏറെ പ്രതീക്ഷിച്ച ഷൂട്ടിങ്, ടെന്നീസ്, ഗുസ്തി, ബോക്സിങ്, ഹോക്കി, അംപെയ്‌ത്തു തുടങ്ങിയവയിലൊക്കെ വൻ പരാജയം ആണ് ഇന്ത്യക്കു നേരിട്ടത്. അത്ലറ്റിക്സിൽ വിജയം ഉറപ്പില്ലായിരുന്നു എങ്കിൽ പോലും കുറെ കൂടി നന്നാവും പ്രകടനം എന്ന് കരുതിയിരുന്നു.
എന്ത് കൊണ്ടാണ് ഇന്ത്യ വലിയ പരാജയം രുചിക്കുന്നതു. ഒരു ഉത്തരമേ ഉള്ളൂ, ഭരണവർഗത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പിടിപ്പു കേടുകളും മാത്രം.
എത്ര ലോകോത്തര മത്സരങ്ങൾ നമ്മൾ ഇന്ത്യയിൽ സംഘടിപ്പിച്ചു? ഏഷ്യാഡ്‌ പോലും തുടങ്ങിയ 1951 നു ശേക്ഷം 1982 ലാണ് നമ്മൾ സംഘടിപ്പിച്ചത്. കോമണ് വെൽത്ത് മത്സരം ആകട്ടെ 1990 ൽ ഒരിക്കൽ മാത്രവും. ഇന്ത്യയേക്കാൾ മോശം സാമ്പത്തീക സ്ഥിതിയിലുള്ള ബ്രസീൽ പോലും ലോകകപ്പും ഒളിമ്പിക്‌സും നടത്തി മാതൃക കാണിച്ചു തന്നിരിക്കുന്നു. ഡെൽഹിയിലൊഴിച്ചു മറ്റൊരു നഗരത്തിലും അപേക്ഷിക്കാത്തതിനാൽ ആണ് ഏഷ്യാഡ്‌ ഇന്ത്യക്കു വീണ്ടും ലഭിക്കാത്തതിന് കാരണം. മികച്ച രീതിയിൽ കേരളം പോലും ദേശിയ ഗെയിമസ് നടത്തി മിടുക്ക് തെളിയിച്ച സ്ഥിതിക്ക് ഇന്ത്യയിലെ മറ്റു പട്ടണങ്ങൾ പോലും ഏഷ്യാഡ്‌ നടത്തുവാൻ കഴിവുള്ളവരാണ്.
ഞാൻ ഒരു മാസത്തോളം നെതർലാൻഡിലെ സബാമ്മൾ എന്ന ഗ്രാമത്തിൽ താമസിച്ചിട്ടുണ്ട്. ഞാൻ താമസിച്ച ഹോട്ടലിനു പിന്നിലായി വലിയൊരു ഹോക്കി അക്കാദമി. അവിടെ പരിശീലനത്തിനായി ആറു ഹോക്കി ഗ്രൗണ്ടുകൾ . നാലുമണി ആകുംപോഴേക്ക് ഗ്രാമത്തിലെ കുട്ടികൾ സൈക്കിളിൽ അവിടെ എത്തി പ്രാക്ടീസ് ചെയുന്നു. ശനിയാച്ചാ ദിവസങ്ങളിൽ അവിഡി മത്സരങ്ങളും പതിവാണ്. തൊട്ടടുത്ത് തന്നെ ഫുട്ബാൾ പരിശീലന കേന്ദ്രവും. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവിടെ ദിവസവും പരിശീലനത്തിന് വരുന്നു. നമ്മുടെ എത്ര ഗ്രാമങ്ങളിൽ ഓരോ ഗ്രൗണ്ട് എങ്കിലുമുണ്ടോ പരിശീലനത്തിന്? എന്ത് കൊണ്ട് ഓരോ പഞ്ചായത്തിലും ഓരോ വിഭാഗം കളികൾക്കും പ്രത്യേക ഗ്രൗണ്ടുകൾ നിർമ്മിച്ച് കോച്ചിങ് നൽകിക്കൂടേ.
കായിക മത്സരങ്ങൾക്കു തൊട്ടു മുൻപ് കുറെ പേരെ പരിശീലിപ്പിച്ചു പറഞ്ഞയക്കുന്ന പരിപാടി നിർത്തി, അർഹരായവർക്ക്‌ കഠിനമായ പരിശീലനം നടത്തി വേണം മത്സങ്ങൾക്ക് അയക്കുവാൻ. ഓരോ ഒളിമ്പിക്സിനും അനേക കോടികൾ ചിലവഴിച്ചു വിദേശങ്ങളിൽ കോച്ചിങ് നടത്തിയാണ് താരങ്ങളെ മത്സരങ്ങൾക്ക് അയക്കുന്നത്. താരങ്ങളേക്കാൽ സൗകര്യത്തിൽ അവരെക്കാൾ അധികം ഒഫീഷ്യൽസിനെ അയക്കുകയാണ് നമ്മുടെ പതിവ്. സ്പോർട്സ് കൗൺസിലുകളിൽ പോലും അർഹരായ സ്പോർട്സ് താരങ്ങളെ മാറ്റി നിർത്തി അനര്ഹരായ പാർട്ടിക്കാരെ തിരുകുന്ന നമ്മുടെ നാട്ടിൽ ഓരോ മത്സരങ്ങളും കഴിയുമ്പോൾ വിലപിച്ചിട്ടു എന്ത് കാര്യമില്ല.

Friday 3 June 2016

മാലിന്യ സംസ്കരണത്തിനാകട്ടെ സര്‍ക്കാറിന്റെ പ്രഥമ പരിഗണന

പുതിയ സര്‍ക്കാര്‍ ഏറ്റവും പ്രഥമവും പ്രധാനവും ആയി നിര്‍വഹിക്കേണ്ടത് കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക ആയിരിക്കണം.
നമുക്ക് ഏറ്റവും അനുയോജ്യമായ മാലിന്യ സംസ്കരണത്തിന് പറ്റിയത് നെതര്‍ലന്‍ഡിലെ ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ള സംസ്‌കരണ മോഡല്‍ ആണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ. അപ്പോള്‍ പുറത്തു നിക്ഷേപിക്കാനുള്ള മാലിന്യത്തിന്റെ അളവ് വളരെ കുറയും. ഇതിനു ആദ്യം വേണ്ടത് മാലിന്യത്തിന്റെ ഉത്ഭവ സ്ഥാനത്ത് നിന്നും തന്നെ തുടങ്ങുന്ന തരം തിരിക്കല്‍ ആണ്. ഇതിനുള്ള ഒരേ ഒരു പോംവഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നീടു നിയമം മൂലം നടപ്പാക്കുകയും തന്നെ.
കോവളത്ത് പരീക്ഷിച്ച സീറോ വേസ്റ്റ് പരിപാടിയും, ആലപ്പുഴ നഗരത്തില്‍ നടപ്പാക്കിയ മാലിന്യ സംസ്കരണ മോഡലുകളും ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ളതാണ്‌.
മാലിന്യങ്ങള്‍ ശേഖരിക്കാനും തരാംതിരിക്കാനും സംസ്കരിക്കാനും സര്‍ക്കാറിന് പ്രൈവറ്റ് കമ്പനികളുടെ സഹായം തേടുകയും, പൊതുജന പങ്കാളിത്തത്തോടു കൂടി നല്ല രീതിയില്‍ നടപ്പാകുകയും ചെയ്യാം. പൊതു ജനങ്ങളെ ശുചീകരണ പ്രക്രിയകളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയും വേണം.
മാലിന്യം ഇല്ലാത്ത റോഡുകളും നടവഴികളും, നദികളും, പരിസരവും പറമ്പുകളും കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തെന്നില്ലാത്ത മാനസീകവും ശാരീരികവും ആയ ആരോഗ്യം പ്രധാനം ചെയ്യും. കേരളം ഒരുവന്‍നഗരം ആണിന്നു. അതിനാല്‍ വന്‍നഗരങ്ങളിലെ പോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശക്തമായ സംവിധാനം നടപ്പാക്കണം.
1) സിറ്റികളില്‍ മാത്രമല്ല, പഞ്ചായത്തുകള്‍ മുതല്‍ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മതിയായ ആധുനീക സംരഭങ്ങള്‍ ഏര്‍പ്പെടുത്തണം.
2) മാലിന്യം തെരുവിലോ, അന്യന്‍റെ പുരയിടത്തിലോ ജലസ്രോധസുകളിലോ നിക്ഷേപിക്കാനുള്ളതല്ല, അത് ശരിയായ സംവിധാനത്തില്‍ സംസ്കരിക്കാനുല്ലതാണ് എന്നത് കേരളത്തിലെ ഓരോ പൌരനേയും ബോധ്യപ്പെടുത്തുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
3) മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍തുക ഫൈന്‍ ഏര്‍പ്പെടുത്തുകയും ജയിലില്‍ അടക്കുവാന്‍ വരെ ഉതകുന്ന വിധത്തില്‍ നിയമഭേദഗതി ഏര്‍പ്പെടുത്തുകയും മുഖം നോക്കാതെ നിയമം നടപ്പാക്കുകയും ചെയ്യണം.
4 ) വ്യവസായ ശാലകളിലെയും ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, അറവു ശാലകള്‍, കോഴി ഫാമുകള്‍ ഇവിടങ്ങളിലെ ഖര, ദ്രവ മാലിന്യങ്ങള്‍ എല്ലാം അവയുടെ ഉടമസ്ഥര്‍ തന്നെ ആധുനീക സംവിധാനത്തില്‍ സംസ്ക്കരിക്കുവാന്‍ സര്‍ക്കാറും തദ്ദേശ ഭരണസംവിധാനങ്ങളും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം കൊണ്ട് വരണം.
5) പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ നിയമം കൊണ്ട് വരണം. ആഘോഷവേളകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുവാന്‍ പൊതു ജനങ്ങളെ ഉത്ബോധിപ്പിക്കണം.
6) ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് സാങ്കേതിക അറിവുകള്‍ നല്‍കുക. പുതിയ വീടുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ഉള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
7) പൊതു ഇടങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് മാലിന്യ ശേഖരണപ്പെട്ടികള്‍ - കുപ്പത്തൊട്ടികള്‍ , സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
8) ഫ്ലക്സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ കൊണ്ട് നഗരം വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. റോഡുകള്‍, മതിലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം.
9) നദികള്‍, കായലുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോധസ്സുകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് പ്രദെശവാസികളുമായി ചേര്‍ന്ന് സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ഇവയുടെ സംരക്ഷണ സമിതികള്‍ ഉണ്ടാക്കുക.
10 ) പൊതുസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദ്രവ മാലിന്യങ്ങള്‍ സംസ്കരിക്കാനും സംവിധാനം ഉണ്ടാകണം.
11) ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുവാനും കമ്പോസ്റ്റ് ഉണ്ടാക്കുവാനും ഉള്ള സംവിധാനങ്ങള്‍ ഭവനങ്ങള്‍ക്കും പൊതുവായും ഉണ്ടാകണം. റീസൈക്കിള്‍ ചെയ്ത ശേക്ഷം കത്തിച്ചു കളയുന്ന മാലിന്യങ്ങള്‍ കൊണ്ട്വൈ ദ്യുതി ഉണ്ടാക്കുവാനും ശ്രമിക്കണം.
ഇവയോടൊപ്പം പുതു തലമുറയെ മാലിന്യങ്ങളെ കുറിച്ചും അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങളെ കുറിച്ചും അറിവ് നല്‍കണം.
ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും.
(ഇതില്‍ ഇനിയും കൂട്ടിച്ചെരലുകള്‍ ആകാം. അഭിപ്രായങ്ങള്‍ അറിയിക്കുക. )

Thursday 12 May 2016

പെരുമനം: ഞാന്‍ മുഖ്യമന്ത്രി ആയാല്‍

പെരുമനം: ഞാന്‍ മുഖ്യമന്ത്രി ആയാല്‍: ഞാന്‍ മുഖ്യമന്ത്രി ആയാല്‍ -------------------------------------- ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ 1) കേ...

Friday 6 May 2016

ഞാന്‍ മുഖ്യമന്ത്രി ആയാല്‍

ഞാന്‍ മുഖ്യമന്ത്രി ആയാല്‍
--------------------------------------
ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
1) കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു സത്വര നടപടികള്‍ കൈക്കൊള്ളുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്യും. വൃത്തിയും വെടിപ്പുമുള്ള റോഡുകളും കെട്ടിടങ്ങളും നാട്ടില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും. മാലിന്യ വിമുക്ത കേരളം ആണ് മുഖ്യ ലക്ഷ്യം.
2) കേരളത്തില്‍ മികച്ച ഗതാഗത ശ്രിംഖല ഉണ്ടാക്കും. ജനങ്ങളുടെ സഞ്ചാരത്തിനു പ്രഥമ പരിഗണന നല്‍കും. പ്രധാന റോഡുകള്‍ എല്ലാം നാലുവരിയും ആറു വരിയും ആക്കുകയും, മറ്റു റോഡുകള്‍ രണ്ടു വരിയും ആക്കി നവീകരിക്കും. മികച്ച റോഡുകള്‍ നിര്‍മ്മിക്കുക സര്‍ക്കാറിന്റെ ലക്ഷ്യമാക്കും. ചെറു പട്ടണങ്ങളെ മെട്രോ, സബര്‍ബന്‍, മോണോറെയില്‍ തുടങ്ങിയവയിലൂടെ ജില്ല ആസ്ഥാനവും ആയി ബന്ധിപ്പിക്കും. കടല്‍ മാര്‍ഗവും, കായല്‍, നദി മാര്‍ഗവും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
3) ഗതാഗത തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രകടനങ്ങളും നിര്‍ത്തലാക്കും. റോഡുകള്‍ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുവാനുള്ളതാണ്, അത് പൊതുയോഗങ്ങള്‍ക്കും പ്രകടങ്ങള്‍ക്കും മതാനുഷ്ടാനങ്ങള്‍ക്കും ഉള്ളതല്ല. ഗതാഗത തടസ്സം നടത്തുന്ന ഹര്‍ത്താലുകള്‍ ബന്ദുകള്‍ നിര്‍ത്തലാക്കും. സമരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതു റോഡുകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മൈതാനങ്ങളില്‍ നടത്തുന്നതിനു ക്രമീകരണം ഉണ്ടാക്കും. റോഡിനു ഭീക്ഷണി ആയിനില്‍ക്കുന്ന എല്ലാ കെട്ടിടങ്ങളും, മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്തൂപങ്ങളും, ആരാധനാലയങ്ങളും, പ്രതിമകളും, കാണിക്കവഞ്ചികളും, നേര്ച്ചപ്പെട്ടികളും മാറ്റി സ്ഥാപിപ്പിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. തിരക്കുള്ള കവലകളില്‍ മേല്‍പ്പാലങ്ങളും ട്രാഫിക്ക് ലൈറ്റുകളും സ്ഥാപിക്കും.
4) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയം കൂടാതെ ജീവിക്കുവാനുള്ള സൌകര്യം ഒരുക്കും. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുവാനുള്ള ശ്രമങ്ങള്‍ കാര്യഷമം ആക്കും. സ്ത്രീ സൗഹൃദം ആയ അന്തരീക്ഷം ഉറപ്പാക്കും. സ്ത്രീ പീഡനങ്ങള്‍ അനുവദിക്കില്ല.
5) വിദ്യാഭ്യാസ മേഖല പുനര്ക്രമീകരിക്കും. ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങള്‍ കൊണ്ട് വരും. സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് ജോലിയില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാ അധ്യാപകരെയും നിയമിക്കുക പി എസ് സി വഴിയാകും. എല്ലാവര്ക്കും ഒരേ രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനായി ശ്രമിക്കും. സ്കൂളുകളില്‍ മതപഠനം നടത്തുന്നത് നിരോധിക്കും. അധ്യാപകര്‍ക്ക്‌ ഓറിയന്റെഷന്‍ സംഘടിപ്പിക്കും. സ്കൂള്‍ വര്ഷം ആരംഭിക്കുന്നതിനു മുന്നേ പുസ്തകങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പു വരുത്തും. ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗുണപരമായ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യും.
6) കേരളത്തിലെ നദികള്‍, കുളങ്ങള്‍, കായലുകള്‍, മറ്റു ജലസ്രോധസുകള്‍ എന്നിവയെ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. മഴവെള്ളം സംരക്ഷിക്കുകയും കൃഷിക്കും കുടിവെള്ളത്തിനും അവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. പുഴകള്‍ക്കും മറ്റു അടുത്തു താമസിക്കുന്ന ജനങ്ങളുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷണ സമിതി ഉണ്ടാക്കും. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് ഫൈനും മറ്റു കനത്ത ശിക്ഷകളും നല്‍കും.
7) കേരളത്തിലെ എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മായം ചേര്‍ത്തതോ, വൃത്തിരഹിതമായ അന്തരീക്ഷത്തിലോ, ഹോട്ടലുകള്‍, ചായക്കടകള്‍ തുടങ്ങിയവ നടത്തുവാന്‍ അംഗീകാരം നല്‍കില്ല. സോഷ്യല്‍ ഓഡിറ്റിന് എല്ലാ ഭക്ഷണ ശാലകളെയും വിധേയമാക്കും.
8) ക്രമസമാധാനത്തിന് പ്രത്യേകമായ ശ്രദ്ധ നല്‍കും. എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൂടുതല്‍ പോലീസുകാരെ റിക്രൂട്ട് ചെയ്യും. മനുഷ്യന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കും.
9) എല്ലാ പഞ്ചായത്തിലും ബിവരെജുകള്‍ സ്ഥാപിക്കും. ആവശ്യത്തിനു മദ്യം ലഭ്യമാക്കും. എല്ലാവര്‍ക്കും മദ്യം മേടിക്കുവാന്‍ ലൈസന്‍സ് നല്‍കും. ഉത്തരവാദിത്വം മറന്നു മദ്യം കഴിക്കുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പഞ്ചായത്ത് തലത്തില്‍ ആകുംലൈസന്‍സ് നല്‍കുക.
10) എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട്‌ അപ്പുകള്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മിക്കും. ഓരോ പ്രദേശത്തെയും വിഭവ സമാഹരണവും ആയി ബന്ധപ്പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കും. ലോജിക്സ്ടിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കും.
12) പൊതു വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളിലൂടെ പൊതു വിതരണ സംവിധാനം ഏകോപിപ്പിക്കും.
13) കൃഷിയില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരും. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും, ജലം പാഴാക്കാതിരിക്കാന്‍ ഹൈഡ്രോഫോണിക്ക് കൃഷിരീതി നടപ്പാക്കും. റബര്‍, തേയില തുടങ്ങിയ തോട്ടം മേഖലകളില്‍ അവയ്ക്ക് പകരം കൂടുതല്‍ പഴ വര്‍ഗങ്ങള്‍ കൃഷി ചെയുവാന്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കും. കോള്‍ഡ്‌ ചെയിന്‍ വഴി പഴങ്ങള്‍, പച്ചക്കറികള്‍ സംരക്ഷിക്കാനും വിതരണം നടത്തുവാനും ശ്രമിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവില ഉറപ്പാക്കും. വാര്‍ഡ്‌ തലത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കും. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുവാനുള്ള നൂതനസംരഭങ്ങള്‍ക്ക് തുടക്കമിടും.
14) എല്ലാ പഞ്ചായത്തിലും മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. അബോറ്റെയറുകളില്‍ മാത്രം ആകും ആടുമാടുകളെ അറുക്കുക. പൊതുസ്ഥലത്ത് കോഴികളെയോ ആടുമാടുകളെയോ അറുക്കുവാന്‍ അനുവദിക്കില്ല.
15) എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കും. സ്പോര്‍ട്സിനു പരമാവധി പ്രോത്സാഹനം നല്‍കും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടത്തുവാന്‍ എല്ലാശ്രമവും നടത്തും.
16) സര്‍വീസില്‍ നിന്ന് അവധിയെടുത്ത് രാജ്യത്തിന്‌ പുറത്തു പോയി ജോലി ചെയ്യുവാനും റിട്ടയര്‍ ആകാറാവുമ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും പെന്‍ഷന്‍ വാങ്ങാനും അനുവദിക്കില്ല.
17) കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ടൌണ്‍ പ്ലാനര്‍മാരെ നിയോഗിക്കുകയും രാജ്യാന്തര ഗുണമേന്മയില്‍ ശാസ്ത്രീയമായി പട്ടണങ്ങള്‍ കെട്ടിപ്പെടുക്കുകയുംചെയ്യും.
18) സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍എല്ലാം ഗുണമേന്മ പരിശോധനകള്‍ നടത്തി ഗ്രേഡ് നിശ്ചയിക്കും.
19) നാട്ടിലെ പൌരന്മാര്‍ക്ക് ആതുര സേവനങ്ങള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കും. ആശുപത്രികളില്‍ നല്ലസേവനം ഉറപ്പാക്കുകയും, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുകയും ചെയ്യും. കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിയമിക്കും.
20) ഭവനങ്ങള്‍ ഇല്ലാത്ത എല്ലാവര്ക്കും സര്‍ക്കാര്‍ ഭവന വായ്പ നല്‍കുകയോ, ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുകയോ ചെയ്യും.
21) എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും.
22) പ്രായപൂര്‍ത്തിയയവര്‍ ഉഭയസമ്മത പ്രകാരം സെക്സില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും ശക്തമായി നേരിടും. വേശ്യാവൃത്തി തൊഴില്‍ ആയി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കും.
22) സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കും. ജനങ്ങള്‍ക്ക്‌ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ലഭ്യമാക്കും. എല്ലാ സര്‍ക്കാര്‍ രേഖകളും ഓഫീസുകളില്‍ കയറിയിറങ്ങാതെ ഓണ്‍ലൈനില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന നിലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കും. എല്ലാ വിധ ഫൈനുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കുവാന്‍ സൌകര്യം ഒരുക്കും. സമയബന്ധിതമായി എല്ലാ അപേക്ഷകള്‍ക്കും മറുപടി നല്‍കും.
23) കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. പുതുതായി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം പൊതു ജനങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ ആകും നടപ്പാക്കുക. ലാഭവിഹിതം ജനങ്ങളുമായി പങ്കുവച്ചു കൊണ്ടുള്ള പദ്ധതികള്‍ ആകും. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളും ഇത്തരുണത്തില്‍ പൊതുജന ഓഹരിയിലൂടെ ലാഭാത്തിലാക്കും. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ നവീനവല്‍ക്കരിച്ചു ലാഭത്തിലാക്കും.
24) ഗള്‍ഫില്‍ നിന്ന് വരുന്ന പണം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ലാഭവിഹിതം ഓഹരി ഉടമയ്ക്ക് മടക്കി നല്‍കുകയുംചെയ്യും. ഗള്‍ഫില്‍ നിന്ന് വരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസായങ്ങള്‍ തുടങ്ങും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിര്‍വഹിക്കുവാന്‍ അവസരം ഒരുക്കും.
25) ചെറുതും വലുതുമായ എല്ലാ അഴിമതികളും ഇല്ലാതാക്കും, ഭരണം കൂടുതല്‍ സുതാര്യമാക്കും. പ്രതിപക്ഷവുമായും പൊതുജനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി പൊതു തീരുമാനത്തില്‍ മാത്രമേ വിവാദ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അഴിമതി നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. പൊതു ജീവിതത്തില്‍ നിന്നെന്നപോലെ സ്വകാര്യ ജീവിതത്തിലും എത്തിക്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും.
26) സ്റ്റാര്‍ സൗകര്യം ഉള്ള വയോജന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. വയോധികരെ നല്ല നിലയില്‍ സംരക്ഷിക്കും.
27) ആധുനീക രീതിയിലുള്ള ഡയറിഫാം, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍, മാംസത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍, അതോടനുബന്ധിച്ച് ഫീഡ് മില്ലുകള്‍ എന്നിവ നടത്തുവാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും. മത്സ്യം, മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.
28) ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വിനോദത്തിനും സാമ്പത്തീക നേട്ടത്തിനുമായി പ്രത്യേക ശ്രദ്ധ നല്‍കും.
29) എല്ലാ പൌരന്മാര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കും.
30) യാത്രക്കാര്‍ക്കായി ശുചിത്വമുള്ള കംഫര്‍ട്ട് സ്റ്റെഷനുകള്‍ പ്രധാന റോഡുകള്‍ക്ക് ഇരുവശവും നിര്‍മ്മിക്കും. വീടും നാടും റോഡും ശുചിയായി സൂക്ഷിക്കുവാന്‍ പ്രത്യേക കാംപൈനുകള്‍ സംഘടിപ്പിക്കും. മാലിന്യങ്ങള്‍ റോഡില്‍, പുഴകളില്‍, മറ്റു ജലശ്രോധസുകളില്‍ തള്ളുന്നവര്‍ക്ക് കനത്ത ഫൈന്‍ നല്‍കും.
31) എല്ലാ പഞ്ചായത്തിലും വിനോദത്തിനായി പബ്ലിക്ക് പാര്‍ക്കുകളും അനുബന്ധ വിനോദ ഉപാധികളും ഒരുക്കും.
32) മരങ്ങള്‍ക്ക് എല്ലാം നമ്പര്‍ നല്‍കി, ഓരോ മരവും മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി മേടിക്കുകയും മുറിക്കുന്ന ഒരു മരത്തിനു പകരം കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും.
33) കോടതികളില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കും, കെട്ടിക്കിടക്കുന്ന കേസുകളില്‍ എല്ലാം വേഗം തീരുമാനം എടുപ്പിക്കും.
34) ജാതീയമായ എല്ലാ വേര്‍തിരിവുകളും അവസാനിപ്പിക്കും. നമ്പൂതിരിയും നായാടിയും, ആദിവാസിയും ദളിതനും, പറയനും, ക്രിസ്ത്യാനിയും ഈഴവനും, മുസ്ലീമും, അവശനും നായരും സിറിയനും പുലയനും തുടങ്ങിയ പേരുകളില്‍ ഒരു മനുഷ്യനും അറിയപ്പെടാന്‍ പാടില്ല. ജാതീയത അവസാനിപ്പിക്കുവാന്‍, ഒരു പുതു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഉള്ള കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
35) ജാതി, മത, സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യും.
36) കള്ളപ്പണം പൂര്‍ണ്ണമായും തടയും, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ നടത്തുന്നവരെ ശിക്ഷിക്കും.
37) പൊതു ജനത്തിനു എതിരായുള്ള നിയമങ്ങള്‍ പൊളിച്ചെഴുതും. നിയമം കര്‍ക്കശമാക്കും.
38) കേരളത്തില്‍ ജോലിക്ക് വരുന്ന അന്യസംസ്ഥാന ജോലിക്കാരുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
39) പൊതു സ്ഥലം കയ്യെറിയുള്ള എല്ലാ കയ്യേറ്റങ്ങളും അവസാനിപ്പിക്കും. സ്വകാര്യ മേഖലയിലുള്ള എല്ലാ സര്‍ക്കാര്‍ ഭൂമിയും തിരിച്ചു പിടിക്കും.

40) ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരിക്കും. 

41) ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.

42) വികസനത്തിന്‌ ആവശ്യമായ പണം സ്വദേശത്തും വിദേശത്തുമുള്ള ജനങ്ങളില്‍ നിന്ന് സമാഹരിക്കുകയും സമയബന്ധിതമായി ലാഭവിഹിതം തിരികെ നല്‍കുകയും ചെയ്യും.

Wednesday 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

Monday 29 February 2016

തീവ്ര ദേശിയതയുടെ കുരുക്ക് മുറുകുന്നുവോ?



 കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് തൂത്തെറിയുക മാത്രമല്ല, കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും പേരുകൾ പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുക. അത്രയുണ്ട് സംഘപരിവാറിന് കോൺഗ്രസിനോടുള്ള പക. കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അമിത് ഷായിൽ തുടങ്ങുന്നു ജവഹർലാൽ നെഹ്റു യൂണിവേർസിറ്റിയോടുള്ള സംഘപരിവാറിന്റെ സമീപനം. അതിനു മുന്നോടിയായി സംഘപരിവാറിനായി അധരവിസർജ്ജനം നടത്തുന്ന സുബ്രമണ്യം സ്വാമി വഴി ജെ.എൻ.യുവിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുകയായിരുന്നു ആദ്യഘട്ടം. ജെഎൻയു, തീവ്രവാദികളെ പടുത്തുയർത്തുന്ന പ്രസ്ഥാനം ആണെന്നായിരുന്നു സ്വാമിയുടെ വാക്കുകളുടെ അർത്ഥം.

 ജെ .എൻ.യു വിനെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. അതുവഴി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയുന്നതിനുള്ള തുടക്കമിടാം എന്നാവും അവർ കരുതിയിരിക്കുക. 'ജെ.എൻ.യു' എന്ന പേര് മാറ്റി 'ഹെഡ്ഗേവാർ സർവകലാശാല' എന്നാക്കണം എന്ന് ഇപ്പോൾ തന്നെ സംഘപരിവാറിൽ നിന്നും ആവശ്യം ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇവിടെ തുടങ്ങിയാൽ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പിന്നാലെ പിടി കൂടാം എന്നാവും സംഘ പരിവാർ വിചിന്തനം.


പ്രതിഷേധം  ഒരു മൌലീക അവകാശം ആയിട്ടാണ്  ജെഎന്‍ യു   വിദ്യാര്‍ഥികള്‍ കരുതുന്നത്. അതിന്റെ അലയൊലികള്‍ കാമ്പസിലുടനീളം കാണാം. പ്രതിഷേധിക്കുവാനുള്ള അവരുടെ അവകാശത്തെ തച്ചുതകര്‍ക്കുകയാണ്  തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ സംഘടനകളുടെ അജണ്ട.  

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ വാഴ്സിറ്റികളുടെ പ്രഥമസ്ഥാനങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയും നിലകൊള്ളുന്നു. സർവകലാശാലകൾ സംവാദത്തിന്റെയും വിയോജിപ്പുകളുടെയും ഇടമാകണം എന്നാണ് പൊതു സങ്കൽപ്പം. എല്ലാ ആശയങ്ങൾക്കും എന്നും വളക്കൂറുള്ള മണ്ണാണ് ജെ.എൻ.യുവിലേത്. എക്കാലത്തും സ്വതന്ത്ര ചിന്തകളെയും അതിരുകളില്ലാത്ത സംവാദങ്ങളെയും ആവോളം പ്രോത്സാഹിപ്പിക്കുന്ന കലാശാലയാണ് ജെഎൻയു. വിദേശ രാജ്യങ്ങളിൽ നിന്നു പോലും അനേകം വിദ്യാർഥികൾ പഠിക്കുന്ന ഈ വിശ്വവിദ്യാലയം സ്വതന്ത്ര ആശയങ്ങൾ സംവേദിക്കുന്ന സംഗമവേദിയാണ്. ആ സ്വാതന്ത്ര്യം പങ്കുവച്ച് വളരുന്നത് കൊണ്ടാകാം, ഈ കലാലയത്തിൽ പഠിച്ച അനേകം പേർ നവ ഇന്ത്യയെ കരുപ്പിടിപ്പിക്കുവാൻ പോന്ന കരുത്തോടെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നത്. തീവ്രദേശിയതയും അധികാരവും തീവ്രഹൈന്ദവതയാണ് സംഘ പരിവാറിന്റെ മുഖമുദ്ര.

ഇന്ത്യയിലെ സാധാരണക്കാർ വർഗീയതയിലോ തീവ്ര ഹൈന്ദവതയിലോ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്നത് ഒരു മതമായിരുന്നില്ല, ഒരു സംസ്കാരമായിരുന്നു. വർഗീിയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരത്തിൽ കയറി ഭൂരിപക്ഷം വരുന്ന അവർണ്ണരും അശരണരും ആയ ഭാരതീയരെ സവർണ അധിനിവേശത്തിനു അടിമകളാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.ഇന്ത്യയിലെ പല ദേശങ്ങളിൽ, പലവിധ ആചാരങ്ങളിൽ മുഴുകിയിരുന്ന ജനസമൂഹത്തെ അവരുടെ, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സെമറ്റിക്ക് കാഴ്ചപ്പാട് നൽകി ഭാരതീയ സംസ്കാരത്തെ മതമാക്കി മാറ്റി അവരെ ഭരിക്കുക എന്നതാണ് സംഘ പരിവാർ ലക്ഷ്യം. രാജ്യത്തിന് പേരും പെരുമയും സ്വാതന്ത്ര്യവും നേടിത്തരുന്ന കലാലയങ്ങളിൽ, തീവ്രദേശീയത ഉപയോഗിച്ച് ഇന്ത്യയുടെ കൌമാരക്കാരെയും യുവതയെയും സംഘപരിവാൾ ആശയങ്ങളിൽ തളച്ചിടുവാൻ ആണ് ശ്രമം. അതുവഴി തീവ്രവർഗീയതക്ക് വഴങ്ങാത്തവരെ കൂട്ടു ചേർക്കാമെന്ന് അവർ കരുതുന്നു.

 അധികാരത്തിനായി മതത്തെയും വർഗീയതയെയും എങ്ങനെ സമർത്ഥകമായി ഉപയോഗിക്കാം എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ബിജെപിയുടെ ചരിത്രം നമുക്ക് നൽകുന്നത് .ആദ്യം മതത്തിന് ചില ചട്ടക്കൂടുകൾ ഉണ്ടാക്കുക, തുടർന്ന് മതവിദ്വേഷം ഒരു വിഷയമായി പഠിപ്പിച്ച് അത് പ്രസംഗിക്കാൻ അറിയാവുന്ന പുരോഹിതരെ വാർത്തെടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാരെ പ്രകോപിപ്പിച്ച് കർസേവകർ ആക്കി മുന്നിൽ നിർത്തുക. ഇതാണ് സംഘപരിവാറിന്റെ ആയുധം. ഇന്ത്യയുടെ ചരിത്രം തെരഞ്ഞാല്‍  വർഗീയ കലാപങ്ങൾ ആണ് ബി.ജെ പി എന്ന സംഘപരിവാർ പാർട്ടിയെ എന്നും അധികാരത്തിൽ എത്തിച്ചിട്ടുള്ളത്. കലാപങ്ങളിലൂടെയും തീവ്ര ഹിന്ദുത്വത്തിലൂടെയും മാത്രമേ അധികാരത്തിലെത്തുവാൻ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സംഘപരിവാറുകൾ കലാപങ്ങളിലേക്ക് തിരിഞ്ഞത്. 

ഭാരത മണ്ണിൽ നടന്ന വർഗീയ ലഹളകൾക്ക് പിന്നിൽ എന്നും സംഘപരിവാർ അജണ്ടകൾ ആയിരുന്നു എന്ന് ചരിത്രം കാട്ടിത്തരുന്നു. അസംഖ്യം ചെറുതും വലുതുമായ വർഗീയകലാപങ്ങൾക്കൊടുവിൽ ആണ് ഓരോ തവണയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയത്.ഇന്ത്യൻ ദേശിയതക്ക് എതിരാണ് മുസ്ലീംമതമെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ നടത്തിയ പ്രചാരണങ്ങളും ക്രിസ്ത്യൻ മതപരിവർത്തനങ്ങൾക്ക് എതിരെ നടന്ന കലാപങ്ങളും ബി ജെ പി യിലൂടെ അധികാരം കയ്യാളുവാൻ സംഘപരിവാർ നടത്തിയ വിജയ തന്ത്രങ്ങൾ ആണ്. ബാബ്റി മസ്ജിദ് തകർക്കലും, കാണ്ടമാൽ നരനായാട്ടും, സംയോജ എക്പ്രസിലെ ബോംബ് സ്ഫോടനങ്ങളും ഗുജറാത്തിലും ഉത്തർപ്ര ദേശിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്ണാ്ടകയിലും  നടന്ന കലാപങ്ങളും മറ്റു സംസ്ഥാനങ്ങളിലെ അസഹിഷ്ണുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങളും സംഘ പരിവാർ അജണ്ടകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.ഏറ്റവും ഒടുവിലായി ഗുജറാത്തിലെ കലാപങ്ങൾക്ക് തുടക്കമിട്ട ഗോദ്ര സംഭവത്തിൽ കർസേവകർ യാത്ര ചെയ്ത ട്രെയിൻ കത്തിച്ചതും സംഘപരിവാർ ആണെന്നുള്ള വെളിപ്പെടുത്തൽ പട്ടേൽ സമൂഹം പുറത്തു പറഞ്ഞിരിക്കുന്നു.

 ചരിത്രം തിരുത്തിയെഴുതുക എന്നതായിരുന്നു അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ സംഘപരിവാർ ശക്തികളുടെ ആദ്യ അജണ്ട. ഇന്ത്യയുടെ ചരിത്രവും, സ്വാതന്ത്ര്യ സമരചരിത്രവും പോലും മാറ്റി എഴുതുവാനും സ്കൂൾ കരിക്കുലത്തിൽ ഹിന്ദുത്വ അജണ്ടകൾ കുത്തിവച്ചും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ വെറുപ്പും വിദ്വേഷവും ദേശിയതയോടൊപ്പം ചാലിച്ചു കൊടുക്കുകയുമാാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കലാലയങ്ങളെയും വിദ്യാഭ്യാസ മേഖലയെയും 'വെടക്കാക്കി തനിക്കാക്കുക' എന്ന നയത്തിൻ, യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത സീരിയൽ നടിയെ തലപ്പത്ത് പ്രതിഷ്ടിക്കുകയും അവരെ മുന്നിൽ നിർത്തി സംഘപരിവാർ വിദ്യാഭ്യസ രംഗം കയ്യടക്കുകയും ആണ്. കൌമാരത്തിൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ സി ബി എസ് സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പേർ വച്ചെഴുതിയ അനുമോദന കത്ത് അയച്ചിരുന്നു. പിന്നീടവർ ഉന്നത വിദ്യാഭ്യസ മേഖലയിലേക്കാണ് തിരിഞ്ഞത്.മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇപ്പോഴിതാ ജവഹർലാൽ നെഹ്റു സർവവകലാശാല. ഡൽഹി്യിൽ തന്നെയുള്ള പ്രസിദ്ധമായ ജാമിയ മിലിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും  ഐ.ഐ.ടി കൾക്കൊപ്പം സംഘ പരിവാർ നോട്ടമിടുന്ന അടുത്ത ഇരകൾ ആണ്. മുംബൈയിലെ ടാറ്റ ഇന്സ്റ്റി റ്റ്യൂട്ട് ആണ്  തങ്ങളുടെ അടുത്ത ഇരയെന്ന്  എ ബി വി പി പ്രഖ്യാപിച്ചു കഴിഞ്ഞു.  

സംവരണവും നികുതിയും

 രാജ്യത്തെ ന്യൂനപക്ഷമായ സവർണ്ണരുടെ മേധാവിത്വമുള്ള സംഘ പരിവാർ എല്ലാക്കാലത്തും സംവരണത്തിന് എതിരാണ്. ജാതിയത എന്നും ഇന്ത്യയിൽ നിലനിർത്തി ബ്രാഹ്മണിസത്തിന് അടിമകളായി മറ്റുള്ളവർ ജീവിക്കണം എന്ന കാഴ്ചപ്പാടാണ് സംഘ പരിവാറിന്റെത്. സംവരണം നിർത്തണലാക്കണം എന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗത്ത് അഭിപ്രായപ്പെട്ടതും അതിനു ശേഷം ദേശിയതയുടെ പേരിൽ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ദളിത് വിദ്യർത്ഥിികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അവരുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതും ഉദാഹരണങ്ങൾ ആണ്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക്  നയിച്ച  ഹൈദരാബാദ് സര്വലകലാശാലയിലെ സംഭവങ്ങള്ക്ക്   പിന്നിലും അവര്ണ്ണര്‍ക്കെതിരായ   ആക്രമണങ്ങള്‍ ആയിരുന്നു.   ജാതിയത നിലനിർത്തി തൊട്ടു കൂടാത്തവരും തീണ്ടിക്കുടാത്തവരും നമ്മുടെ സമൂഹത്തിൽ  എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ആർ എസ് എസ്സും സംഘ പരിവാറും. അറിഞ്ഞും അറിയാതെയും ഈ സവർണ്ണ മേ ധാവിത്വത്തിനു മുന്നിൽ തല വച്ചു കൊടുക്കുന്ന അനേകരെ വളർത്തിക്കൊണ്ടു വരുവാനും സംഘ പരിവാറിനായി എന്നതാണ് അവരുടെ വിജയം. 

ജെ.എൻ.യു വിഷയത്തിൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥി.കൾക്ക് നേരെ ക്യാമറ ചൂണ്ടി ആ ഭക്ഷണം പോലും തങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് അട്ടഹസിക്കുന്നവർ സ്വയം പരിഹാസ്യർ ആവുകയാണ് എന്ന് അറിയുന്നില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പൊതു വിദ്യാഭ്യസം സൌജന്യം ആണെന്നും ഉന്നത വിദ്യഭ്യസത്തിനു പലതരത്തിലുള്ള എൻഡോവ്മെൻറുകൾ ഫണ്ടുകൾ സ്കോളർഷിപ്പുകൾ എന്നിവ ഉള്ളതും സംഘപരിവാറുകാർ ഓർക്കുന്നത് നന്ന്. അതൊന്നുമല്ല സംഘ പരിവാരുകരുടെ പ്രശ്നം , രാജ്യത്ത് ദളിതർ ,അധ:കൃതർ എന്നൊക്കെ വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നും ബുദ്ധിജീവികളും സാഹിത്യകാരും രാജ്യതന്ത്രജ്ഞരും അടക്കം ഉന്നത ശ്രേണിയിലേക്ക് അനേകർ കടന്നു വരുന്നതാണ് ആത്യന്തികമായി അവരുടെ ഉറക്കം കെടുത്തുന്നത്.

നികുതിപ്പണത്തെ കുറിച്ച് വിലപിക്കുന്നവർ ലക്ഷക്കണക്കിനു കോടി രൂപയാണ് തങ്ങളെ പിൻതാങ്ങുന്ന കച്ചവടക്കാർക്ക് വേണ്ടി എഴുതിത്തള്ളുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അദാനിക്കും അംബാനിക്കും ജിണ്ടാലിനും കച്ചവടക്കാര്ക്കും  വേണ്ടി ഇന്ത്യയെ വിറ്റ് മുടിക്കുമ്പോഴും അവരുടെ വൻ കടങ്ങൾ എഴുതി തള്ളുമ്പോഴും സാധാരണക്കാരെയും അവരുടെ നികുതി പണത്തെയും ഓർക്കുന്നത് നന്നാവും.

 ജെ.എൻ.യു വും തുടർക്കാഴ്ചകളും. 

മാവോയിസത്തിൽ വിശ്വസിക്കുന്ന തീവ്ര ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ സംഘടനയുടെ ചില മുൻ ജെഎൻയു വിദ്യാർത്ഥി കൾ ആണ് അഫ്സൽ ഗുരു, മക്ബൂൽ ഭട്ട് അനുസ്മരണം നടത്തുന്നത്. ഇന്ത്യയുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  കൊലയാളിയായ ഗോഡ്സെ അനുസ്മരണം  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം  നടന്ന  ജനുവരി 30 നു ജെഎന്യുടവില്‍ സംഘപരിവാര്‍  സംഘടനകള്‍ വര്ഷാ വര്ഷുങ്ങളില്‍  നടത്താറുണ്ടെന്നുള്ളത്  ജെഎന്യുാവിലെ സ്വതന്ത്ര നിലപാടിന്‌  ഉദാഹരണം  ആണ്.

യോജിപ്പുകളും വിയോജിപ്പുകളും സംവാദങ്ങളും  പതിവുള്ള  ഇടമാണ്  ജെഎന്യു എന്ന്  പറയാന്‍ വേണ്ടി  ആണ്  ഇതിവിടെ സൂചിപ്പിച്ചത്. അഫ്സല്‍ ഗുരുവിന്റെു വധശിക്ഷയുമായി  ബന്ധപ്പെട്ട കോടതിവിധിയും പരാമര്ശ്ങ്ങളും ജസ്റ്റിസുമാര്‍  ഉള്പ്പെവട്ട പ്രമൂഖര്‍  വരെ  ആ വിധിക്കെതിരെ നടത്തിയ  പ്രസ്താവനകളും   ആയിരിക്കാം വിദ്യാര്ത്ഥികള്‍ക്ക്    ഈ വിഷയത്തില്‍  സംവാദങ്ങള്ക്ക്  അവസരം  നല്കി്യത്.  അഫ്സല്‍ ഗുരു  വധത്തില്‍  എതിരഭിപ്രായം  പരസ്യമായി  ഇപ്പോഴും പ്രകടിപ്പിക്കുകയും  ആ വിധി അംഗീകരിക്കാത്തതുമായ  പി ഡി പി  എന്ന കക്ഷിയുമായിട്ടാണ്   ബിജെപി  ജമ്മുകാശ്മീരില്‍  ഭരണം  പങ്കിടുന്നത്   എന്നതും ഇത്തരുണത്തില്‍  ശ്രദ്ധേയമാണ്.  ഇന്ത്യയിൽ കാപിറ്റൽ പണിഷ്മെൻറ് വേണ്ട എന്ന് വാദിക്കുന്ന വിദ്യാർഥി സമൂഹം ആണ് ജെഎൻയുവിലെത്. പുരോഗമന രാജ്യമായ ഇന്ത്യയിൽ വധശിക്ഷ പാടില്ല എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കുകയുമാണ്.പല പ്രമൂഖരും ഈ വിഷയത്തിൽ സംവാദങ്ങളിൽ ഏർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമുണ്ടായി. ജെഎന്യുങ വിലെ ചര്ച്ചഭ കേന്ദ്രീകരിച്ചതും  വധശിക്ഷയെ  എതിര്ത്തു   കൊണ്ടാണ്. 

 എബിവിപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിപാടി നടക്കുന്നതിനു അൽപം മുൻപ് പ്രോഗ്രാം തടഞ്ഞു കൊണ്ട് അറിയിപ്പ് കിട്ടി. തുടർന്ന് സംഘാടകർ ജെ.എൻ.യു യൂണിയൻ ചെയർമാ്നെയും, കാമ്പസിലെ പ്രധാന ഇടതുപക്ഷ സംഘടനകളായ ഐസ, എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതും വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാർ യോഗത്തിൽ പ്രസംഗിക്കുന്നതും. ഉജ്ജ്വല വാഗ്മി കൂടിയായ കനയ്യ കുമാറിന്റെ പ്രസംഗത്തിൽ ഒരിടത്തും ദേശവിരുദ്ധതയുടെ ഒരംശം ഉണ്ടായിരുന്നില്ല എന്നത് അദേഹത്തിൻറെ പ്രസംഗം കേട്ടവർക്കും വായിച്ചവർക്കും മനസിലാവും. യോഗത്തിനിടയിൽ എബിവിപിയുടെയും, പുറത്തു നിന്നും കടന്നു വന്ന സംഘപരിവാർ സംഘത്തിന്റെയും കൂട്ടത്തിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുകയും യോഗത്തിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തു നിന്ന് വന്ന കശ്മീർ സംഘത്തിൽ നിന്നും എതിർ മുദ്രാവാക്യങ്ങളും ഉണ്ടായി.അതിനിടയിൽ ആരൊക്കെയോ പാക്കിസ്ഥാൻ സിന്ദാബാദ്‌ എന്ന് വിളിക്കുകയുണ്ടായെന്നും, അത് യോഗത്തിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ അംഗങ്ങൾ ആണെന്നും അതല്ല എഡിറ്റ് ചെയ്തു ചേർക്കപ്പെട്ടത് ആണെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പു കൊണ്ടും  എഡിറ്റിങ്ങ് കൊണ്ടും തന്റെന മുഖച്ഛായ മിനുക്കുന്ന  ഒരു പ്രധാനമന്ത്രി  നേതൃത്വത്തിലുള്ളതിനാലവണം അദേഹത്തിന്റെ  അനുയായികളും  സംഘ പരിവാറിന്റെ വാലാട്ടികളായ   മീഡിയകളും   നടത്തിയ  വീഡിയോ എഡിറ്റിങ്ങില്‍ കൂടി  ഒരു പറ്റം  ചെറുപ്പക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവര്ക്കെതിരെ  രാജ്യദ്രോഹത്തിനു  കേസെടുക്കുകയും  ചെയ്തു.  വീഡിയോ എഡിറ്റ്‌  ചെയ്തു സംപ്രേക്ഷണം ചെയ്ത സീ ന്യൂസ്  എഡിറ്റര്‍  രാജി വച്ചത് ഇക്കാര്യത്തിലെ  സംഘപരിവാര്‍  ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.       

വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹം ആണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിച്ച പി ഡി പി യോട് ചേർന്ന് നിൽക്കുന്ന ബിജെപിക്കാരും രാജ്യദ്രോഹികൾ അല്ലെ? കാഷ്മീരികൾ കൂടി പങ്കെടുത്ത യോഗത്തിൽ മനപ്പൂർവമായി പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ജെഎൻയു വിനെ തകർക്കാനുമുള്ള ആസൂത്രിതതമായ സംഘ പരിവാർ പദ്ധതിയായിരുന്നു ഇത്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്, അത് പോലെ നിലനിർത്തേണ്ടതും നമ്മുടെ ആവശ്യമാണ്.  സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കാമ്പസിനകത്ത് നിന്നും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാറിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു.വിദ്യാർഥി് സമൂഹത്തെ മാത്രമല്ല ഇന്ത്യൻ മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം.സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ഇടതുപക്ഷ നേതാക്കളും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആനന്ദ് ശർമയും ജെഎൻയു വിലെത്തി വിദ്യാർഥി്കൾക്ക് പിൻതുണ നൽകി്.  

മാനുഷീകതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമായ കലാശാലകളിൽ നിന്ന് രാജ്യത്തെ അസഹിഷ്ണുതക്കെതിരെ, സമൂഹത്തിലെ അനീതിക്കെതിരെ, അസന്തുലിതാവസ്ഥക്കെതിരെ പോരാടുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തി രാജ്യദ്രോഹികളാക്കുന്ന അനീതിക്കെതിരെയാണ് വിദ്യാർത്ഥി കളും പൊതുജനവും ഡൽഹിയിലും രാജ്യമൊട്ടാകെയും തെരുവിലിറങ്ങുന്നത്.

 അറസ്റ്റിനെ തുടർന്ന് പാട്യാല ഹൌസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ പരിവാറിന്റെ ഗുണ്ടകൾ ആയ ഒരു പറ്റം വക്കീലുമാർ, ബിജെപി നേതാക്കൾക്കൊൾക്കൊപ്പം മൃഗീയമായി മർദ്ദിച്ചു, അതും കോടതിക്കകത്ത്  ന്യായാധിപന്റെ മുന്നിൽ വച്ച് !  രണ്ടു ദിവസത്തെ റിമാൻഡിനു ശേക്ഷം മതിയായ പോലീസ് സംരക്ഷണം കൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിൽ വീണ്ടും പാട്യാല കോടതിയിൽ എത്തിച്ച കനയ്യ കുമാറിന് വീണ്ടും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പാട്യാല ഹൌസ് കോടതിയിലെ ന്യായാധിപൻ ഇതെല്ലാം കണ്ടു നിന്നതല്ലാതെ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സംഭവത്തെ അപലപിക്കാനോ ഒരു ശ്രമവും നടത്തിയില്ല. ഡൽഹി പോലീസ് കമ്മിഷണർ ഭീം സൈൻ ബാസ്സി യുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വെറും നോക്കു കുത്തികളായി മാറി. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്. ജാമ്യം കൊടുക്കുന്നതിനു പകരം കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുകയാണ് ജഡ്ജി ചെയ്തത്. ഇതിലും പരിഹാസ്യമായ ഒരു വിധിയാണ് ജെഎൻയു സമരത്തിലെ വിദ്യാർത്ഥി കൾക്ക് പിൻതുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് അലഹബാദിലെ ഒരു കോടതി വിധി പ്രഖ്യാപിച്ചത്.

 ഭാരതീയ സമൂഹം ഇന്നിപ്പോൾ ഒരു കുരുക്കിൽ ആണ്. ശരിയും തെറ്റും വേർതിരിച്ചറിയാനാകാത്ത, തെറ്റിദ്ധരിക്കപ്പെടാവുന്ന, സത്യം തുറന്നു പറയാനാവാത്ത ഒരു വലിയ കുരുക്കിൽ. ആ കുറുക്കു മുറുക്കുകയാണ് സംഘ പരിവാർ, തീവ്രദേശിയതയിലൂടെ.  ദേശിയതയും രാജ്യ ദ്രോഹവും നിർവചിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിരൂപകരും ഒന്നാകെ പകച്ചു പോവുകയാണ്.അറസ്റ്റിനു ശേക്ഷം സംഘ പരിവാറിന്റെ വാലാട്ടിപ്പട്ടികൾ ആയ മാധ്യമമേലാളൻമാർ തീവ്രദേശിയതക്കായി വാദിക്കുകയും കുറെയധികം അസത്യങ്ങൾ വിളമ്പുകയും ചെയ്തു.ജനങ്ങൾ പൊതുവായ പ്രതികരണങ്ങൾക്ക് അശക്തർ ആണ്.തങ്ങളുടെ നിലപാടുകളെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന ഭയം.ആ ഭയത്തിൽ നിന്നും അവരെ നയിക്കാൻ ചങ്കുറപ്പുള്ള നല്ലൊരു നേതൃത്വമില്ല എന്നതാണ് ഇന്ത്യയുടെ ഗതികേട്.  സംഘ പരിവാർ ഗൂഡാലോചനക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം പണിതു ദൈവ തുല്യമായി ആരാധിക്കണമെന്നു പറയുന്ന സംഘപരിവാർ പ്രഭുതികൾ നിർവചിക്കുന്ന ദേശസ്നേഹം ആണോ നമുക്കിന്നാവശ്യം?