Monday 29 February 2016

തീവ്ര ദേശിയതയുടെ കുരുക്ക് മുറുകുന്നുവോ?



 കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് തൂത്തെറിയുക മാത്രമല്ല, കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും പേരുകൾ പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുക. അത്രയുണ്ട് സംഘപരിവാറിന് കോൺഗ്രസിനോടുള്ള പക. കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അമിത് ഷായിൽ തുടങ്ങുന്നു ജവഹർലാൽ നെഹ്റു യൂണിവേർസിറ്റിയോടുള്ള സംഘപരിവാറിന്റെ സമീപനം. അതിനു മുന്നോടിയായി സംഘപരിവാറിനായി അധരവിസർജ്ജനം നടത്തുന്ന സുബ്രമണ്യം സ്വാമി വഴി ജെ.എൻ.യുവിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുകയായിരുന്നു ആദ്യഘട്ടം. ജെഎൻയു, തീവ്രവാദികളെ പടുത്തുയർത്തുന്ന പ്രസ്ഥാനം ആണെന്നായിരുന്നു സ്വാമിയുടെ വാക്കുകളുടെ അർത്ഥം.

 ജെ .എൻ.യു വിനെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. അതുവഴി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയുന്നതിനുള്ള തുടക്കമിടാം എന്നാവും അവർ കരുതിയിരിക്കുക. 'ജെ.എൻ.യു' എന്ന പേര് മാറ്റി 'ഹെഡ്ഗേവാർ സർവകലാശാല' എന്നാക്കണം എന്ന് ഇപ്പോൾ തന്നെ സംഘപരിവാറിൽ നിന്നും ആവശ്യം ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇവിടെ തുടങ്ങിയാൽ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പിന്നാലെ പിടി കൂടാം എന്നാവും സംഘ പരിവാർ വിചിന്തനം.


പ്രതിഷേധം  ഒരു മൌലീക അവകാശം ആയിട്ടാണ്  ജെഎന്‍ യു   വിദ്യാര്‍ഥികള്‍ കരുതുന്നത്. അതിന്റെ അലയൊലികള്‍ കാമ്പസിലുടനീളം കാണാം. പ്രതിഷേധിക്കുവാനുള്ള അവരുടെ അവകാശത്തെ തച്ചുതകര്‍ക്കുകയാണ്  തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ സംഘടനകളുടെ അജണ്ട.  

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ വാഴ്സിറ്റികളുടെ പ്രഥമസ്ഥാനങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയും നിലകൊള്ളുന്നു. സർവകലാശാലകൾ സംവാദത്തിന്റെയും വിയോജിപ്പുകളുടെയും ഇടമാകണം എന്നാണ് പൊതു സങ്കൽപ്പം. എല്ലാ ആശയങ്ങൾക്കും എന്നും വളക്കൂറുള്ള മണ്ണാണ് ജെ.എൻ.യുവിലേത്. എക്കാലത്തും സ്വതന്ത്ര ചിന്തകളെയും അതിരുകളില്ലാത്ത സംവാദങ്ങളെയും ആവോളം പ്രോത്സാഹിപ്പിക്കുന്ന കലാശാലയാണ് ജെഎൻയു. വിദേശ രാജ്യങ്ങളിൽ നിന്നു പോലും അനേകം വിദ്യാർഥികൾ പഠിക്കുന്ന ഈ വിശ്വവിദ്യാലയം സ്വതന്ത്ര ആശയങ്ങൾ സംവേദിക്കുന്ന സംഗമവേദിയാണ്. ആ സ്വാതന്ത്ര്യം പങ്കുവച്ച് വളരുന്നത് കൊണ്ടാകാം, ഈ കലാലയത്തിൽ പഠിച്ച അനേകം പേർ നവ ഇന്ത്യയെ കരുപ്പിടിപ്പിക്കുവാൻ പോന്ന കരുത്തോടെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നത്. തീവ്രദേശിയതയും അധികാരവും തീവ്രഹൈന്ദവതയാണ് സംഘ പരിവാറിന്റെ മുഖമുദ്ര.

ഇന്ത്യയിലെ സാധാരണക്കാർ വർഗീയതയിലോ തീവ്ര ഹൈന്ദവതയിലോ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്നത് ഒരു മതമായിരുന്നില്ല, ഒരു സംസ്കാരമായിരുന്നു. വർഗീിയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരത്തിൽ കയറി ഭൂരിപക്ഷം വരുന്ന അവർണ്ണരും അശരണരും ആയ ഭാരതീയരെ സവർണ അധിനിവേശത്തിനു അടിമകളാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.ഇന്ത്യയിലെ പല ദേശങ്ങളിൽ, പലവിധ ആചാരങ്ങളിൽ മുഴുകിയിരുന്ന ജനസമൂഹത്തെ അവരുടെ, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സെമറ്റിക്ക് കാഴ്ചപ്പാട് നൽകി ഭാരതീയ സംസ്കാരത്തെ മതമാക്കി മാറ്റി അവരെ ഭരിക്കുക എന്നതാണ് സംഘ പരിവാർ ലക്ഷ്യം. രാജ്യത്തിന് പേരും പെരുമയും സ്വാതന്ത്ര്യവും നേടിത്തരുന്ന കലാലയങ്ങളിൽ, തീവ്രദേശീയത ഉപയോഗിച്ച് ഇന്ത്യയുടെ കൌമാരക്കാരെയും യുവതയെയും സംഘപരിവാൾ ആശയങ്ങളിൽ തളച്ചിടുവാൻ ആണ് ശ്രമം. അതുവഴി തീവ്രവർഗീയതക്ക് വഴങ്ങാത്തവരെ കൂട്ടു ചേർക്കാമെന്ന് അവർ കരുതുന്നു.

 അധികാരത്തിനായി മതത്തെയും വർഗീയതയെയും എങ്ങനെ സമർത്ഥകമായി ഉപയോഗിക്കാം എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ബിജെപിയുടെ ചരിത്രം നമുക്ക് നൽകുന്നത് .ആദ്യം മതത്തിന് ചില ചട്ടക്കൂടുകൾ ഉണ്ടാക്കുക, തുടർന്ന് മതവിദ്വേഷം ഒരു വിഷയമായി പഠിപ്പിച്ച് അത് പ്രസംഗിക്കാൻ അറിയാവുന്ന പുരോഹിതരെ വാർത്തെടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാരെ പ്രകോപിപ്പിച്ച് കർസേവകർ ആക്കി മുന്നിൽ നിർത്തുക. ഇതാണ് സംഘപരിവാറിന്റെ ആയുധം. ഇന്ത്യയുടെ ചരിത്രം തെരഞ്ഞാല്‍  വർഗീയ കലാപങ്ങൾ ആണ് ബി.ജെ പി എന്ന സംഘപരിവാർ പാർട്ടിയെ എന്നും അധികാരത്തിൽ എത്തിച്ചിട്ടുള്ളത്. കലാപങ്ങളിലൂടെയും തീവ്ര ഹിന്ദുത്വത്തിലൂടെയും മാത്രമേ അധികാരത്തിലെത്തുവാൻ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സംഘപരിവാറുകൾ കലാപങ്ങളിലേക്ക് തിരിഞ്ഞത്. 

ഭാരത മണ്ണിൽ നടന്ന വർഗീയ ലഹളകൾക്ക് പിന്നിൽ എന്നും സംഘപരിവാർ അജണ്ടകൾ ആയിരുന്നു എന്ന് ചരിത്രം കാട്ടിത്തരുന്നു. അസംഖ്യം ചെറുതും വലുതുമായ വർഗീയകലാപങ്ങൾക്കൊടുവിൽ ആണ് ഓരോ തവണയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയത്.ഇന്ത്യൻ ദേശിയതക്ക് എതിരാണ് മുസ്ലീംമതമെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ നടത്തിയ പ്രചാരണങ്ങളും ക്രിസ്ത്യൻ മതപരിവർത്തനങ്ങൾക്ക് എതിരെ നടന്ന കലാപങ്ങളും ബി ജെ പി യിലൂടെ അധികാരം കയ്യാളുവാൻ സംഘപരിവാർ നടത്തിയ വിജയ തന്ത്രങ്ങൾ ആണ്. ബാബ്റി മസ്ജിദ് തകർക്കലും, കാണ്ടമാൽ നരനായാട്ടും, സംയോജ എക്പ്രസിലെ ബോംബ് സ്ഫോടനങ്ങളും ഗുജറാത്തിലും ഉത്തർപ്ര ദേശിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്ണാ്ടകയിലും  നടന്ന കലാപങ്ങളും മറ്റു സംസ്ഥാനങ്ങളിലെ അസഹിഷ്ണുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങളും സംഘ പരിവാർ അജണ്ടകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.ഏറ്റവും ഒടുവിലായി ഗുജറാത്തിലെ കലാപങ്ങൾക്ക് തുടക്കമിട്ട ഗോദ്ര സംഭവത്തിൽ കർസേവകർ യാത്ര ചെയ്ത ട്രെയിൻ കത്തിച്ചതും സംഘപരിവാർ ആണെന്നുള്ള വെളിപ്പെടുത്തൽ പട്ടേൽ സമൂഹം പുറത്തു പറഞ്ഞിരിക്കുന്നു.

 ചരിത്രം തിരുത്തിയെഴുതുക എന്നതായിരുന്നു അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ സംഘപരിവാർ ശക്തികളുടെ ആദ്യ അജണ്ട. ഇന്ത്യയുടെ ചരിത്രവും, സ്വാതന്ത്ര്യ സമരചരിത്രവും പോലും മാറ്റി എഴുതുവാനും സ്കൂൾ കരിക്കുലത്തിൽ ഹിന്ദുത്വ അജണ്ടകൾ കുത്തിവച്ചും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ വെറുപ്പും വിദ്വേഷവും ദേശിയതയോടൊപ്പം ചാലിച്ചു കൊടുക്കുകയുമാാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കലാലയങ്ങളെയും വിദ്യാഭ്യാസ മേഖലയെയും 'വെടക്കാക്കി തനിക്കാക്കുക' എന്ന നയത്തിൻ, യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത സീരിയൽ നടിയെ തലപ്പത്ത് പ്രതിഷ്ടിക്കുകയും അവരെ മുന്നിൽ നിർത്തി സംഘപരിവാർ വിദ്യാഭ്യസ രംഗം കയ്യടക്കുകയും ആണ്. കൌമാരത്തിൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ സി ബി എസ് സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പേർ വച്ചെഴുതിയ അനുമോദന കത്ത് അയച്ചിരുന്നു. പിന്നീടവർ ഉന്നത വിദ്യാഭ്യസ മേഖലയിലേക്കാണ് തിരിഞ്ഞത്.മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇപ്പോഴിതാ ജവഹർലാൽ നെഹ്റു സർവവകലാശാല. ഡൽഹി്യിൽ തന്നെയുള്ള പ്രസിദ്ധമായ ജാമിയ മിലിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും  ഐ.ഐ.ടി കൾക്കൊപ്പം സംഘ പരിവാർ നോട്ടമിടുന്ന അടുത്ത ഇരകൾ ആണ്. മുംബൈയിലെ ടാറ്റ ഇന്സ്റ്റി റ്റ്യൂട്ട് ആണ്  തങ്ങളുടെ അടുത്ത ഇരയെന്ന്  എ ബി വി പി പ്രഖ്യാപിച്ചു കഴിഞ്ഞു.  

സംവരണവും നികുതിയും

 രാജ്യത്തെ ന്യൂനപക്ഷമായ സവർണ്ണരുടെ മേധാവിത്വമുള്ള സംഘ പരിവാർ എല്ലാക്കാലത്തും സംവരണത്തിന് എതിരാണ്. ജാതിയത എന്നും ഇന്ത്യയിൽ നിലനിർത്തി ബ്രാഹ്മണിസത്തിന് അടിമകളായി മറ്റുള്ളവർ ജീവിക്കണം എന്ന കാഴ്ചപ്പാടാണ് സംഘ പരിവാറിന്റെത്. സംവരണം നിർത്തണലാക്കണം എന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗത്ത് അഭിപ്രായപ്പെട്ടതും അതിനു ശേഷം ദേശിയതയുടെ പേരിൽ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ദളിത് വിദ്യർത്ഥിികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അവരുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതും ഉദാഹരണങ്ങൾ ആണ്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക്  നയിച്ച  ഹൈദരാബാദ് സര്വലകലാശാലയിലെ സംഭവങ്ങള്ക്ക്   പിന്നിലും അവര്ണ്ണര്‍ക്കെതിരായ   ആക്രമണങ്ങള്‍ ആയിരുന്നു.   ജാതിയത നിലനിർത്തി തൊട്ടു കൂടാത്തവരും തീണ്ടിക്കുടാത്തവരും നമ്മുടെ സമൂഹത്തിൽ  എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ആർ എസ് എസ്സും സംഘ പരിവാറും. അറിഞ്ഞും അറിയാതെയും ഈ സവർണ്ണ മേ ധാവിത്വത്തിനു മുന്നിൽ തല വച്ചു കൊടുക്കുന്ന അനേകരെ വളർത്തിക്കൊണ്ടു വരുവാനും സംഘ പരിവാറിനായി എന്നതാണ് അവരുടെ വിജയം. 

ജെ.എൻ.യു വിഷയത്തിൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥി.കൾക്ക് നേരെ ക്യാമറ ചൂണ്ടി ആ ഭക്ഷണം പോലും തങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് അട്ടഹസിക്കുന്നവർ സ്വയം പരിഹാസ്യർ ആവുകയാണ് എന്ന് അറിയുന്നില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പൊതു വിദ്യാഭ്യസം സൌജന്യം ആണെന്നും ഉന്നത വിദ്യഭ്യസത്തിനു പലതരത്തിലുള്ള എൻഡോവ്മെൻറുകൾ ഫണ്ടുകൾ സ്കോളർഷിപ്പുകൾ എന്നിവ ഉള്ളതും സംഘപരിവാറുകാർ ഓർക്കുന്നത് നന്ന്. അതൊന്നുമല്ല സംഘ പരിവാരുകരുടെ പ്രശ്നം , രാജ്യത്ത് ദളിതർ ,അധ:കൃതർ എന്നൊക്കെ വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നും ബുദ്ധിജീവികളും സാഹിത്യകാരും രാജ്യതന്ത്രജ്ഞരും അടക്കം ഉന്നത ശ്രേണിയിലേക്ക് അനേകർ കടന്നു വരുന്നതാണ് ആത്യന്തികമായി അവരുടെ ഉറക്കം കെടുത്തുന്നത്.

നികുതിപ്പണത്തെ കുറിച്ച് വിലപിക്കുന്നവർ ലക്ഷക്കണക്കിനു കോടി രൂപയാണ് തങ്ങളെ പിൻതാങ്ങുന്ന കച്ചവടക്കാർക്ക് വേണ്ടി എഴുതിത്തള്ളുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അദാനിക്കും അംബാനിക്കും ജിണ്ടാലിനും കച്ചവടക്കാര്ക്കും  വേണ്ടി ഇന്ത്യയെ വിറ്റ് മുടിക്കുമ്പോഴും അവരുടെ വൻ കടങ്ങൾ എഴുതി തള്ളുമ്പോഴും സാധാരണക്കാരെയും അവരുടെ നികുതി പണത്തെയും ഓർക്കുന്നത് നന്നാവും.

 ജെ.എൻ.യു വും തുടർക്കാഴ്ചകളും. 

മാവോയിസത്തിൽ വിശ്വസിക്കുന്ന തീവ്ര ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ സംഘടനയുടെ ചില മുൻ ജെഎൻയു വിദ്യാർത്ഥി കൾ ആണ് അഫ്സൽ ഗുരു, മക്ബൂൽ ഭട്ട് അനുസ്മരണം നടത്തുന്നത്. ഇന്ത്യയുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  കൊലയാളിയായ ഗോഡ്സെ അനുസ്മരണം  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം  നടന്ന  ജനുവരി 30 നു ജെഎന്യുടവില്‍ സംഘപരിവാര്‍  സംഘടനകള്‍ വര്ഷാ വര്ഷുങ്ങളില്‍  നടത്താറുണ്ടെന്നുള്ളത്  ജെഎന്യുാവിലെ സ്വതന്ത്ര നിലപാടിന്‌  ഉദാഹരണം  ആണ്.

യോജിപ്പുകളും വിയോജിപ്പുകളും സംവാദങ്ങളും  പതിവുള്ള  ഇടമാണ്  ജെഎന്യു എന്ന്  പറയാന്‍ വേണ്ടി  ആണ്  ഇതിവിടെ സൂചിപ്പിച്ചത്. അഫ്സല്‍ ഗുരുവിന്റെു വധശിക്ഷയുമായി  ബന്ധപ്പെട്ട കോടതിവിധിയും പരാമര്ശ്ങ്ങളും ജസ്റ്റിസുമാര്‍  ഉള്പ്പെവട്ട പ്രമൂഖര്‍  വരെ  ആ വിധിക്കെതിരെ നടത്തിയ  പ്രസ്താവനകളും   ആയിരിക്കാം വിദ്യാര്ത്ഥികള്‍ക്ക്    ഈ വിഷയത്തില്‍  സംവാദങ്ങള്ക്ക്  അവസരം  നല്കി്യത്.  അഫ്സല്‍ ഗുരു  വധത്തില്‍  എതിരഭിപ്രായം  പരസ്യമായി  ഇപ്പോഴും പ്രകടിപ്പിക്കുകയും  ആ വിധി അംഗീകരിക്കാത്തതുമായ  പി ഡി പി  എന്ന കക്ഷിയുമായിട്ടാണ്   ബിജെപി  ജമ്മുകാശ്മീരില്‍  ഭരണം  പങ്കിടുന്നത്   എന്നതും ഇത്തരുണത്തില്‍  ശ്രദ്ധേയമാണ്.  ഇന്ത്യയിൽ കാപിറ്റൽ പണിഷ്മെൻറ് വേണ്ട എന്ന് വാദിക്കുന്ന വിദ്യാർഥി സമൂഹം ആണ് ജെഎൻയുവിലെത്. പുരോഗമന രാജ്യമായ ഇന്ത്യയിൽ വധശിക്ഷ പാടില്ല എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കുകയുമാണ്.പല പ്രമൂഖരും ഈ വിഷയത്തിൽ സംവാദങ്ങളിൽ ഏർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമുണ്ടായി. ജെഎന്യുങ വിലെ ചര്ച്ചഭ കേന്ദ്രീകരിച്ചതും  വധശിക്ഷയെ  എതിര്ത്തു   കൊണ്ടാണ്. 

 എബിവിപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിപാടി നടക്കുന്നതിനു അൽപം മുൻപ് പ്രോഗ്രാം തടഞ്ഞു കൊണ്ട് അറിയിപ്പ് കിട്ടി. തുടർന്ന് സംഘാടകർ ജെ.എൻ.യു യൂണിയൻ ചെയർമാ്നെയും, കാമ്പസിലെ പ്രധാന ഇടതുപക്ഷ സംഘടനകളായ ഐസ, എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതും വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാർ യോഗത്തിൽ പ്രസംഗിക്കുന്നതും. ഉജ്ജ്വല വാഗ്മി കൂടിയായ കനയ്യ കുമാറിന്റെ പ്രസംഗത്തിൽ ഒരിടത്തും ദേശവിരുദ്ധതയുടെ ഒരംശം ഉണ്ടായിരുന്നില്ല എന്നത് അദേഹത്തിൻറെ പ്രസംഗം കേട്ടവർക്കും വായിച്ചവർക്കും മനസിലാവും. യോഗത്തിനിടയിൽ എബിവിപിയുടെയും, പുറത്തു നിന്നും കടന്നു വന്ന സംഘപരിവാർ സംഘത്തിന്റെയും കൂട്ടത്തിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുകയും യോഗത്തിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തു നിന്ന് വന്ന കശ്മീർ സംഘത്തിൽ നിന്നും എതിർ മുദ്രാവാക്യങ്ങളും ഉണ്ടായി.അതിനിടയിൽ ആരൊക്കെയോ പാക്കിസ്ഥാൻ സിന്ദാബാദ്‌ എന്ന് വിളിക്കുകയുണ്ടായെന്നും, അത് യോഗത്തിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ അംഗങ്ങൾ ആണെന്നും അതല്ല എഡിറ്റ് ചെയ്തു ചേർക്കപ്പെട്ടത് ആണെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പു കൊണ്ടും  എഡിറ്റിങ്ങ് കൊണ്ടും തന്റെന മുഖച്ഛായ മിനുക്കുന്ന  ഒരു പ്രധാനമന്ത്രി  നേതൃത്വത്തിലുള്ളതിനാലവണം അദേഹത്തിന്റെ  അനുയായികളും  സംഘ പരിവാറിന്റെ വാലാട്ടികളായ   മീഡിയകളും   നടത്തിയ  വീഡിയോ എഡിറ്റിങ്ങില്‍ കൂടി  ഒരു പറ്റം  ചെറുപ്പക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവര്ക്കെതിരെ  രാജ്യദ്രോഹത്തിനു  കേസെടുക്കുകയും  ചെയ്തു.  വീഡിയോ എഡിറ്റ്‌  ചെയ്തു സംപ്രേക്ഷണം ചെയ്ത സീ ന്യൂസ്  എഡിറ്റര്‍  രാജി വച്ചത് ഇക്കാര്യത്തിലെ  സംഘപരിവാര്‍  ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.       

വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹം ആണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിച്ച പി ഡി പി യോട് ചേർന്ന് നിൽക്കുന്ന ബിജെപിക്കാരും രാജ്യദ്രോഹികൾ അല്ലെ? കാഷ്മീരികൾ കൂടി പങ്കെടുത്ത യോഗത്തിൽ മനപ്പൂർവമായി പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ജെഎൻയു വിനെ തകർക്കാനുമുള്ള ആസൂത്രിതതമായ സംഘ പരിവാർ പദ്ധതിയായിരുന്നു ഇത്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്, അത് പോലെ നിലനിർത്തേണ്ടതും നമ്മുടെ ആവശ്യമാണ്.  സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കാമ്പസിനകത്ത് നിന്നും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാറിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു.വിദ്യാർഥി് സമൂഹത്തെ മാത്രമല്ല ഇന്ത്യൻ മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം.സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ഇടതുപക്ഷ നേതാക്കളും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആനന്ദ് ശർമയും ജെഎൻയു വിലെത്തി വിദ്യാർഥി്കൾക്ക് പിൻതുണ നൽകി്.  

മാനുഷീകതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമായ കലാശാലകളിൽ നിന്ന് രാജ്യത്തെ അസഹിഷ്ണുതക്കെതിരെ, സമൂഹത്തിലെ അനീതിക്കെതിരെ, അസന്തുലിതാവസ്ഥക്കെതിരെ പോരാടുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തി രാജ്യദ്രോഹികളാക്കുന്ന അനീതിക്കെതിരെയാണ് വിദ്യാർത്ഥി കളും പൊതുജനവും ഡൽഹിയിലും രാജ്യമൊട്ടാകെയും തെരുവിലിറങ്ങുന്നത്.

 അറസ്റ്റിനെ തുടർന്ന് പാട്യാല ഹൌസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ പരിവാറിന്റെ ഗുണ്ടകൾ ആയ ഒരു പറ്റം വക്കീലുമാർ, ബിജെപി നേതാക്കൾക്കൊൾക്കൊപ്പം മൃഗീയമായി മർദ്ദിച്ചു, അതും കോടതിക്കകത്ത്  ന്യായാധിപന്റെ മുന്നിൽ വച്ച് !  രണ്ടു ദിവസത്തെ റിമാൻഡിനു ശേക്ഷം മതിയായ പോലീസ് സംരക്ഷണം കൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിൽ വീണ്ടും പാട്യാല കോടതിയിൽ എത്തിച്ച കനയ്യ കുമാറിന് വീണ്ടും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പാട്യാല ഹൌസ് കോടതിയിലെ ന്യായാധിപൻ ഇതെല്ലാം കണ്ടു നിന്നതല്ലാതെ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സംഭവത്തെ അപലപിക്കാനോ ഒരു ശ്രമവും നടത്തിയില്ല. ഡൽഹി പോലീസ് കമ്മിഷണർ ഭീം സൈൻ ബാസ്സി യുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വെറും നോക്കു കുത്തികളായി മാറി. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്. ജാമ്യം കൊടുക്കുന്നതിനു പകരം കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുകയാണ് ജഡ്ജി ചെയ്തത്. ഇതിലും പരിഹാസ്യമായ ഒരു വിധിയാണ് ജെഎൻയു സമരത്തിലെ വിദ്യാർത്ഥി കൾക്ക് പിൻതുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് അലഹബാദിലെ ഒരു കോടതി വിധി പ്രഖ്യാപിച്ചത്.

 ഭാരതീയ സമൂഹം ഇന്നിപ്പോൾ ഒരു കുരുക്കിൽ ആണ്. ശരിയും തെറ്റും വേർതിരിച്ചറിയാനാകാത്ത, തെറ്റിദ്ധരിക്കപ്പെടാവുന്ന, സത്യം തുറന്നു പറയാനാവാത്ത ഒരു വലിയ കുരുക്കിൽ. ആ കുറുക്കു മുറുക്കുകയാണ് സംഘ പരിവാർ, തീവ്രദേശിയതയിലൂടെ.  ദേശിയതയും രാജ്യ ദ്രോഹവും നിർവചിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിരൂപകരും ഒന്നാകെ പകച്ചു പോവുകയാണ്.അറസ്റ്റിനു ശേക്ഷം സംഘ പരിവാറിന്റെ വാലാട്ടിപ്പട്ടികൾ ആയ മാധ്യമമേലാളൻമാർ തീവ്രദേശിയതക്കായി വാദിക്കുകയും കുറെയധികം അസത്യങ്ങൾ വിളമ്പുകയും ചെയ്തു.ജനങ്ങൾ പൊതുവായ പ്രതികരണങ്ങൾക്ക് അശക്തർ ആണ്.തങ്ങളുടെ നിലപാടുകളെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന ഭയം.ആ ഭയത്തിൽ നിന്നും അവരെ നയിക്കാൻ ചങ്കുറപ്പുള്ള നല്ലൊരു നേതൃത്വമില്ല എന്നതാണ് ഇന്ത്യയുടെ ഗതികേട്.  സംഘ പരിവാർ ഗൂഡാലോചനക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം പണിതു ദൈവ തുല്യമായി ആരാധിക്കണമെന്നു പറയുന്ന സംഘപരിവാർ പ്രഭുതികൾ നിർവചിക്കുന്ന ദേശസ്നേഹം ആണോ നമുക്കിന്നാവശ്യം?

1 comment:

  1. ആ വിദ്യാർത്ഥിനേതാവിനു ജാമ്യം അനുവദിച്ചുകൊണ്ട്‌ കോടതി ചില നിരീക്ഷണങ്ങൾ നടത്തി.അത്‌ കൂടി അടുത്ത പോസ്റ്റിൽ ഉൾപ്പെടുത്തണം.

    ReplyDelete