Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Wednesday, 12 September 2012

എമേര്‍ജിംഗ്


ആഗോളീകരണം ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ഒരു നട്ടുച്ചക്ക്  ആണ് ബാലന്‍  ആദ്യമായി സുഭാദ്രാമ്മയുടെ പടി കടന്നത്.  ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. ക്യാമറ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലം ആണിത്...

ഇല്ല ആരും ഇല്ല. സുഭാദ്രാമ്മയും ഒറ്റക്കായിരിക്കണം എന്ന് ആശ്വസിച്ചു...

ശീല്ക്കാരങ്ങള്‍ കേള്‍ക്കുന്നത് പോലെ... ഈ സമയം അസമയം ആണല്ലോ? പിന്നെങ്ങിനെ?

എമെര്‍ജു ചെയ്തു നില്‍ക്കുമ്പോള്‍ എന്ത് അസമയം.

എന്തിനും ഏതിനും ഒരു സമയവും കാലവും ഒക്കെ ഉണ്ടെന്നു പറയുന്നത് വെറും മോഹ വാക്കുകള്‍ മാത്രം. ഒന്നിനും പതിരില്ല എന്ന് വെളിപ്പെട്ടു കൊണ്ടിരിക്കയാണല്ലോ? അല്ലെങ്കില്‍ ഇന്‍കെല്‍ ഇങ്ങനെ നിശാ ക്ലബുകള്‍ കൊണ്ട് വരുമോ? ശീതക്കട്ടകള്‍ കൊണ്ടുള്ള ക്രീമുകള്‍ കഴിച്ചു നന്നായി ഒന്ന് ഉഴിഞ്ഞു കിടക്കാം എന്ന് കരുതുമ്പോള്‍ ആണ് ഒരു പെരുപ്പ്. ആ പെരുപ്പാണ് എമേര്‍ജൂ ആയത്..

എമെര്‍ജു ചെയ്തപ്പോള്‍ ആണ് ബാലന് സുഭദ്രാമ്മയെ കാണണം എന്ന് പൂതി തോന്നിയത്. മറ്റു മാര്‍ഗം ഒന്നും ഇല്ലല്ലോ... വെറുതെ വെബ്‌ സൈറ്റിലും കണ്ണാടി ക്കൂട്ടിലും എടുത്തു വെയ്ക്കാന്‍ കഴിയില്ലല്ലോ... ഒരു ഉടമ്പടി എങ്കിലും നടത്തിയില്ലെങ്കില്‍?

പാസ്പോര്‍ട്ടും പണവും എയര്‍ ടിക്കറ്റും വെയ്ക്കുവാന്‍ വേണ്ടി വാങ്ങിയ കറുത്ത ബാഗിന്റെ വാല് ഇടത്തെ കൈയില്‍ ആണെങ്കിലും വലത്തു കൈ കൊണ്ട് കണ്ണാടി എടുത്തു തുടച്ചു. ഇനിയിപ്പോള്‍ പാണക്കാട്ടെക്ക് വാഹനം ഇല്ല. അവിടെ മുഴുവന്‍ എഡ്യൂ സിറ്റി ആക്കിയിരിക്കയാണ്. കുട്ടികള്‍ ഒക്കെ പഠിക്കട്ടെ... എന്നും വേളിയില്‍ പോകാനോ, വേളി കഴിക്കാനോ അത്ര എളുപ്പവുമല്ല. ബഷീറും വിഷനും ഇപ്പോഴും പിന്നാലെ ഉണ്ട്... ഇപ്പോള്‍ കോഴിക്കോട് എന്ന് കേള്‍ക്കുമ്പോഴേ വിറയ്ക്കും. പോരാത്തതിന് കുഴപ്പക്കാരന്‍ അളിയനും. അളിയന്മാര്‍ പണ്ടേ ഇങ്ങനെ ആണ്... കൊതിക്കെറുവ്... കൂട്ടിക്കൊടുപ്പ്...

എമെര്‍ജു ചെയ്തവനെ കൊണ്ട് ഒരു ഉടമ്പടി വയ്ക്കുക, അതില്‍ കൂടുതല്‍ ഒന്നും ഇഷ്ടന്റെ തോന്ന്യ വാസങ്ങളില്‍ ഇല്ലായിരുന്നു. കുറച്ചു കൂടി വടക്കുള്ള പഴയ വേതാളം  ആണെങ്കില്‍ ആരും കുനിഞ്ഞു നില്‍ക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും കുനിഞ്ഞു നിന്നാല്‍ അന്നേരം ഈ നേതാവിന് എമേര്‍ജിംഗ് ആകും. പക്ഷെ ഇപ്പോള്‍ ഏതാണ്ട് വയസായി. മഞ്ചേശ്വരാത്ത് എവിടെയോ ചരിയാറായി  പോലും. ഇനി ഇപ്പോള്‍ ഉലക്കയുടെ ആവശ്യം പോലും ഇല്ലാതായി.

കതകു തുറന്നത് സുഭദ്രാമ്മ അല്ലല്ലോ...
അല്ല, സുഭദ്രാമ്മ അല്ല....
അതോ സുഭദ്രാമ്മ ആണോ...

എവിടെയോ ചില വശപ്പിശകു...

വേളിയിലെ വെളിമ്പറമ്പില്‍ എവിടെയോ കണ്ട പോലെ...

സുഭാദ്രാമ്മക്ക് ഇത്രേം നിറമില്ലായിരുന്നു...

"അല്ല ഇതാര് ബാലനോ?"

ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തി, എന്നെ ഇങ്ങനെ പേര് വിളിക്കണോങ്കി .. ഇത് സുഭദ്ര തന്നെ ആകും....

"ബാലനോന്നും അല്ലാന്നു ഇത് വരെ മനസിലായിട്ടില്ലേ... " ദ്വയാര്‍ത്ഥത്തില്‍ ആണ് ബാലന്‍ പറഞ്ഞതെങ്കിലും സുഭാദ്രക്ക് മനസിലായില്ല എന്ന് തോന്നുന്നു...

അല്ലേലും അവളിപ്പോള്‍ ബിസിനസ്സില്‍ കൊച്ചു പിള്ളേരെ വച്ച് വില പറയാന്‍ തുടങ്ങിയതോടു കൂടി ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ ആരെയും സമ്മതിക്കില്ല. പണം വാങ്ങി കീശയില്‍ ഇടുന്നതില്‍ മാത്രമേ താല്പര്യം ഉള്ളൂ...

അല്ല, നീയെത്ന്താടി ഇങ്ങനെ? കുമ്മായം മുഴുവന്‍ വാരി പൂശി?

"ദേ, എന്നെ കൊണ്ട് ഒന്നും പറയിക്കല്ല്... നിങ്ങള്‍  അല്ലെ പറഞ്ഞത് എമെര്‍ജു ചെയ്തു വരുന്നത് മുഴുവന്‍ വിദേശത്തു നിന്നാണെന്നു... "

"അതിനു? "

"നിങ്ങടെ അളിയന്‍ ദാ ഒന്ന് മയങ്ങി മുകളില്‍ കിടക്കുന്നു... അങ്ങേര പറയുവാ, ഇത് വരെ ഒരു മദാമ്മയും വന്നില്ല... ചാനല്‍കാര്‍ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ മദാമ്മ ആകണം പോലും എന്ന്... അതോണ്ട, ഇതെല്ലാം വാരി തേച്ചു നില്‍ക്കുന്നത്...

പക്ഷേങ്കി ഒന്ന് പറഞ്ഞേക്കാം ... ഈ ചായം തേച്ചു നിക്കണ എന്നെ പിടിച്ചോണ്ട് പോയി വേളിയില്‍ തുടങ്ങുന്ന മറ്റേ ക്ലബില്‍ ആടാന്‍ വിടരുത്... "

'അല്ല, ആ പൂതി മനസ്സില്‍ വെച്ചെരെ, അവിടെയ്ക്ക് ഞാന്‍ പുതിയ പിള്ളാരെ കണ്ടു വച്ചിട്ടുണ്ട്..' ആത്മഗതം നടത്തിയതല്ലാതെ വാക്കുകള്‍ വെളിയില്‍ ചാടിയില്ല.

ഇപ്പോള്‍ എല്ലായിടത്തു ഒരു മാതിരി മുന വെച്ച വര്‍ത്താനങ്ങള്‍ മാത്രം. ഇപ്പോള്‍ സുഭദ്രാമ്മയും.
സിന്ദാബാദ് ഇവളും വിളിച്ചു തുടങ്ങിയോ?

ബാലന് പെട്ടൊന്നൊരു അസ്വസ്ഥത... ഇനി ഇപ്പോള്‍ റീ ചാര്‍ജു ചെയേണ്ട അവസ്ഥയിലേക്ക് എമെര്‍ജന്‍ കൂപ്പു കുത്തി...
അയ്യാള്‍ തിരികെ നടന്നു... 

Friday, 25 May 2012

മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.





ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും  വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നു എങ്കില്‍ കൂടി, അതൊക്കെ ഏതെന്കിലും മത വിഭാഗത്തിന്‍റെ വിശേഷങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവം ആയി മാറിയിരിക്കയാണ്  ഹര്‍ത്താലുകള്‍. ബന്ദു എന്ന ഓമനപ്പേരില്‍ കേരളത്തില്‍ ഈ ആഘോഷം നടത്തുവാന്‍ ഹൈക്കോടതി ( കോടതികള്‍ അല്ലെങ്കിലും ബൂര്‍ഷ്വാ ആണല്ലോ) അനുവാദം ഇല്ലാത്തതിനാല്‍ ആണല്ലോ നമ്മള്‍ ബന്ദിന്റെ പേര് മാറ്റി ഹര്‍ത്താല്‍ എന്ന  പേരില്‍ ഈ ഉത്സവം ആഘോഷിക്കുന്നത്..

ഓണവും ക്രിസ്മസും വിഷുവും ബക്രീദും ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ആഘോഷിക്കുവാന്‍ അനുവാദം, അല്ലെങ്കില്‍ അവസരം ഉള്ളൂ... മാത്രമല്ല, അതൊക്കെ ഏതെന്കിലും ഇതിഹാസവും വിശ്വാസവും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആണ്.  കൊലപാതകത്തിനെതിരെ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, ഗുണ്ടകളെയും കൊള്ളക്കാരെയും പോലീസ്‌ അറസ്റ്റ് ചെയുന്നതിനു എതിരെ , ക്രമസമാധനത്തിനെതിരെ, ക്രമസമാധാന പാലനത്തിനെതിരെ, ലോകത്തിന്‍റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ അനീതിക്കും എതിരെ പ്രതികരിച്ചു, അതില്‍ ആനന്ദവും  സായൂജ്യവും കണ്ടെത്തുവാനും  ആണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്..  എന്തിനേറെ, ബോംബു ഉണ്ടാക്കുന്നതിനു വേണ്ടി വെടി മരുന്നും മറ്റു സാമഗ്രഹികളും ആയി പിടി കൂടിയ സി പി എം നേതാവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചു ഇന്ന് കണ്ണൂര്‍ ജില്ലയിലെ തൂണേരി പഞ്ചായത്തില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആനന്ദ ലബ്ധിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം.

മലയാളികള്‍ വിനോദ പ്രിയരാണ്. അവര്‍ക്ക്  ജീവിതം ആഘോഷം ആണ്. അവരുടെ സ്വത്വം പോലും മറന്നു ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് മലയാളിയുടെ ഒരു രീതി. ജീവിതത്തിന്‍റെ ഓരോ കൊച്ചു കൊച്ചു നിമിഷങ്ങള്‍ പോലും ഇത്ര മാത്രം ആനന്ദ പ്രദമാക്കുന്ന മറ്റൊരു സമൂഹം ലോകത്തില്‍ ഇല്ല  എന്ന് തന്നെ പറയാം. എന്തിനും ഏതിനും നടത്താവുന്ന ആഘോഷം ആണ് ഹര്‍ത്താല്‍. അതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും  വേണ്ട എന്നതാണ് ഏറ്റവും വലിയ സവിശേക്ഷത. മലയാളി ഹര്‍ത്താലില്‍ നിന്നാണ് ഓര്‍ഗാസം നേടുന്നത്. ഹര്‍ത്താലില്ലാത്ത  ഒരു ജീവിതം അവനു സ്വപ്നം കാണുവാന്‍ പോലും കഴിയില്ല.

കണ്ണൂരുകാരനായ എന്റെ ഒരു സുഹൃത്ത് വിവാഹം കഴിച്ചിരിക്കുന്നത്  ഗുജറാത്തില്‍ നിന്നാണ്. ഒരിക്കല്‍ അവര്‍ കണ്ണൂരെ ഭര്‍ത്താവിന്റെ വീട്ടില്‍ വന്നപ്പോള്‍, പിറ്റേന്നത്തെ ഹര്‍ത്താലിന് മുന്നോടി ആയുള്ള ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ ഹര്‍ത്താല്‍ കേരളത്തിലെ ഏതോ വലിയ ഉത്സവം ആയി തെറ്റിദ്ധരിച്ചു പോയ  കാര്യം പങ്കു വയ്ക്കുകയുണ്ടായി. ഹര്‍ത്താലിന് മുന്നോരുക്കങ്ങള്‍  ആവശ്യം ആണ്.  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, കേരളീയ ജനത ഉത്രാട ദിനത്തെക്കാള്‍ ആവേശത്തില്‍ ഒരു പാച്ചില്‍ ആണ്. പിറ്റേ ദിവസം ചെയ്തു കൂട്ടെണ്ടാതെല്ലാം ചെയ്തു തീര്‍ക്കണം. അതോടൊപ്പം ബിവറേജസ്‌ കോര്പോരെഷന്റെ മുന്നില്‍ ക്യു നില്‍ക്കണം. കോഴി, ആട്, കാള, പോത്ത് തുടങ്ങിയവ യഥാസമയത്ത് തന്നെ വീട്ടില്‍ എത്തിക്കണം. ഇനി, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ കുട്ടി നേതാക്കല്‍ക്ക്  ഹര്‍ത്താല്‍ വിജയത്തിനു  ആവശ്യത്തിന് വേണ്ട ബോംബു,   കുന്തം , വെടി  മരുന്ന്, കുറുവടി , കല്ലുകള്‍ തുടങ്ങിയവ  എല്ലാം കരുതി വെയ്ക്കണം. പെട്രോള്‍ വില വര്‍ദ്ധന പോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം ആണ് ജനങ്ങള്‍ ശരിക്കും പെട്ട് പോകുന്നത്... എല്ലാം പെട്ടെന്നായിരിക്കും. പക്ഷെ ഈയിടെ ആയി, ദേശിയ പത്രങ്ങള്‍ പെട്രോള്‍ വില കൂട്ടും എന്ന് കാലാവസ്ഥാ പ്രവചനം പോലെ മുന്നറിയിപ്പ് കൊടുക്കാറുള്ള തിനാല്‍ ഇതൊക്കെ നേരത്തെ കൂട്ടി വാങ്ങി വെയ്ക്കുക ഇപ്പോള്‍ പതിവാണ്. മാത്രമല്ല, എല്ലാ രണ്ടു  മാസത്തിലും പെട്രോള്‍ വില കൂട്ടുക എന്നതും നമ്മുടെ സര്‍ക്കാറിന്റെ കടമ ആണല്ലോ..

ഹര്‍ത്താലുകള്‍ നടത്തി വലിയ  പരിചയം ഇല്ലാത്ത യു ഡി എഫുകാര്‍ ഈയിടെ നമ്മുടെ സഖാക്കള്‍ വെട്ടിക്കൊന്ന അവരുടെ പഴയ സഖാവിന്‍റെ മരണത്തിനു എതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തിലെ ഹര്‍ത്താല്‍ ആഘോഷിക്കുന്ന ജനത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എല്ലാ കടകളും അടച്ചു കഴിഞ്ഞു, എല്ലാ വാഹനങ്ങളും ഓട്ടം നിരുത്തിയതിനു  ശേക്ഷം, എല്ലാവരും ഉറങ്ങിയ  നേരത്ത് ആണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടന്നത്. ഈ ഹര്‍ത്താല്‍ ആയിരുന്നിരിക്കണം മലയാളിയുടെ ആദ്യ വെജിറ്റേറിയന്‍ ഹര്‍ത്താലും. ബിവറേജസ്‌ പൂട്ടി പോയതിനാല്‍ അന്നായിരുന്നിരിക്കണം മലയാളികള്‍ എല്ലാവരും തീര്‍ത്തും പച്ചയായ ദിവസം. ഈ ഹര്‍ത്താല്‍ വല്ലാത്തൊരു ചതി ആയിട്ടാണ്  കേരളീയ ജനതയ്ക്ക് ബോധ്യം ആയത്. അതിന്‍റെ പ്രതിഫലനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം പ്രകടിപ്പിക്കും.

കടലാസു സംഘടനകള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന രീതിയില്‍ നിന്നൊക്കെ മാറി ഇപ്പോള്‍ കേരളത്തിലെ ഹര്‍ത്താലുകളില്‍ ഗണ്യമായ കുറവ് വരുന്നത് മലയാളിയെ വേദനാജനകമായ അവസ്ഥയിലേക്ക് തള്ളി വിടുകായ്നു. അതിനാല്‍ ഇപ്പോള്‍ പലരും ഡിപ്രഷനില്‍ ആണ് ഇപ്പോള്‍. അതിരാവിലെ എഴുന്നേറ്റു വരുമ്പോള്‍ കയ്യും കാലും വിറയ്ക്കുന്ന അവസ്ഥ. ഈ വര്ഷം ഇത് വരെ ആകെ 16 ഹര്‍ത്താലുകള്‍ മാത്രം ആണ് കേരളത്തില്‍ നടന്നത്. കേരള ശരാശരിയുടെ നാലിലൊന്ന് ആണിത്.

എങ്കിലും മലയാളിയെ ഏറ്റവും അധികം വേദനിപ്പിച്ചത്  ഈ മാസം 31നു ദേശിയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും സംയുക്തമായി നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആണ്. കേരളീയ മനസാക്ഷിയോടെ ചെയ്യാവുന്ന ഏറ്റവും വലിയ നെറികേടാണിത്. കേരളത്തിന്‍റെ ദേശിയ ഉത്സവം ദേശിയ തലത്തില്‍ കൊണ്ടാടപെടുന്ന ഈ അവസരത്തില്‍ കേരളത്തെ ഇതില്‍ ഇന്ന് ഒഴിവാക്കിയത്  കേരളത്തോട് ചെയ്ത ഏറ്റവും വലിയ അനീതി ആണ്. ഈ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍, അത് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കഴിയുകയാണ് എന്നാണ് കേരളത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചില സംഘടനകള്‍ ഒക്കെ ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ, വടകര, കോഴിക്കോട്, ഒഞ്ചിയം, കണ്ണൂര്‍ തുടങ്ങിയ മേഖലകളില്‍ ബോംബുകള്‍ ഉണ്ടാക്കുവാനും  പോലീസ്‌സ്റ്റേഷന്‍ ആക്രമണം നടത്താനും ഒക്കെ അവരുടെ അനുയായികളെ ഇളക്കി വിടുന്നു...

കേരളത്തിന്‍റെ ദേശിയ ഉത്സവം ആയ ഹര്‍ത്താല്‍ കേരളത്തില്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ മറ്റൊരു ഹര്‍ത്താല്‍ നടത്തുവാന്‍ കേരളീയ ജനത  സടകുടഞ്ഞു എഴുന്നെല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ എന്നല്ല, ലോകത്തില്‍ എവിടെ ഹര്‍ത്താല്‍ നടത്തിയാലും അന്നെ ദിവസം കേരളത്തിലും ആ ആഘോഷം നടത്തുവാന്‍ കേരളത്തിലെ ഹര്‍ത്താല്‍ അനുകൂല സംഘടനകള്‍ തയ്യാറാകണം. ഹര്‍ത്താലിന്‍റെ പേറ്റന്റ് കേരളത്തിനു മാത്രം അവകാശപ്പെട്ടത് ആണ്.
എന്തായാലും 31 നു കേരളം കരിദിനം ആയി ആചരിക്കണം.  മനസാക്ഷി തെല്ലും മരവിച്ചിട്ടില്ലാത്ത മലയാളികള്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കണം.  എല്ലാവര്ക്കും ഹര്‍ത്താല്‍ അഭിവാദ്യങ്ങള്‍. 


Thursday, 24 May 2012

അരാഷ്ട്ര വാദവും ഒരു പണിമുടക്കും.


പണിമുടക്കിയാലും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ... ഇന്ന് ദുബായ് ഷാര്‍ജ വഴിക്കൊക്കെ ഒന്നിറങ്ങി പണിമുടക്ക്‌ ഒക്കെ എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഒരു മറ്റേതു... എന്ത്? ജിജ്ഞാസ ..


ഗിസയിസില്‍ നിന്ന് എയര്‍ പോര്‍ട്ട് ടണല്‍ റോഡില്‍ കൂടി ഷാര്‍ജ ലിങ്ക റോഡു വഴി ഒരു യാത്ര... ഷാര്‍ജയിലെക്കുള്ള റോഡില്‍ വാഹനങ്ങള്‍ അത്യപൂര്‍വം ആയിരുന്നു, (മറുവശത്തെ റോഡിലേക്ക് ഞാന്‍ നോക്കാറില്ല, വളരെ സൂഷ്മമായി വാഹനം ഓടിക്കുന്ന ആള്‍ ആണ് ഞാന്‍)  ആ കാഴ്ച എന്നെ അഭിമാന  പുളകിതനാക്കി.. ഷാര്‍ജയിലുള്ളവര്‍ എല്ലാവരും പൊതു പണിമുടക്കില്‍ പങ്കേടുക്കുന്നല്ലോ എന്നൊരു ആശ്വാസം. ലിങ്ക റോഡു വഴി അല്‍ നാദ ഭാഗത്ത് എത്തിയപ്പോള്‍ ഷാര്‍ജ ഭാഗത്തെ അപൂര്‍വമായി മാത്രം ചില പ്രൈവറ്റു വാഹനങ്ങള്‍ വളരെ പതുക്കെ മുന്നോട്ടു നീങ്ങുന്നു... വല്ല ആശുപത്രി കേസോ, ക്ഷേത്ര ദര്‍ശനത്തിനു പോകുന്നവരോ ആയിരിക്കും.


പക്ഷെ മലയാള നാട് യു എ ഇ ഹെഡ്‌ ക്വാര്‍ട്ടെര്സിന്റെ അടുത്തു കൂടി ഒക്കെ ഒന്ന് തിരിഞ്ഞപ്പോള്‍ സംഗതി പന്തിയല്ല എന്ന് മനസിലായി... ദുബായ് ഭാഗത്തേക്കുള്ള റോഡു ബ്ലോക്ക്‌ ചെയ്തിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു... മുന്‍പില്‍ എവിടെയോ വാഹനങ്ങള്‍ തടഞ്ഞിരിക്കണം...ധീര വീര പണിമുടക്കികളെ  മനസ്സില്‍ നമിച്ചു കൊണ്ടും  നിറയെ അഭിവാദ്യങ്ങള്മായി അവിടെ കുറെ നേരം നിന്നു ..


സേവ, ( ഷാര്‍ജ എലെക്ട്രിസിറ്റി) ആഫീസില്‍ നിന് രണ്ടു പഹയന്മാര്‍ രാവിലെ  7.30 നു ഇന്‍സ്പെക്ഷന് ഷോപ്പില്‍  വരും എന്ന് പറഞ്ഞിരുന്നു.. ആ പഹയന്മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു... വല്ല കരിങ്കാലി പണിയും ഇവറ്റകള്‍ ചെയ്തു കൂട്ടിയാലോ... എഴരയായി, എട്ടു മണിയായി, .. അവന്മാരെ കാണുന്നില്ല... ഞാന്‍ പുളകിത ഗാത്രനായി കുറച്ചു നേരം കൂടി അവിടെ നിന്ന്...


 എട്ടരയായി, എന്‍റെ ദേഹത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു നിന്ന് പണിമുടക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ , അതാ ഒരു പിക്കപ്പ്  ട്രക്ക്  ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തുകയും തടിമാടന്മാരായ രണ്ടു പാക്കിസ്ഥാനികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഷോപ്പിലെ കയറുവാനും നോക്കുന്നു.. ഞാന്‍ പെട്ടെന്ന് കടയുടെ വാതില്‍ ചാരിയിട്ടു പുറത്തിറങ്ങി... കണ്ടിട്ട് ഇവന്മാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആയിരിക്കും. കട അടപ്പിക്കുവാന്‍ വരുന്നതാവും... അവന്മാര്‍ കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ നോക്കി, കടയിലെക്കും എന്‍റെ മുഖത്തേക്കും നോക്കുന്നു... ഒരു നിമിഷം എന്‍റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വല്ല ക്വോട്ടെഷനും ആകുമോ?


"ആരെങ്കിലും ഒറ്റു കൊടുത്തതാകും." എന്നിലും ആത്മ ഗതം ..


പിന്നീടാണ് അവര്‍ സേവ ആപ്പീസില്‍ നിന്നും വന്നവര്‍ ആണ് എന്ന് മനസിലായത്... വന്ന ഉടനെ അവര്‍ ക്ഷമാപണം നടത്തി... ഇന്ന് അന്തര്‍ ദേശിയ പണിമുടക്ക്‌ ആണ്, അതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തിട്ടാണ് വരുന്നത് എന്നും.. പിന്നെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി നേതാക്കന്മാര്‍ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തെ  ( ആശയ പരം ) കുറിച്ചുമൊക്കെ വിങ്ങി പൊട്ടി ആണവര്‍ തിരികെ പോയത്...


ഒടുവില്‍ തിരികെ ദുബായിലേക്ക് പോകാം എന്ന് കരുതി ദുബായി റോഡില്‍ വരുമ്പോള്‍, ആദ്യം ബ്ലോക്ക്‌ ആയിരുന്ന റോഡില്‍ നിന്ന് വാഹനങ്ങള്‍ ഒക്കെ കുറേശ്ശെ ആയി നീങ്ങുന്നു... വാഹനം തടഞ്ഞവരെ പോലീസ്‌ എത്തി , ലാത്തി വീശിയും കണ്ണീര്‍ വാതകം, ജല പീരങ്കി, ഗ്രനേഡ്‌, വെടിവയ്പ്പ് തുടങ്ങിയ തൊഴിലാളി വിരുദ്ധ മര്‍ദ്ദന പീഡന പരിപാടി ഒക്കെ കഴിഞ്ഞു വാഹനങ്ങള്‍ നീങ്ങുന്നതായിരിക്കും.. വായില്‍ നിന്ന് പോലീസിനെതിരെ അജ്ഞാത ശബ്ദങ്ങള്‍ പുറത്തു വന്നു കൊണ്ടിരുന്നു... ( പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ, എന്ന് തുടങ്ങി പലതും ...)ഇപ്പോഴും പക്ഷെ വാഹനങ്ങള്‍ ഇഴഞ്ഞു ആണ് നീങ്ങുന്നത്... എന്തായാലും ആരോടെങ്കിലും ഒന്ന് തിരക്കാം എന്ന് കരുതി അടുത്തു കണ്ട വാഹന ഉടമയോട് ചോദിച്ചപ്പോള്‍ ആണ്, മനസിലായത്, ഇന്ന് പൊതു പണി മുടക്ക് ആയതിനാല്‍ ഷാര്‍ജയില്‍ ഉള്ള ജനങ്ങള്‍ എല്ലാവരും കൂടി ദുബായില്‍ കോഴി, കുപ്പി എന്നിവ മേടിക്കാനും മറ്റു ഉല്ലാസ പരിപാടികള്‍ക്കുമായി   പോകുന്നത് ആണ് പോലും...


എന്തായാലും ദുബായ് റോഡില്‍ ഞാനും കൂടി...ഗിസയിസ്‌ വെല്‍ കെയര്‍ ക്ലിനിക്‌ ഏതോ മാടമ്പിയുടെതാണ് എന്ന് കേട്ടിട്ടുണ്ട്... അവിടെ സമരം നടക്കുന്നോ എന്നറിയുവാന്‍ ഉള്ള ആകാംഷയില്‍ അവിടെയും ചെന്ന്... ഇന്നലെ തന്നെ അവിടെ വിളിച്ചു ചോദിച്ചത് അനുസരിച്ച് ഇന്ന് രാവിലെ 8.30 നു ചെല്ലുവാന്‍ ആണ് പറഞ്ഞിരുന്നത്...ഇപ്പോള്‍ തന്നെ സമയം ഒന്‍പതര കഴിഞ്ഞിരിക്കുന്നു... ഒരു പക്ഷെ സമരം എല്ലാം കഴിഞ്ഞു , ക്ലിനിക്‌ ഒക്കെ അടച്ചു അവര്‍ പോയി കാണും... എങ്കിലും ചെന്നു നോക്കി..


വിസിറ്റര്‍ ഏരിയയില്‍ പേരിനു പോലും ഒരു കുഞ്ഞും ഇല്ല, എല്ലാവരും പൊതു പണിമുടക്കില്‍ പന്കെടുക്കുന്നതാവാം കാരണം. ഒരു ഫിലിപ്പിനോ പെന്‍ കുട്ടി പറഞ്ഞത് അനുസരിച്ച് അവളുടെ പിന്നാലെ പോയി. ഒരു മുറിയില്‍ കയറ്റി, ഒരു ത്രാസ്‌ കാണിച്ചു അതില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു... എന്റെ തൂക്കം നോക്കാന്‍, ഇതെന്താ അറവു പുരയോ... "ഓ യു ലുക്ക്‌ സെക്സി "എന്ന് അവളോട്‌ പറയാന്‍ മനസ്സ് പറഞ്ഞതാ...മ്മടെ മമത ശര്‍മ ഇങ്ങനെ ഒക്കെ പറയാനുള്ള അവകാശം നമുക്ക് തന്നിരിക്കയല്ലേ... എന്തായാലും കയ്യിലും കാതിലും ഒക്കെ ഏതാണ്ടൊക്കെ കയറുകള്‍ കൊണ്ടവള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു... ഇനി എപ്പോള്‍ വേണമെങ്കിലും എന്നെ അറുക്കും ... അന്ത്യ കൂദാശ പോലും ഇല്ലാതെ...


ഒടുവില്‍ അവള്‍ എന്നെ മറ്റൊരു മുറിയിലേക്ക് കയറ്റി  കതകടച്ചു.. അവിടെ ബുദ്ധി ജീവി പരിവേഷത്തില്‍ , ബുള്‍ഗാന്‍ താടി  ഉള്ള ഒരാള്‍  എന്‍റെ ചങ്കിലും പുറത്തും ഒക്കെ കുറെ തട്ടും മുട്ടും തന്നു... ഇടയ്ക്കിടക്ക് ശ്വാസം വലിച്ചു വിടുവാനും പറഞ്ഞു... ( ഇനി വലിച്ചു വിടുവാന്‍ അധികം ഉണ്ടാകുമോ എന്നൊരു ഭയം ഇപ്പോള്‍ )


വെളിയില്‍ വന്നപ്പോള്‍ പഴയ ഫിലിപ്പിനോ സെക്സി മുന്നില്‍...,...


"ഫാസ്റ്റിംഗ് ആണോ? " എന്‍റെ ദയനീയ ഭാവം കണ്ടു ചോദിച്ചതാവുമോ... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് കരുതി ഞാന്‍ 'അതെ' എന്ന് പറഞ്ഞു...എന്നെ മറ്റൊരു മുറിയില്‍ കൊണ്ട് പോയി കസേരയില്‍ ഇരുത്തി... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് നോക്കിയിരുന്ന എന്‍റെ മുന്നിലേക്ക്‌ ഒരു സൂചിയും ആയി മറ്റൊരു സെക്സി... ഒരു മല്ലു സെക്സി...


 കുറെ രക്തം ആ സെക്സി യക്ഷി കുടിച്ചു തീര്‍ത്തു എന്നു മാത്രം അല്ല... അവര്‍ പറയുകയാണ്‌.,... നിങ്ങള്‍ ഒരു അരാഷ്ട്ര വാദി ആണ്... അതും എന്‍റെ മുഖത്ത് നോക്കി...രക്തത്തിന്‍റെ രുചിയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം....

ഇല്ല, ഇല്ല , ചോര കൊടുത്ത് നേടിയതാണീ സ്വാതന്ത്ര്യം എന്ന് എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു... 




( കഴിഞ്ഞ പൊതു പണിമുടക്ക്‌ ദിവസം എഴുതിയത് ആണ്... സാദാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ദുബായില്‍ നിന്ന് ഷാര്‍ജയിലെക്കുള്ള റോഡു വിജനവും, ഷാര്‍ജയില്‍ നിന്ന് ദുബായിലെക്കുള്ളത് വളരെ തിരക്കേറിയതും ആയിരിക്കും)

Wednesday, 25 April 2012

പത്ര മാരണങ്ങള്‍ ...



" അച്ചായോ.." 
---------------
" അച്ചായോ... ഈ മനുഷ്യന്‍റെ ചെവീം കേക്കുകേലെ? 
..............
"അച്ചായോ.....ഇനീം മിണ്ടിയില്ലെങ്കില്‍ ഞാനീ ലാപ്ടോപ്പും കുന്തോം മലയാള നാടും ഒക്കെ എടുത്തു പള്ളക്കളയും " 
"
എന്നാ(ടീ) തൊള്ള കീറുന്നെ?" 
"ഇതിയാനോട് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കണമെന്നു..." 

"അതിനിപ്പോ എന്താ ഒണ്ടായത് ഇവിടെ?, ഞാനിവിടെ കൊറേ ലൈക്കും കമന്‍റും ഇട്ടോണ്ടിരിക്കുന്നത് നീ കണ്ടില്ലേ..?" 

"നിങ്ങടെ ഒരു ലൈക്കും കമന്‍റും, കൊണ്ടോയി പുഴുങ്ങി തിന്നു...പിന്നെ ...അച്ചായാ .. ആരാ ഈ ശ്രീമതി?" 

"ങേ?  എടീ എനിക്ക് വേറെ ശ്രീമതി ഒന്നും ഇല്ല, നീ തന്നെ എന്റെ ശ്രീമതി... അല്ല, ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ നീ അതിനു സമ്മതിക്കുമോ? ഒരുത്തി കിന്നാരം പറയാന്‍ കണ്ട നേരം." 

"ഹയ്യട, ആ പൂതി മനസ്സില്‍ വച്ചെരെ...വയസ്സാന്‍ കാലത്ത് കിളവന്റെ ഓരോരോ ആഗ്രഹങ്ങള്.. ഞാന്‍ ഇവിടെ വേറൊരു ശ്രീമതിയെ കേറ്റി ഇരുത്താം.., ഇങ്ങു കൊണ്ട് വാ..."അല്ല പിന്നെ...

"ചൂടാവാതെടാ .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
  
" അല്ല,  ഇനി കൊറേ കാര്യമായിട്ടായാലും അതൊന്നും നടപ്പില്ല. മുട്ട് കാലു തല്ലി ടിക്കും ഞാന്‍"

"പിന്നെ എന്നാ(ടീ)"

"അച്ചായോ, അച്ചായന്‍ ഇന്നു പേപ്പറു  വായിച്ചില്ലേ? "

"അതെന്നാ(ടീ) ഞാന്‍ എന്നും നെറ്റില്‍ ഇരുന്നു എല്ലാ പേപ്പറും വായിക്കുന്നതല്ലേ..." 

"അല്ല, എന്നിട്ടും ഈ ശ്രീമതിയെ അറിയില്ലേ? ഇന്നാള് ഏറണാകുളത്ത് പാര്‍ട്ടി സമ്മേളനത്തില്‍ ഡാന്‍സ്‌ കളിച്ചെന്നും പറഞ്ഞു നിങ്ങളൊക്കെ മലയാള നാട്ടില്‍ വലിയ ചര്‍ച്ച ഒക്കെ നടത്തി ഡോക്ടറെട്ട് ഒക്കെ എടുത്തില്ലേ...   ആ  ശ്രീമതി..."

"ഓ... നമ്മുടെ ശ്രീമതി ടീച്ചര്‍ ... പഴയ മന്ത്രി..."

"അവരിന്നലെ  ഏതാണ്ടോ പറഞ്ഞില്ലേ? അച്ചായനത് വായിച്ചില്ലേ?"

"വനിതാ ദിനത്തിന് പൊതു അവധി കൊടുക്കണം എന്നല്ലേ... ഇനി നിങ്ങള്‍ക്കും അവധി ആയി..അതിന്റെ ഒരു കുവൂടെ ഒണ്ടായിരുന്നുള്ളൂ ..."
" ഞങ്ങള്‍ക്ക് ഒരു ദിവസം അവധി കിട്ടുന്നു എന്ന് കേക്കുന്നത് അങ്ങ് സുഖിക്കുന്നില്ല അല്ലെ.." .


"അല്ല,.. നിങ്ങടെ പേരിലായാലും ഒരവധി നല്ലതാ...  ഇപ്പോള്‍ പരീക്ഷക്കാലം അല്ലെ...അതിനാല്‍ ...  ബന്തും ഹര്‍ത്താലും മാര്‍ച്ച് മാസത്തില്‍ കുറവല്ലേ....  നിങ്ങളുടെ പേരിലും ഒരു ദിവസം വീട്ടില്‍ ഇരുന്നു രണ്ടെണ്ണം വിടാമല്ലോ...  എന്തായാലും ടീച്ചര്‍ നല്ലോളാ... കാര്യം അറിയാം..." 

"അയ്യടാ... അച്ചായന്‍ ആ മലയാള നാടിന്‍റെ പേജോന്നു എടുത്തെ,  എന്നിട്ട് ഒരു പോസ്റ്റ്‌ അങ്ങോട്ട്‌ എഴുതി ഉണ്ടാക്കിക്കെ... "

"എന്തോന്നാ(ടീ) എനിക്കതിനോന്നും സമയം ഇല്ല...നീ വേറെ പണി നോക്ക്..." 

"ദേ, ഇത് കണ്ടോ... അച്ചായന്‍ വനിതാ ദിനത്തില്‍ മേടിച്ചു തന്നതാന്നു എന്ന് പറഞ്ഞു ഞാന്‍ കൂടെ ജോലി ചെയ്ത ഫിലിപ്പിനോകളെ ഒക്കെ പറ്റിച്ചു... ഇന്നാളു അച്ചായന്‍ മേടിച്ചു തന്നില്ലേ ആ മുക്കു പണ്ടം, അത് ഞാന്‍  സൂസമ്മക്കും ,  സൂസമ്മേടെ അച്ചായന്‍ മേടിച്ചു കൊടുത്ത മുക്കു പണ്ടം ഞാനും കൊണ്ട് പോയി... എന്നിട്ട് അവരോടു പറഞ്ഞു, എനിക്ക് അച്ചായന്‍ വനിതാ ദിനത്തിന് മേടിച്ചു തന്ന സമ്മാനം ആണെന്ന്... "

"എന്നതാ( ടീ) ഇതൊക്കെ... നീ ആ  പരിപ്പും തറ തൊമ്മന്റെ മോള് തന്നെയാ... കെട്ടിക്കേറി വന്നപ്പോഴും മുക്കു പണ്ടം കൊണ്ട് എന്നെ കളിപ്പിച്ചതല്ലേ..."

"ദേ, അച്ചായ...എന്നേം പറഞ്ഞു  എന്‍റെ അപ്പനേം പറഞ്ഞു... ങാ ... ഒരു മാതിരി കന്നംതിരിവ് പറഞ്ഞാലുണ്ടല്ലോ... ഞാന്‍ പറഞ്ഞേക്കാം..."

"എന്നതാ(ടീ)..."

"ഞാന്‍ അച്ചായന്‍റെ ഒരു ഗമക്ക് വേണ്ടി അല്ലെ ഇതൊക്കെ ഇട്ടോണ്ട് പോയത്... അച്ചായനിപ്പോള്‍ ഞങ്ങളുടെ വാര്‍ഡില്‍ എന്ത് വെയിറ്റ് ആണെന്നോ..."

"എന്നതാ(ടീ ) ഈ പറയുന്നത്? നിങ്ങളുടെ വാര്‍ഡില്‍ വന്നു ഞാന്‍ എന്‍റെ തൂക്കം നോക്കിയെന്നോ..? അത് പിള്ളേരുടെ വാര്‍ഡ്‌ അല്ലെടീ... ഞാന്‍ ഡോക്ടറെ കാണുന്നത് ഗിസയിസ്‌ ക്ലിനിക്കില്‍ അല്ലെടീ...
ഈ അച്ചായന്‍ ഒരു മണ്ടൂസാണ്...അച്ചായനെ പറ്റി ഫിലിപ്പിനോ പിള്ളേര്‍ക്ക് ഭയങ്കര മതിപ്പാണ്.. അവര്‍ക്ക് അച്ചായനെ കാണണം പോലും..."
.
"നീ എന്താടീ എന്നെ സുഖിപ്പിക്കുന്നത്...ഒരു ഫിലിപ്പിനോ പോയിട്ട് നാടന്‍ ഒന്നിനെ പോലും ഒന്ന് നീ പരിചയപ്പെടുത്തി തന്നിട്ടില്ലല്ലോ... നീ കാര്യം പറ..."

"അതെ, അച്ചായന്‍ ആ ശ്രീമതി ടീച്ചറിന്റെ വാര്‍ത്തക്ക് എതിരെ ഒരു പോസ്റ്റ്‌ ഇടണം..."

"അതെന്തിനാടീ നിങ്ങള്ക്ക് ഒരു ദിവസത്തെ അവധി കിട്ടുന്നതല്ലേ..."

"അതല്ല അച്ചായാ... സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ദിവസത്തെ അവധി തന്നാല്‍ അന്ന് വീട്ടില്‍ തന്നെ കുത്തിയിരിക്കണം... നിങ്ങള് കള്ളും മോന്തി ഇരിക്കും... നിങ്ങള്ക്ക് ടച്ചിങ്ങ്സ് ഉണ്ടാക്കി ഞാന്‍ അടുക്കളയിലും ആകും.. അതെ സമയം അന്ന് ജോലി ആണെങ്കില്‍ അന്നെങ്കിലും നല്ലോണം ഉടുത്തൊരുങ്ങി ഒരു ഗമയ്ക്കു വെളിയില്‍ പോകാം... ശ്രീമതി ടീച്ചര്‍ റിട്ടയര്‍ ആയില്ലേ, പിന്നെ അവര്‍ക്കിപ്പോള്‍ മന്ത്രിപ്പണിയൊന്നും ഇല്ലല്ലോ... പാര്‍ട്ടീന്നും തരാം താഴ്ത്തിയ പോലാ... അച്ചായന്‍ ഒന്ന് എഴുതി പോസ്റ്റിക്കേ..."

----------------------------------------------------------------------------------------------------------------------------------

അച്ചായോ, പിന്നെ വേറൊരു കാര്യം,  ഇനി മുതല്‍ ഞാന്‍ ജോലിക്ക് പോകുന്നില്ല..."

"കര്‍ത്താവേ ചതിച്ചോ... ഇനി എന്നാ ചെയും നമ്മള്‍...,... അതെന്താടീ ഇപ്പൊ അങ്ങനെ പറയാന്‍..,.. നിന്റെ ജോലിക്ക് എന്തേലും കുഴപ്പം ഉണ്ടോ? കൂടും കിടക്കയും എടുത്തു നാട്ടീ പോകേണ്ടി വരുമോ.." 

"അതല്ല അച്ചായാ... ജോലിക്ക് കുഴപ്പം ഒന്നും ഇല്ല..."

"പിന്നെ...."

"അല്ല, ഈ രണ്ടു പണിയും കൂടെ ഞാന്‍ ചെയ്യണോ..."

"കോളടിച്ചോടീ... നിനക്ക് വേറേം ഒരു പണി ശരിയായോ... രണ്ടും കൂടി നീ എങ്ങെനെ  ചെയ്യും?നല്ല ശമ്പളം  കിട്ടുമോടീ...എന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ...    "

"അയ്യട... ഇത്ര നാളും അടിച്ചു പൊളിച്ചത് ഒന്നും പോരെ... ഇപ്പോള്‍ തന്നെ എന്‍റെ നടുവൊടിഞ്ഞു... പണിഎടുത്തു പണിയെടുത്തു... അന്നേരമാ ഞാന്‍ ഇനി വേറെ ഒരു പണി കൂടി നോക്കുന്നത്... അധികം മനപ്പായസം ഉണ്ണേണ്ട... നിങ്ങടെ ശമ്പളം നിങ്ങടെ കള്ളു കുടിക്കു   പോലും തികയില്ല... ഇവിടെ വീട്ടു വാടകയും പിള്ളേരുടെ പഠിപ്പും ഒക്കെ നോക്കുന്നത് ആരടെ ശമ്പളം കൊണ്ടാ... അതൊക്കെ ഓര്മ വേണം..."

 "ഇപ്പൊ, അതെപ്പറ്റി ഞാന്‍ എന്തേലും പറഞ്ഞോ... നീ തെളിച്ചു കാര്യം പറ..."

"അച്ചായന്‍ കണ്ടോ ഇന്നത്തെ മാതൃഭൂമി... "

"എന്നതാ അതില്..."

"ഇത് നോക്കിക്കേ... നമ്മുടെ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ സാറ് പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കിക്കേ... 
ഇനി മുതല്‍ വീട് ജോലിക്ക് ശമ്പളം കൊടുക്കണം...മാത്രമല്ല പെന്‍ഷനും കൊടുക്കണം...
അപ്പോള്‍ ഇനി മുതല്‍ എനിക്ക് നിങ്ങള്‍ ശമ്പളം തരണം..." 

"അതിനിടെ എവിടെയാടീ നിനക്ക് വീട്ടില് ജോലി..."

"നിങ്ങള്‍ക്കും പിള്ളാര്‍ക്കും വെച്ച് വിളമ്പി തരുന്നതോ... നിങ്ങള്‍ വലിച്ചെറിയുന്നതൊക്കെ നേരെ ചൊവ്വേ അടുക്കി വച്ച് വീട് വൃത്തിയാക്കുന്നതോ... നിങ്ങളുടെ തുണികള്‍ ഒക്കെ അലക്കി തേച്ചു തരുന്നതോ...,"

"ഇവളാകെ പ്രശനക്കാരി ആണല്ലോ...  ഒരു കാര്യം ചെയ്യാം , നമുക്കൊരു വേലക്കാരിയെ വെക്കാം.."

"അയ്യട... അത് വേല മനസ്സില്‍ വച്ചെരെ... ഞാന്‍ ചോദിക്കാന്‍ ഇരിക്കയായിര്‍ന്നു...അതാരാ ആ റോബിന്‍ ധര്‍മ്മ രത്നം...? . വേലക്കാരിയെ വിവാഹം കഴിച്ചു ചെലവ് ചുരുക്കാന്‍ പറഞ്ഞ ബുദ്ധി ജീവി... ഇയ്യളാരാ, തോമസ്‌ ഐസക്കോ, മന്‍മോഹനോ... ഒരു എക്കൊണോമിസ്റ്റ്‌...,.. നിങ്ങള്‍ മലയാള നാട് കാരുടെ മനസിലിരിപ്പ് എനിക്ക് മനസിലായി... " 

"നിനക്കിതെന്നാ പറ്റിയെടീ..."

ഞാന്‍ ഒറ്റക്കാര്യം പറഞ്ഞേക്കാം... ഇവിടെ ജോലിക്കാരിയൊന്നും വേണ്ട... നിങ്ങള് നന്നായി കുക്ക് ചെയുമല്ലോ... നാളെ മുതല്‍ വീട്ടിലെ പണി നിങ്ങള്‍ തന്നെ അങ്ങ് ചെയ്തെരെ... എന്നിട്ട് ആ ജോലിക്കാരിക്ക് കൊടുക്കാമെന്നു പറഞ്ഞ ശമ്പളം എനിക്ക് ഇപ്പൊ തന്നെരെ.. സൂസമ്മ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വരും , ഞാനും അവളും കൂടെ   ജോയ്‌ ആലുക്കാസ് വരെ പോയി ഓരോ നെക് ലെസ് വാങ്ങി വരാം...


( കഴിഞ്ഞ വനിതാ ദിനത്തിനോടനുബന്ധിച്ചു  എഴുതിയത്. )