Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, 21 August 2016

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും
----------------------------
ഒരു വെള്ളിയും ഒരു വെങ്കലവും.
ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ ഇവിടം കൊണ്ട് തീർന്നു.
1.3 ബില്ല്യൺ ജനങ്ങൾക്ക് ഇത് മതിയോ?
ആരാണ് ഉത്തരവാദി?
ചൈനക്കാർ പറയുന്നത് പോലെ ഇന്ത്യയിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വലിയ അന്തരം ഉള്ളത് കൊണ്ടോ?
അതോ, ഇന്ത്യയിലെ മദ്ധ്യ വർഗം അവരുടെ മക്കളെ ഡോക്ടർമാരും എഞ്ചിനിയർമാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രം ആക്കുവാൻ തത്രപ്പെടുന്നതിനാലോ?
വടക്കേ ഇന്ത്യയിൽ പണക്കാരുടെ മക്കളെ ഉന്നതമായ സ്പോർട്സ് അക്കാദമികളിൽ വിട്ടു കോച്ചിങ് കൊടുക്കുന്നുണ്ട് എങ്കിൽ കേരളത്തിലോ, ഇക്കണോമിക്കലി ഏറ്റവും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമാണ് അത്‍ലറ്റുകൾ ഉണ്ടാകുന്നത്.
പക്ഷെ ഇതൊന്നുമല്ല, ഇന്ത്യയിലെ മെഡൽ നഷ്ടത്തിന് കാരണം. ഭരണ കൂടങ്ങളുടെ അലസതയും, പക്ഷപാതിത്വവും രാഷ്ട്രീയ കിങ്കരന്മാരുടെ അനാവശ്യമായ കൈകടത്തലും ആണ്, ഇന്ന് ഈ മഹാ നാണക്കേടിന് കാരണം.
പാശ്ചാത്യ രാഷ്ട്രങ്ങൾ ബഹിഷ്‌ക്കരിച്ച മോസ്‌കോ ഒളിമ്പിക്സിൽ വളരെക്കാലത്തിനു ശേക്ഷം ലഭിച്ച സ്വർണ്ണമെഡലിനു ശേക്ഷം, ലോസ് ഏഞ്ചലസ്‌ , സിയൂൾ , ബാഴ്സലോണ ഒളിമ്പിക്സുകളിൽ ഒരു ഒട്ടുമേടൽ പോലും നേടുവാൻ നമുക്കായില്ല.
തുടർന്നു അറ്റലാന്റായിൽ ടെന്നീസിൽ ലിയാണ്ടർ പെയ്‌സിലൂടെയും , സിഡ്‌നിയിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ കർണ്ണം മല്ലേശ്വരിയിലൂടെയും ലഭിച്ച ഒട്ടുമെഡലുകളും , ഏതൻസിൽ ഷൂട്ടിങ്ങിൽ രാജ്യവർദ്ധൻ സിങ് റാത്തോറിലൂടെ വെള്ളി മെഡലും മെഡൽ പട്ടികയിൽ ഇന്ത്യയെ നില നിർത്തിയെങ്കിലും രണ്ടായിരത്തി ഏട്ടിലെ ബെയ്‌ജിംങ് ഒളിമ്പിക്സിൽ ആണ് അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ഹോക്കിയിൽ അല്ലാതെ ഒരു സ്വർണ്ണ മെഡൽ നേടുന്നത്. ബെയ്‌ജിങ്ങിൽ വിജേന്ദർ കുമാർ ഇന്ത്യക്കായി ബോക്സിങ്ങിൽ ഒരു വെങ്കലവും സുശീൽ കുമാർ ഗുസ്തിയിൽ മറ്റൊരു വെങ്കലവും നേടിത്തന്നു. അതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം ആയിരുന്നു ബെയ്‌ജിങ്ങിലേത്.
രണ്ടായിരത്തി പന്ത്രണ്ടിലെ ലണ്ടൻ ഒളിമ്പിക്സിൽ ആണ് രണ്ടു വെള്ളിയും നാല് ഓടും അടക്കം ആര് മെഡലുകൾ ഇന്ത്യ നേടിയത്. ഗുസ്തിയിൽ സുശീൽ കുമാറും, ഷൂട്ടിങ്ങിൽ വിജയകുമാറും വെള്ളി നേടിയപ്പോൾ മേരി കോം ബോക്സിങ്ങിലും, സൈന നെഹ്‌വാൾ ബാഡ്‌മിന്റണിലും ഷൂട്ടിങ്ങിൽ ഗഗൻ നരാങ്ങും ഗുസ്തിയിൽ യോഗേശ്വർ ദത്തും ഇന്ത്യക്കായി ഓട്ടു മെഡൽ നേടിത്തന്നു.
പെൺ ഭ്രൂണ ഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഹരിയാനയിൽ നിന്നാണ് സമൂഹത്തിലെ ഭീക്ഷണികളെ അതി ജീവിച്ചു ഒരു ബസ് കണ്ടക്റ്ററുടെയും അംഗൻവാടി ടീച്ചറുടെയും മകളായ സാക്ഷി ഗുസ്തിയിൽ മത്സരിച്ചത്.
ഇന്ത്യയിൽ ജിംനാസ്റ്റിക്സിൽ യാതൊരു സ്‌കോപ്പും ഇല്ലാതിരിക്കുന്ന കാലത്താണ് ത്രിപുരക്കാരിയായ ദീപ ജിംനാസ്റ്റിക്സ് തന്റെ ഇഷ്ട ഇനമായി തെരെഞ്ഞെടുത്തു പരിശീനത്തിനായി ഒരുങ്ങുന്നത്.
ഇന്ത്യക്കു വേണ്ടി വോളിബോളിൽ മികച്ച സെറ്ററായി കളിച്ചിട്ടുള്ള വെങ്കിട്ട രമണയുടെയും വനിതാ വോളിബോൾ താരമായ വിജയയുടെയും മകളായ സിന്ധു, തെരെഞ്ഞെടുത്തതോ ബാഡ്മിന്റണും. മുൻ ഇന്ത്യൻ താരം ആയ ഗോപീ ചന്ദിന്റെ ശിക്ഷണത്തിൽ ആണ് സിന്ധു ഇന്ത്യയുടെ ഓമനയായി മാറിയത്. ( സിറിൽ സി വെല്ലൂരിനും ഉദയകുമാറിനും, അബ്ദുൽ റസാഖിനും ഒപ്പം റെയിൽവേക്ക് വേണ്ടി കളിക്കുന്ന വെങ്കിട്ട രമണയുടെ കളി മുംബയിൽ ഒരിക്കൽ ഫെഡറേഷൻ കപ്പിൽ കണ്ടത് ഓര്മ വരുന്നു.)
ഇന്ത്യ ഏറെ പ്രതീക്ഷിച്ച ഷൂട്ടിങ്, ടെന്നീസ്, ഗുസ്തി, ബോക്സിങ്, ഹോക്കി, അംപെയ്‌ത്തു തുടങ്ങിയവയിലൊക്കെ വൻ പരാജയം ആണ് ഇന്ത്യക്കു നേരിട്ടത്. അത്ലറ്റിക്സിൽ വിജയം ഉറപ്പില്ലായിരുന്നു എങ്കിൽ പോലും കുറെ കൂടി നന്നാവും പ്രകടനം എന്ന് കരുതിയിരുന്നു.
എന്ത് കൊണ്ടാണ് ഇന്ത്യ വലിയ പരാജയം രുചിക്കുന്നതു. ഒരു ഉത്തരമേ ഉള്ളൂ, ഭരണവർഗത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പിടിപ്പു കേടുകളും മാത്രം.
എത്ര ലോകോത്തര മത്സരങ്ങൾ നമ്മൾ ഇന്ത്യയിൽ സംഘടിപ്പിച്ചു? ഏഷ്യാഡ്‌ പോലും തുടങ്ങിയ 1951 നു ശേക്ഷം 1982 ലാണ് നമ്മൾ സംഘടിപ്പിച്ചത്. കോമണ് വെൽത്ത് മത്സരം ആകട്ടെ 1990 ൽ ഒരിക്കൽ മാത്രവും. ഇന്ത്യയേക്കാൾ മോശം സാമ്പത്തീക സ്ഥിതിയിലുള്ള ബ്രസീൽ പോലും ലോകകപ്പും ഒളിമ്പിക്‌സും നടത്തി മാതൃക കാണിച്ചു തന്നിരിക്കുന്നു. ഡെൽഹിയിലൊഴിച്ചു മറ്റൊരു നഗരത്തിലും അപേക്ഷിക്കാത്തതിനാൽ ആണ് ഏഷ്യാഡ്‌ ഇന്ത്യക്കു വീണ്ടും ലഭിക്കാത്തതിന് കാരണം. മികച്ച രീതിയിൽ കേരളം പോലും ദേശിയ ഗെയിമസ് നടത്തി മിടുക്ക് തെളിയിച്ച സ്ഥിതിക്ക് ഇന്ത്യയിലെ മറ്റു പട്ടണങ്ങൾ പോലും ഏഷ്യാഡ്‌ നടത്തുവാൻ കഴിവുള്ളവരാണ്.
ഞാൻ ഒരു മാസത്തോളം നെതർലാൻഡിലെ സബാമ്മൾ എന്ന ഗ്രാമത്തിൽ താമസിച്ചിട്ടുണ്ട്. ഞാൻ താമസിച്ച ഹോട്ടലിനു പിന്നിലായി വലിയൊരു ഹോക്കി അക്കാദമി. അവിടെ പരിശീലനത്തിനായി ആറു ഹോക്കി ഗ്രൗണ്ടുകൾ . നാലുമണി ആകുംപോഴേക്ക് ഗ്രാമത്തിലെ കുട്ടികൾ സൈക്കിളിൽ അവിടെ എത്തി പ്രാക്ടീസ് ചെയുന്നു. ശനിയാച്ചാ ദിവസങ്ങളിൽ അവിഡി മത്സരങ്ങളും പതിവാണ്. തൊട്ടടുത്ത് തന്നെ ഫുട്ബാൾ പരിശീലന കേന്ദ്രവും. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവിടെ ദിവസവും പരിശീലനത്തിന് വരുന്നു. നമ്മുടെ എത്ര ഗ്രാമങ്ങളിൽ ഓരോ ഗ്രൗണ്ട് എങ്കിലുമുണ്ടോ പരിശീലനത്തിന്? എന്ത് കൊണ്ട് ഓരോ പഞ്ചായത്തിലും ഓരോ വിഭാഗം കളികൾക്കും പ്രത്യേക ഗ്രൗണ്ടുകൾ നിർമ്മിച്ച് കോച്ചിങ് നൽകിക്കൂടേ.
കായിക മത്സരങ്ങൾക്കു തൊട്ടു മുൻപ് കുറെ പേരെ പരിശീലിപ്പിച്ചു പറഞ്ഞയക്കുന്ന പരിപാടി നിർത്തി, അർഹരായവർക്ക്‌ കഠിനമായ പരിശീലനം നടത്തി വേണം മത്സങ്ങൾക്ക് അയക്കുവാൻ. ഓരോ ഒളിമ്പിക്സിനും അനേക കോടികൾ ചിലവഴിച്ചു വിദേശങ്ങളിൽ കോച്ചിങ് നടത്തിയാണ് താരങ്ങളെ മത്സരങ്ങൾക്ക് അയക്കുന്നത്. താരങ്ങളേക്കാൽ സൗകര്യത്തിൽ അവരെക്കാൾ അധികം ഒഫീഷ്യൽസിനെ അയക്കുകയാണ് നമ്മുടെ പതിവ്. സ്പോർട്സ് കൗൺസിലുകളിൽ പോലും അർഹരായ സ്പോർട്സ് താരങ്ങളെ മാറ്റി നിർത്തി അനര്ഹരായ പാർട്ടിക്കാരെ തിരുകുന്ന നമ്മുടെ നാട്ടിൽ ഓരോ മത്സരങ്ങളും കഴിയുമ്പോൾ വിലപിച്ചിട്ടു എന്ത് കാര്യമില്ല.

Friday, 3 June 2016

മാലിന്യ സംസ്കരണത്തിനാകട്ടെ സര്‍ക്കാറിന്റെ പ്രഥമ പരിഗണന

പുതിയ സര്‍ക്കാര്‍ ഏറ്റവും പ്രഥമവും പ്രധാനവും ആയി നിര്‍വഹിക്കേണ്ടത് കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക ആയിരിക്കണം.
നമുക്ക് ഏറ്റവും അനുയോജ്യമായ മാലിന്യ സംസ്കരണത്തിന് പറ്റിയത് നെതര്‍ലന്‍ഡിലെ ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ള സംസ്‌കരണ മോഡല്‍ ആണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ. അപ്പോള്‍ പുറത്തു നിക്ഷേപിക്കാനുള്ള മാലിന്യത്തിന്റെ അളവ് വളരെ കുറയും. ഇതിനു ആദ്യം വേണ്ടത് മാലിന്യത്തിന്റെ ഉത്ഭവ സ്ഥാനത്ത് നിന്നും തന്നെ തുടങ്ങുന്ന തരം തിരിക്കല്‍ ആണ്. ഇതിനുള്ള ഒരേ ഒരു പോംവഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നീടു നിയമം മൂലം നടപ്പാക്കുകയും തന്നെ.
കോവളത്ത് പരീക്ഷിച്ച സീറോ വേസ്റ്റ് പരിപാടിയും, ആലപ്പുഴ നഗരത്തില്‍ നടപ്പാക്കിയ മാലിന്യ സംസ്കരണ മോഡലുകളും ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ളതാണ്‌.
മാലിന്യങ്ങള്‍ ശേഖരിക്കാനും തരാംതിരിക്കാനും സംസ്കരിക്കാനും സര്‍ക്കാറിന് പ്രൈവറ്റ് കമ്പനികളുടെ സഹായം തേടുകയും, പൊതുജന പങ്കാളിത്തത്തോടു കൂടി നല്ല രീതിയില്‍ നടപ്പാകുകയും ചെയ്യാം. പൊതു ജനങ്ങളെ ശുചീകരണ പ്രക്രിയകളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയും വേണം.
മാലിന്യം ഇല്ലാത്ത റോഡുകളും നടവഴികളും, നദികളും, പരിസരവും പറമ്പുകളും കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തെന്നില്ലാത്ത മാനസീകവും ശാരീരികവും ആയ ആരോഗ്യം പ്രധാനം ചെയ്യും. കേരളം ഒരുവന്‍നഗരം ആണിന്നു. അതിനാല്‍ വന്‍നഗരങ്ങളിലെ പോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശക്തമായ സംവിധാനം നടപ്പാക്കണം.
1) സിറ്റികളില്‍ മാത്രമല്ല, പഞ്ചായത്തുകള്‍ മുതല്‍ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മതിയായ ആധുനീക സംരഭങ്ങള്‍ ഏര്‍പ്പെടുത്തണം.
2) മാലിന്യം തെരുവിലോ, അന്യന്‍റെ പുരയിടത്തിലോ ജലസ്രോധസുകളിലോ നിക്ഷേപിക്കാനുള്ളതല്ല, അത് ശരിയായ സംവിധാനത്തില്‍ സംസ്കരിക്കാനുല്ലതാണ് എന്നത് കേരളത്തിലെ ഓരോ പൌരനേയും ബോധ്യപ്പെടുത്തുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
3) മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍തുക ഫൈന്‍ ഏര്‍പ്പെടുത്തുകയും ജയിലില്‍ അടക്കുവാന്‍ വരെ ഉതകുന്ന വിധത്തില്‍ നിയമഭേദഗതി ഏര്‍പ്പെടുത്തുകയും മുഖം നോക്കാതെ നിയമം നടപ്പാക്കുകയും ചെയ്യണം.
4 ) വ്യവസായ ശാലകളിലെയും ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, അറവു ശാലകള്‍, കോഴി ഫാമുകള്‍ ഇവിടങ്ങളിലെ ഖര, ദ്രവ മാലിന്യങ്ങള്‍ എല്ലാം അവയുടെ ഉടമസ്ഥര്‍ തന്നെ ആധുനീക സംവിധാനത്തില്‍ സംസ്ക്കരിക്കുവാന്‍ സര്‍ക്കാറും തദ്ദേശ ഭരണസംവിധാനങ്ങളും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം കൊണ്ട് വരണം.
5) പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ നിയമം കൊണ്ട് വരണം. ആഘോഷവേളകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുവാന്‍ പൊതു ജനങ്ങളെ ഉത്ബോധിപ്പിക്കണം.
6) ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് സാങ്കേതിക അറിവുകള്‍ നല്‍കുക. പുതിയ വീടുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ഉള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
7) പൊതു ഇടങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് മാലിന്യ ശേഖരണപ്പെട്ടികള്‍ - കുപ്പത്തൊട്ടികള്‍ , സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
8) ഫ്ലക്സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ കൊണ്ട് നഗരം വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. റോഡുകള്‍, മതിലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം.
9) നദികള്‍, കായലുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോധസ്സുകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് പ്രദെശവാസികളുമായി ചേര്‍ന്ന് സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ഇവയുടെ സംരക്ഷണ സമിതികള്‍ ഉണ്ടാക്കുക.
10 ) പൊതുസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദ്രവ മാലിന്യങ്ങള്‍ സംസ്കരിക്കാനും സംവിധാനം ഉണ്ടാകണം.
11) ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുവാനും കമ്പോസ്റ്റ് ഉണ്ടാക്കുവാനും ഉള്ള സംവിധാനങ്ങള്‍ ഭവനങ്ങള്‍ക്കും പൊതുവായും ഉണ്ടാകണം. റീസൈക്കിള്‍ ചെയ്ത ശേക്ഷം കത്തിച്ചു കളയുന്ന മാലിന്യങ്ങള്‍ കൊണ്ട്വൈ ദ്യുതി ഉണ്ടാക്കുവാനും ശ്രമിക്കണം.
ഇവയോടൊപ്പം പുതു തലമുറയെ മാലിന്യങ്ങളെ കുറിച്ചും അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങളെ കുറിച്ചും അറിവ് നല്‍കണം.
ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും.
(ഇതില്‍ ഇനിയും കൂട്ടിച്ചെരലുകള്‍ ആകാം. അഭിപ്രായങ്ങള്‍ അറിയിക്കുക. )

Friday, 6 May 2016

ഞാന്‍ മുഖ്യമന്ത്രി ആയാല്‍

ഞാന്‍ മുഖ്യമന്ത്രി ആയാല്‍
--------------------------------------
ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
1) കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു സത്വര നടപടികള്‍ കൈക്കൊള്ളുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്യും. വൃത്തിയും വെടിപ്പുമുള്ള റോഡുകളും കെട്ടിടങ്ങളും നാട്ടില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും. മാലിന്യ വിമുക്ത കേരളം ആണ് മുഖ്യ ലക്ഷ്യം.
2) കേരളത്തില്‍ മികച്ച ഗതാഗത ശ്രിംഖല ഉണ്ടാക്കും. ജനങ്ങളുടെ സഞ്ചാരത്തിനു പ്രഥമ പരിഗണന നല്‍കും. പ്രധാന റോഡുകള്‍ എല്ലാം നാലുവരിയും ആറു വരിയും ആക്കുകയും, മറ്റു റോഡുകള്‍ രണ്ടു വരിയും ആക്കി നവീകരിക്കും. മികച്ച റോഡുകള്‍ നിര്‍മ്മിക്കുക സര്‍ക്കാറിന്റെ ലക്ഷ്യമാക്കും. ചെറു പട്ടണങ്ങളെ മെട്രോ, സബര്‍ബന്‍, മോണോറെയില്‍ തുടങ്ങിയവയിലൂടെ ജില്ല ആസ്ഥാനവും ആയി ബന്ധിപ്പിക്കും. കടല്‍ മാര്‍ഗവും, കായല്‍, നദി മാര്‍ഗവും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
3) ഗതാഗത തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രകടനങ്ങളും നിര്‍ത്തലാക്കും. റോഡുകള്‍ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുവാനുള്ളതാണ്, അത് പൊതുയോഗങ്ങള്‍ക്കും പ്രകടങ്ങള്‍ക്കും മതാനുഷ്ടാനങ്ങള്‍ക്കും ഉള്ളതല്ല. ഗതാഗത തടസ്സം നടത്തുന്ന ഹര്‍ത്താലുകള്‍ ബന്ദുകള്‍ നിര്‍ത്തലാക്കും. സമരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതു റോഡുകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മൈതാനങ്ങളില്‍ നടത്തുന്നതിനു ക്രമീകരണം ഉണ്ടാക്കും. റോഡിനു ഭീക്ഷണി ആയിനില്‍ക്കുന്ന എല്ലാ കെട്ടിടങ്ങളും, മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്തൂപങ്ങളും, ആരാധനാലയങ്ങളും, പ്രതിമകളും, കാണിക്കവഞ്ചികളും, നേര്ച്ചപ്പെട്ടികളും മാറ്റി സ്ഥാപിപ്പിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. തിരക്കുള്ള കവലകളില്‍ മേല്‍പ്പാലങ്ങളും ട്രാഫിക്ക് ലൈറ്റുകളും സ്ഥാപിക്കും.
4) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയം കൂടാതെ ജീവിക്കുവാനുള്ള സൌകര്യം ഒരുക്കും. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുവാനുള്ള ശ്രമങ്ങള്‍ കാര്യഷമം ആക്കും. സ്ത്രീ സൗഹൃദം ആയ അന്തരീക്ഷം ഉറപ്പാക്കും. സ്ത്രീ പീഡനങ്ങള്‍ അനുവദിക്കില്ല.
5) വിദ്യാഭ്യാസ മേഖല പുനര്ക്രമീകരിക്കും. ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങള്‍ കൊണ്ട് വരും. സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് ജോലിയില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാ അധ്യാപകരെയും നിയമിക്കുക പി എസ് സി വഴിയാകും. എല്ലാവര്ക്കും ഒരേ രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനായി ശ്രമിക്കും. സ്കൂളുകളില്‍ മതപഠനം നടത്തുന്നത് നിരോധിക്കും. അധ്യാപകര്‍ക്ക്‌ ഓറിയന്റെഷന്‍ സംഘടിപ്പിക്കും. സ്കൂള്‍ വര്ഷം ആരംഭിക്കുന്നതിനു മുന്നേ പുസ്തകങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പു വരുത്തും. ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗുണപരമായ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യും.
6) കേരളത്തിലെ നദികള്‍, കുളങ്ങള്‍, കായലുകള്‍, മറ്റു ജലസ്രോധസുകള്‍ എന്നിവയെ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. മഴവെള്ളം സംരക്ഷിക്കുകയും കൃഷിക്കും കുടിവെള്ളത്തിനും അവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. പുഴകള്‍ക്കും മറ്റു അടുത്തു താമസിക്കുന്ന ജനങ്ങളുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷണ സമിതി ഉണ്ടാക്കും. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് ഫൈനും മറ്റു കനത്ത ശിക്ഷകളും നല്‍കും.
7) കേരളത്തിലെ എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മായം ചേര്‍ത്തതോ, വൃത്തിരഹിതമായ അന്തരീക്ഷത്തിലോ, ഹോട്ടലുകള്‍, ചായക്കടകള്‍ തുടങ്ങിയവ നടത്തുവാന്‍ അംഗീകാരം നല്‍കില്ല. സോഷ്യല്‍ ഓഡിറ്റിന് എല്ലാ ഭക്ഷണ ശാലകളെയും വിധേയമാക്കും.
8) ക്രമസമാധാനത്തിന് പ്രത്യേകമായ ശ്രദ്ധ നല്‍കും. എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൂടുതല്‍ പോലീസുകാരെ റിക്രൂട്ട് ചെയ്യും. മനുഷ്യന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കും.
9) എല്ലാ പഞ്ചായത്തിലും ബിവരെജുകള്‍ സ്ഥാപിക്കും. ആവശ്യത്തിനു മദ്യം ലഭ്യമാക്കും. എല്ലാവര്‍ക്കും മദ്യം മേടിക്കുവാന്‍ ലൈസന്‍സ് നല്‍കും. ഉത്തരവാദിത്വം മറന്നു മദ്യം കഴിക്കുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പഞ്ചായത്ത് തലത്തില്‍ ആകുംലൈസന്‍സ് നല്‍കുക.
10) എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട്‌ അപ്പുകള്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മിക്കും. ഓരോ പ്രദേശത്തെയും വിഭവ സമാഹരണവും ആയി ബന്ധപ്പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കും. ലോജിക്സ്ടിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കും.
12) പൊതു വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളിലൂടെ പൊതു വിതരണ സംവിധാനം ഏകോപിപ്പിക്കും.
13) കൃഷിയില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരും. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും, ജലം പാഴാക്കാതിരിക്കാന്‍ ഹൈഡ്രോഫോണിക്ക് കൃഷിരീതി നടപ്പാക്കും. റബര്‍, തേയില തുടങ്ങിയ തോട്ടം മേഖലകളില്‍ അവയ്ക്ക് പകരം കൂടുതല്‍ പഴ വര്‍ഗങ്ങള്‍ കൃഷി ചെയുവാന്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കും. കോള്‍ഡ്‌ ചെയിന്‍ വഴി പഴങ്ങള്‍, പച്ചക്കറികള്‍ സംരക്ഷിക്കാനും വിതരണം നടത്തുവാനും ശ്രമിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവില ഉറപ്പാക്കും. വാര്‍ഡ്‌ തലത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കും. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുവാനുള്ള നൂതനസംരഭങ്ങള്‍ക്ക് തുടക്കമിടും.
14) എല്ലാ പഞ്ചായത്തിലും മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. അബോറ്റെയറുകളില്‍ മാത്രം ആകും ആടുമാടുകളെ അറുക്കുക. പൊതുസ്ഥലത്ത് കോഴികളെയോ ആടുമാടുകളെയോ അറുക്കുവാന്‍ അനുവദിക്കില്ല.
15) എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കും. സ്പോര്‍ട്സിനു പരമാവധി പ്രോത്സാഹനം നല്‍കും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടത്തുവാന്‍ എല്ലാശ്രമവും നടത്തും.
16) സര്‍വീസില്‍ നിന്ന് അവധിയെടുത്ത് രാജ്യത്തിന്‌ പുറത്തു പോയി ജോലി ചെയ്യുവാനും റിട്ടയര്‍ ആകാറാവുമ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും പെന്‍ഷന്‍ വാങ്ങാനും അനുവദിക്കില്ല.
17) കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ടൌണ്‍ പ്ലാനര്‍മാരെ നിയോഗിക്കുകയും രാജ്യാന്തര ഗുണമേന്മയില്‍ ശാസ്ത്രീയമായി പട്ടണങ്ങള്‍ കെട്ടിപ്പെടുക്കുകയുംചെയ്യും.
18) സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍എല്ലാം ഗുണമേന്മ പരിശോധനകള്‍ നടത്തി ഗ്രേഡ് നിശ്ചയിക്കും.
19) നാട്ടിലെ പൌരന്മാര്‍ക്ക് ആതുര സേവനങ്ങള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കും. ആശുപത്രികളില്‍ നല്ലസേവനം ഉറപ്പാക്കുകയും, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുകയും ചെയ്യും. കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിയമിക്കും.
20) ഭവനങ്ങള്‍ ഇല്ലാത്ത എല്ലാവര്ക്കും സര്‍ക്കാര്‍ ഭവന വായ്പ നല്‍കുകയോ, ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുകയോ ചെയ്യും.
21) എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും.
22) പ്രായപൂര്‍ത്തിയയവര്‍ ഉഭയസമ്മത പ്രകാരം സെക്സില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും ശക്തമായി നേരിടും. വേശ്യാവൃത്തി തൊഴില്‍ ആയി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കും.
22) സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കും. ജനങ്ങള്‍ക്ക്‌ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ലഭ്യമാക്കും. എല്ലാ സര്‍ക്കാര്‍ രേഖകളും ഓഫീസുകളില്‍ കയറിയിറങ്ങാതെ ഓണ്‍ലൈനില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന നിലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കും. എല്ലാ വിധ ഫൈനുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കുവാന്‍ സൌകര്യം ഒരുക്കും. സമയബന്ധിതമായി എല്ലാ അപേക്ഷകള്‍ക്കും മറുപടി നല്‍കും.
23) കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. പുതുതായി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം പൊതു ജനങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ ആകും നടപ്പാക്കുക. ലാഭവിഹിതം ജനങ്ങളുമായി പങ്കുവച്ചു കൊണ്ടുള്ള പദ്ധതികള്‍ ആകും. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളും ഇത്തരുണത്തില്‍ പൊതുജന ഓഹരിയിലൂടെ ലാഭാത്തിലാക്കും. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ നവീനവല്‍ക്കരിച്ചു ലാഭത്തിലാക്കും.
24) ഗള്‍ഫില്‍ നിന്ന് വരുന്ന പണം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ലാഭവിഹിതം ഓഹരി ഉടമയ്ക്ക് മടക്കി നല്‍കുകയുംചെയ്യും. ഗള്‍ഫില്‍ നിന്ന് വരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസായങ്ങള്‍ തുടങ്ങും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിര്‍വഹിക്കുവാന്‍ അവസരം ഒരുക്കും.
25) ചെറുതും വലുതുമായ എല്ലാ അഴിമതികളും ഇല്ലാതാക്കും, ഭരണം കൂടുതല്‍ സുതാര്യമാക്കും. പ്രതിപക്ഷവുമായും പൊതുജനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി പൊതു തീരുമാനത്തില്‍ മാത്രമേ വിവാദ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അഴിമതി നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. പൊതു ജീവിതത്തില്‍ നിന്നെന്നപോലെ സ്വകാര്യ ജീവിതത്തിലും എത്തിക്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും.
26) സ്റ്റാര്‍ സൗകര്യം ഉള്ള വയോജന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. വയോധികരെ നല്ല നിലയില്‍ സംരക്ഷിക്കും.
27) ആധുനീക രീതിയിലുള്ള ഡയറിഫാം, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍, മാംസത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍, അതോടനുബന്ധിച്ച് ഫീഡ് മില്ലുകള്‍ എന്നിവ നടത്തുവാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും. മത്സ്യം, മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.
28) ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വിനോദത്തിനും സാമ്പത്തീക നേട്ടത്തിനുമായി പ്രത്യേക ശ്രദ്ധ നല്‍കും.
29) എല്ലാ പൌരന്മാര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കും.
30) യാത്രക്കാര്‍ക്കായി ശുചിത്വമുള്ള കംഫര്‍ട്ട് സ്റ്റെഷനുകള്‍ പ്രധാന റോഡുകള്‍ക്ക് ഇരുവശവും നിര്‍മ്മിക്കും. വീടും നാടും റോഡും ശുചിയായി സൂക്ഷിക്കുവാന്‍ പ്രത്യേക കാംപൈനുകള്‍ സംഘടിപ്പിക്കും. മാലിന്യങ്ങള്‍ റോഡില്‍, പുഴകളില്‍, മറ്റു ജലശ്രോധസുകളില്‍ തള്ളുന്നവര്‍ക്ക് കനത്ത ഫൈന്‍ നല്‍കും.
31) എല്ലാ പഞ്ചായത്തിലും വിനോദത്തിനായി പബ്ലിക്ക് പാര്‍ക്കുകളും അനുബന്ധ വിനോദ ഉപാധികളും ഒരുക്കും.
32) മരങ്ങള്‍ക്ക് എല്ലാം നമ്പര്‍ നല്‍കി, ഓരോ മരവും മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി മേടിക്കുകയും മുറിക്കുന്ന ഒരു മരത്തിനു പകരം കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും.
33) കോടതികളില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കും, കെട്ടിക്കിടക്കുന്ന കേസുകളില്‍ എല്ലാം വേഗം തീരുമാനം എടുപ്പിക്കും.
34) ജാതീയമായ എല്ലാ വേര്‍തിരിവുകളും അവസാനിപ്പിക്കും. നമ്പൂതിരിയും നായാടിയും, ആദിവാസിയും ദളിതനും, പറയനും, ക്രിസ്ത്യാനിയും ഈഴവനും, മുസ്ലീമും, അവശനും നായരും സിറിയനും പുലയനും തുടങ്ങിയ പേരുകളില്‍ ഒരു മനുഷ്യനും അറിയപ്പെടാന്‍ പാടില്ല. ജാതീയത അവസാനിപ്പിക്കുവാന്‍, ഒരു പുതു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഉള്ള കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
35) ജാതി, മത, സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യും.
36) കള്ളപ്പണം പൂര്‍ണ്ണമായും തടയും, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ നടത്തുന്നവരെ ശിക്ഷിക്കും.
37) പൊതു ജനത്തിനു എതിരായുള്ള നിയമങ്ങള്‍ പൊളിച്ചെഴുതും. നിയമം കര്‍ക്കശമാക്കും.
38) കേരളത്തില്‍ ജോലിക്ക് വരുന്ന അന്യസംസ്ഥാന ജോലിക്കാരുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
39) പൊതു സ്ഥലം കയ്യെറിയുള്ള എല്ലാ കയ്യേറ്റങ്ങളും അവസാനിപ്പിക്കും. സ്വകാര്യ മേഖലയിലുള്ള എല്ലാ സര്‍ക്കാര്‍ ഭൂമിയും തിരിച്ചു പിടിക്കും.

40) ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരിക്കും. 

41) ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.

42) വികസനത്തിന്‌ ആവശ്യമായ പണം സ്വദേശത്തും വിദേശത്തുമുള്ള ജനങ്ങളില്‍ നിന്ന് സമാഹരിക്കുകയും സമയബന്ധിതമായി ലാഭവിഹിതം തിരികെ നല്‍കുകയും ചെയ്യും.

Wednesday, 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

Monday, 29 February 2016

തീവ്ര ദേശിയതയുടെ കുരുക്ക് മുറുകുന്നുവോ?



 കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് തൂത്തെറിയുക മാത്രമല്ല, കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും പേരുകൾ പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുക. അത്രയുണ്ട് സംഘപരിവാറിന് കോൺഗ്രസിനോടുള്ള പക. കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അമിത് ഷായിൽ തുടങ്ങുന്നു ജവഹർലാൽ നെഹ്റു യൂണിവേർസിറ്റിയോടുള്ള സംഘപരിവാറിന്റെ സമീപനം. അതിനു മുന്നോടിയായി സംഘപരിവാറിനായി അധരവിസർജ്ജനം നടത്തുന്ന സുബ്രമണ്യം സ്വാമി വഴി ജെ.എൻ.യുവിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുകയായിരുന്നു ആദ്യഘട്ടം. ജെഎൻയു, തീവ്രവാദികളെ പടുത്തുയർത്തുന്ന പ്രസ്ഥാനം ആണെന്നായിരുന്നു സ്വാമിയുടെ വാക്കുകളുടെ അർത്ഥം.

 ജെ .എൻ.യു വിനെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. അതുവഴി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയുന്നതിനുള്ള തുടക്കമിടാം എന്നാവും അവർ കരുതിയിരിക്കുക. 'ജെ.എൻ.യു' എന്ന പേര് മാറ്റി 'ഹെഡ്ഗേവാർ സർവകലാശാല' എന്നാക്കണം എന്ന് ഇപ്പോൾ തന്നെ സംഘപരിവാറിൽ നിന്നും ആവശ്യം ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇവിടെ തുടങ്ങിയാൽ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പിന്നാലെ പിടി കൂടാം എന്നാവും സംഘ പരിവാർ വിചിന്തനം.


പ്രതിഷേധം  ഒരു മൌലീക അവകാശം ആയിട്ടാണ്  ജെഎന്‍ യു   വിദ്യാര്‍ഥികള്‍ കരുതുന്നത്. അതിന്റെ അലയൊലികള്‍ കാമ്പസിലുടനീളം കാണാം. പ്രതിഷേധിക്കുവാനുള്ള അവരുടെ അവകാശത്തെ തച്ചുതകര്‍ക്കുകയാണ്  തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ സംഘടനകളുടെ അജണ്ട.  

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ വാഴ്സിറ്റികളുടെ പ്രഥമസ്ഥാനങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയും നിലകൊള്ളുന്നു. സർവകലാശാലകൾ സംവാദത്തിന്റെയും വിയോജിപ്പുകളുടെയും ഇടമാകണം എന്നാണ് പൊതു സങ്കൽപ്പം. എല്ലാ ആശയങ്ങൾക്കും എന്നും വളക്കൂറുള്ള മണ്ണാണ് ജെ.എൻ.യുവിലേത്. എക്കാലത്തും സ്വതന്ത്ര ചിന്തകളെയും അതിരുകളില്ലാത്ത സംവാദങ്ങളെയും ആവോളം പ്രോത്സാഹിപ്പിക്കുന്ന കലാശാലയാണ് ജെഎൻയു. വിദേശ രാജ്യങ്ങളിൽ നിന്നു പോലും അനേകം വിദ്യാർഥികൾ പഠിക്കുന്ന ഈ വിശ്വവിദ്യാലയം സ്വതന്ത്ര ആശയങ്ങൾ സംവേദിക്കുന്ന സംഗമവേദിയാണ്. ആ സ്വാതന്ത്ര്യം പങ്കുവച്ച് വളരുന്നത് കൊണ്ടാകാം, ഈ കലാലയത്തിൽ പഠിച്ച അനേകം പേർ നവ ഇന്ത്യയെ കരുപ്പിടിപ്പിക്കുവാൻ പോന്ന കരുത്തോടെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നത്. തീവ്രദേശിയതയും അധികാരവും തീവ്രഹൈന്ദവതയാണ് സംഘ പരിവാറിന്റെ മുഖമുദ്ര.

ഇന്ത്യയിലെ സാധാരണക്കാർ വർഗീയതയിലോ തീവ്ര ഹൈന്ദവതയിലോ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്നത് ഒരു മതമായിരുന്നില്ല, ഒരു സംസ്കാരമായിരുന്നു. വർഗീിയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരത്തിൽ കയറി ഭൂരിപക്ഷം വരുന്ന അവർണ്ണരും അശരണരും ആയ ഭാരതീയരെ സവർണ അധിനിവേശത്തിനു അടിമകളാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.ഇന്ത്യയിലെ പല ദേശങ്ങളിൽ, പലവിധ ആചാരങ്ങളിൽ മുഴുകിയിരുന്ന ജനസമൂഹത്തെ അവരുടെ, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സെമറ്റിക്ക് കാഴ്ചപ്പാട് നൽകി ഭാരതീയ സംസ്കാരത്തെ മതമാക്കി മാറ്റി അവരെ ഭരിക്കുക എന്നതാണ് സംഘ പരിവാർ ലക്ഷ്യം. രാജ്യത്തിന് പേരും പെരുമയും സ്വാതന്ത്ര്യവും നേടിത്തരുന്ന കലാലയങ്ങളിൽ, തീവ്രദേശീയത ഉപയോഗിച്ച് ഇന്ത്യയുടെ കൌമാരക്കാരെയും യുവതയെയും സംഘപരിവാൾ ആശയങ്ങളിൽ തളച്ചിടുവാൻ ആണ് ശ്രമം. അതുവഴി തീവ്രവർഗീയതക്ക് വഴങ്ങാത്തവരെ കൂട്ടു ചേർക്കാമെന്ന് അവർ കരുതുന്നു.

 അധികാരത്തിനായി മതത്തെയും വർഗീയതയെയും എങ്ങനെ സമർത്ഥകമായി ഉപയോഗിക്കാം എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ബിജെപിയുടെ ചരിത്രം നമുക്ക് നൽകുന്നത് .ആദ്യം മതത്തിന് ചില ചട്ടക്കൂടുകൾ ഉണ്ടാക്കുക, തുടർന്ന് മതവിദ്വേഷം ഒരു വിഷയമായി പഠിപ്പിച്ച് അത് പ്രസംഗിക്കാൻ അറിയാവുന്ന പുരോഹിതരെ വാർത്തെടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാരെ പ്രകോപിപ്പിച്ച് കർസേവകർ ആക്കി മുന്നിൽ നിർത്തുക. ഇതാണ് സംഘപരിവാറിന്റെ ആയുധം. ഇന്ത്യയുടെ ചരിത്രം തെരഞ്ഞാല്‍  വർഗീയ കലാപങ്ങൾ ആണ് ബി.ജെ പി എന്ന സംഘപരിവാർ പാർട്ടിയെ എന്നും അധികാരത്തിൽ എത്തിച്ചിട്ടുള്ളത്. കലാപങ്ങളിലൂടെയും തീവ്ര ഹിന്ദുത്വത്തിലൂടെയും മാത്രമേ അധികാരത്തിലെത്തുവാൻ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സംഘപരിവാറുകൾ കലാപങ്ങളിലേക്ക് തിരിഞ്ഞത്. 

ഭാരത മണ്ണിൽ നടന്ന വർഗീയ ലഹളകൾക്ക് പിന്നിൽ എന്നും സംഘപരിവാർ അജണ്ടകൾ ആയിരുന്നു എന്ന് ചരിത്രം കാട്ടിത്തരുന്നു. അസംഖ്യം ചെറുതും വലുതുമായ വർഗീയകലാപങ്ങൾക്കൊടുവിൽ ആണ് ഓരോ തവണയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയത്.ഇന്ത്യൻ ദേശിയതക്ക് എതിരാണ് മുസ്ലീംമതമെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ നടത്തിയ പ്രചാരണങ്ങളും ക്രിസ്ത്യൻ മതപരിവർത്തനങ്ങൾക്ക് എതിരെ നടന്ന കലാപങ്ങളും ബി ജെ പി യിലൂടെ അധികാരം കയ്യാളുവാൻ സംഘപരിവാർ നടത്തിയ വിജയ തന്ത്രങ്ങൾ ആണ്. ബാബ്റി മസ്ജിദ് തകർക്കലും, കാണ്ടമാൽ നരനായാട്ടും, സംയോജ എക്പ്രസിലെ ബോംബ് സ്ഫോടനങ്ങളും ഗുജറാത്തിലും ഉത്തർപ്ര ദേശിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്ണാ്ടകയിലും  നടന്ന കലാപങ്ങളും മറ്റു സംസ്ഥാനങ്ങളിലെ അസഹിഷ്ണുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങളും സംഘ പരിവാർ അജണ്ടകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.ഏറ്റവും ഒടുവിലായി ഗുജറാത്തിലെ കലാപങ്ങൾക്ക് തുടക്കമിട്ട ഗോദ്ര സംഭവത്തിൽ കർസേവകർ യാത്ര ചെയ്ത ട്രെയിൻ കത്തിച്ചതും സംഘപരിവാർ ആണെന്നുള്ള വെളിപ്പെടുത്തൽ പട്ടേൽ സമൂഹം പുറത്തു പറഞ്ഞിരിക്കുന്നു.

 ചരിത്രം തിരുത്തിയെഴുതുക എന്നതായിരുന്നു അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ സംഘപരിവാർ ശക്തികളുടെ ആദ്യ അജണ്ട. ഇന്ത്യയുടെ ചരിത്രവും, സ്വാതന്ത്ര്യ സമരചരിത്രവും പോലും മാറ്റി എഴുതുവാനും സ്കൂൾ കരിക്കുലത്തിൽ ഹിന്ദുത്വ അജണ്ടകൾ കുത്തിവച്ചും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ വെറുപ്പും വിദ്വേഷവും ദേശിയതയോടൊപ്പം ചാലിച്ചു കൊടുക്കുകയുമാാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കലാലയങ്ങളെയും വിദ്യാഭ്യാസ മേഖലയെയും 'വെടക്കാക്കി തനിക്കാക്കുക' എന്ന നയത്തിൻ, യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത സീരിയൽ നടിയെ തലപ്പത്ത് പ്രതിഷ്ടിക്കുകയും അവരെ മുന്നിൽ നിർത്തി സംഘപരിവാർ വിദ്യാഭ്യസ രംഗം കയ്യടക്കുകയും ആണ്. കൌമാരത്തിൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ സി ബി എസ് സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പേർ വച്ചെഴുതിയ അനുമോദന കത്ത് അയച്ചിരുന്നു. പിന്നീടവർ ഉന്നത വിദ്യാഭ്യസ മേഖലയിലേക്കാണ് തിരിഞ്ഞത്.മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇപ്പോഴിതാ ജവഹർലാൽ നെഹ്റു സർവവകലാശാല. ഡൽഹി്യിൽ തന്നെയുള്ള പ്രസിദ്ധമായ ജാമിയ മിലിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും  ഐ.ഐ.ടി കൾക്കൊപ്പം സംഘ പരിവാർ നോട്ടമിടുന്ന അടുത്ത ഇരകൾ ആണ്. മുംബൈയിലെ ടാറ്റ ഇന്സ്റ്റി റ്റ്യൂട്ട് ആണ്  തങ്ങളുടെ അടുത്ത ഇരയെന്ന്  എ ബി വി പി പ്രഖ്യാപിച്ചു കഴിഞ്ഞു.  

സംവരണവും നികുതിയും

 രാജ്യത്തെ ന്യൂനപക്ഷമായ സവർണ്ണരുടെ മേധാവിത്വമുള്ള സംഘ പരിവാർ എല്ലാക്കാലത്തും സംവരണത്തിന് എതിരാണ്. ജാതിയത എന്നും ഇന്ത്യയിൽ നിലനിർത്തി ബ്രാഹ്മണിസത്തിന് അടിമകളായി മറ്റുള്ളവർ ജീവിക്കണം എന്ന കാഴ്ചപ്പാടാണ് സംഘ പരിവാറിന്റെത്. സംവരണം നിർത്തണലാക്കണം എന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗത്ത് അഭിപ്രായപ്പെട്ടതും അതിനു ശേഷം ദേശിയതയുടെ പേരിൽ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ദളിത് വിദ്യർത്ഥിികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അവരുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതും ഉദാഹരണങ്ങൾ ആണ്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക്  നയിച്ച  ഹൈദരാബാദ് സര്വലകലാശാലയിലെ സംഭവങ്ങള്ക്ക്   പിന്നിലും അവര്ണ്ണര്‍ക്കെതിരായ   ആക്രമണങ്ങള്‍ ആയിരുന്നു.   ജാതിയത നിലനിർത്തി തൊട്ടു കൂടാത്തവരും തീണ്ടിക്കുടാത്തവരും നമ്മുടെ സമൂഹത്തിൽ  എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ആർ എസ് എസ്സും സംഘ പരിവാറും. അറിഞ്ഞും അറിയാതെയും ഈ സവർണ്ണ മേ ധാവിത്വത്തിനു മുന്നിൽ തല വച്ചു കൊടുക്കുന്ന അനേകരെ വളർത്തിക്കൊണ്ടു വരുവാനും സംഘ പരിവാറിനായി എന്നതാണ് അവരുടെ വിജയം. 

ജെ.എൻ.യു വിഷയത്തിൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥി.കൾക്ക് നേരെ ക്യാമറ ചൂണ്ടി ആ ഭക്ഷണം പോലും തങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് അട്ടഹസിക്കുന്നവർ സ്വയം പരിഹാസ്യർ ആവുകയാണ് എന്ന് അറിയുന്നില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പൊതു വിദ്യാഭ്യസം സൌജന്യം ആണെന്നും ഉന്നത വിദ്യഭ്യസത്തിനു പലതരത്തിലുള്ള എൻഡോവ്മെൻറുകൾ ഫണ്ടുകൾ സ്കോളർഷിപ്പുകൾ എന്നിവ ഉള്ളതും സംഘപരിവാറുകാർ ഓർക്കുന്നത് നന്ന്. അതൊന്നുമല്ല സംഘ പരിവാരുകരുടെ പ്രശ്നം , രാജ്യത്ത് ദളിതർ ,അധ:കൃതർ എന്നൊക്കെ വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നും ബുദ്ധിജീവികളും സാഹിത്യകാരും രാജ്യതന്ത്രജ്ഞരും അടക്കം ഉന്നത ശ്രേണിയിലേക്ക് അനേകർ കടന്നു വരുന്നതാണ് ആത്യന്തികമായി അവരുടെ ഉറക്കം കെടുത്തുന്നത്.

നികുതിപ്പണത്തെ കുറിച്ച് വിലപിക്കുന്നവർ ലക്ഷക്കണക്കിനു കോടി രൂപയാണ് തങ്ങളെ പിൻതാങ്ങുന്ന കച്ചവടക്കാർക്ക് വേണ്ടി എഴുതിത്തള്ളുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അദാനിക്കും അംബാനിക്കും ജിണ്ടാലിനും കച്ചവടക്കാര്ക്കും  വേണ്ടി ഇന്ത്യയെ വിറ്റ് മുടിക്കുമ്പോഴും അവരുടെ വൻ കടങ്ങൾ എഴുതി തള്ളുമ്പോഴും സാധാരണക്കാരെയും അവരുടെ നികുതി പണത്തെയും ഓർക്കുന്നത് നന്നാവും.

 ജെ.എൻ.യു വും തുടർക്കാഴ്ചകളും. 

മാവോയിസത്തിൽ വിശ്വസിക്കുന്ന തീവ്ര ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ സംഘടനയുടെ ചില മുൻ ജെഎൻയു വിദ്യാർത്ഥി കൾ ആണ് അഫ്സൽ ഗുരു, മക്ബൂൽ ഭട്ട് അനുസ്മരണം നടത്തുന്നത്. ഇന്ത്യയുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  കൊലയാളിയായ ഗോഡ്സെ അനുസ്മരണം  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം  നടന്ന  ജനുവരി 30 നു ജെഎന്യുടവില്‍ സംഘപരിവാര്‍  സംഘടനകള്‍ വര്ഷാ വര്ഷുങ്ങളില്‍  നടത്താറുണ്ടെന്നുള്ളത്  ജെഎന്യുാവിലെ സ്വതന്ത്ര നിലപാടിന്‌  ഉദാഹരണം  ആണ്.

യോജിപ്പുകളും വിയോജിപ്പുകളും സംവാദങ്ങളും  പതിവുള്ള  ഇടമാണ്  ജെഎന്യു എന്ന്  പറയാന്‍ വേണ്ടി  ആണ്  ഇതിവിടെ സൂചിപ്പിച്ചത്. അഫ്സല്‍ ഗുരുവിന്റെു വധശിക്ഷയുമായി  ബന്ധപ്പെട്ട കോടതിവിധിയും പരാമര്ശ്ങ്ങളും ജസ്റ്റിസുമാര്‍  ഉള്പ്പെവട്ട പ്രമൂഖര്‍  വരെ  ആ വിധിക്കെതിരെ നടത്തിയ  പ്രസ്താവനകളും   ആയിരിക്കാം വിദ്യാര്ത്ഥികള്‍ക്ക്    ഈ വിഷയത്തില്‍  സംവാദങ്ങള്ക്ക്  അവസരം  നല്കി്യത്.  അഫ്സല്‍ ഗുരു  വധത്തില്‍  എതിരഭിപ്രായം  പരസ്യമായി  ഇപ്പോഴും പ്രകടിപ്പിക്കുകയും  ആ വിധി അംഗീകരിക്കാത്തതുമായ  പി ഡി പി  എന്ന കക്ഷിയുമായിട്ടാണ്   ബിജെപി  ജമ്മുകാശ്മീരില്‍  ഭരണം  പങ്കിടുന്നത്   എന്നതും ഇത്തരുണത്തില്‍  ശ്രദ്ധേയമാണ്.  ഇന്ത്യയിൽ കാപിറ്റൽ പണിഷ്മെൻറ് വേണ്ട എന്ന് വാദിക്കുന്ന വിദ്യാർഥി സമൂഹം ആണ് ജെഎൻയുവിലെത്. പുരോഗമന രാജ്യമായ ഇന്ത്യയിൽ വധശിക്ഷ പാടില്ല എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കുകയുമാണ്.പല പ്രമൂഖരും ഈ വിഷയത്തിൽ സംവാദങ്ങളിൽ ഏർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമുണ്ടായി. ജെഎന്യുങ വിലെ ചര്ച്ചഭ കേന്ദ്രീകരിച്ചതും  വധശിക്ഷയെ  എതിര്ത്തു   കൊണ്ടാണ്. 

 എബിവിപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിപാടി നടക്കുന്നതിനു അൽപം മുൻപ് പ്രോഗ്രാം തടഞ്ഞു കൊണ്ട് അറിയിപ്പ് കിട്ടി. തുടർന്ന് സംഘാടകർ ജെ.എൻ.യു യൂണിയൻ ചെയർമാ്നെയും, കാമ്പസിലെ പ്രധാന ഇടതുപക്ഷ സംഘടനകളായ ഐസ, എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതും വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാർ യോഗത്തിൽ പ്രസംഗിക്കുന്നതും. ഉജ്ജ്വല വാഗ്മി കൂടിയായ കനയ്യ കുമാറിന്റെ പ്രസംഗത്തിൽ ഒരിടത്തും ദേശവിരുദ്ധതയുടെ ഒരംശം ഉണ്ടായിരുന്നില്ല എന്നത് അദേഹത്തിൻറെ പ്രസംഗം കേട്ടവർക്കും വായിച്ചവർക്കും മനസിലാവും. യോഗത്തിനിടയിൽ എബിവിപിയുടെയും, പുറത്തു നിന്നും കടന്നു വന്ന സംഘപരിവാർ സംഘത്തിന്റെയും കൂട്ടത്തിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുകയും യോഗത്തിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തു നിന്ന് വന്ന കശ്മീർ സംഘത്തിൽ നിന്നും എതിർ മുദ്രാവാക്യങ്ങളും ഉണ്ടായി.അതിനിടയിൽ ആരൊക്കെയോ പാക്കിസ്ഥാൻ സിന്ദാബാദ്‌ എന്ന് വിളിക്കുകയുണ്ടായെന്നും, അത് യോഗത്തിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ അംഗങ്ങൾ ആണെന്നും അതല്ല എഡിറ്റ് ചെയ്തു ചേർക്കപ്പെട്ടത് ആണെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പു കൊണ്ടും  എഡിറ്റിങ്ങ് കൊണ്ടും തന്റെന മുഖച്ഛായ മിനുക്കുന്ന  ഒരു പ്രധാനമന്ത്രി  നേതൃത്വത്തിലുള്ളതിനാലവണം അദേഹത്തിന്റെ  അനുയായികളും  സംഘ പരിവാറിന്റെ വാലാട്ടികളായ   മീഡിയകളും   നടത്തിയ  വീഡിയോ എഡിറ്റിങ്ങില്‍ കൂടി  ഒരു പറ്റം  ചെറുപ്പക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവര്ക്കെതിരെ  രാജ്യദ്രോഹത്തിനു  കേസെടുക്കുകയും  ചെയ്തു.  വീഡിയോ എഡിറ്റ്‌  ചെയ്തു സംപ്രേക്ഷണം ചെയ്ത സീ ന്യൂസ്  എഡിറ്റര്‍  രാജി വച്ചത് ഇക്കാര്യത്തിലെ  സംഘപരിവാര്‍  ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.       

വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹം ആണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിച്ച പി ഡി പി യോട് ചേർന്ന് നിൽക്കുന്ന ബിജെപിക്കാരും രാജ്യദ്രോഹികൾ അല്ലെ? കാഷ്മീരികൾ കൂടി പങ്കെടുത്ത യോഗത്തിൽ മനപ്പൂർവമായി പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ജെഎൻയു വിനെ തകർക്കാനുമുള്ള ആസൂത്രിതതമായ സംഘ പരിവാർ പദ്ധതിയായിരുന്നു ഇത്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്, അത് പോലെ നിലനിർത്തേണ്ടതും നമ്മുടെ ആവശ്യമാണ്.  സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കാമ്പസിനകത്ത് നിന്നും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാറിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു.വിദ്യാർഥി് സമൂഹത്തെ മാത്രമല്ല ഇന്ത്യൻ മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം.സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ഇടതുപക്ഷ നേതാക്കളും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആനന്ദ് ശർമയും ജെഎൻയു വിലെത്തി വിദ്യാർഥി്കൾക്ക് പിൻതുണ നൽകി്.  

മാനുഷീകതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമായ കലാശാലകളിൽ നിന്ന് രാജ്യത്തെ അസഹിഷ്ണുതക്കെതിരെ, സമൂഹത്തിലെ അനീതിക്കെതിരെ, അസന്തുലിതാവസ്ഥക്കെതിരെ പോരാടുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തി രാജ്യദ്രോഹികളാക്കുന്ന അനീതിക്കെതിരെയാണ് വിദ്യാർത്ഥി കളും പൊതുജനവും ഡൽഹിയിലും രാജ്യമൊട്ടാകെയും തെരുവിലിറങ്ങുന്നത്.

 അറസ്റ്റിനെ തുടർന്ന് പാട്യാല ഹൌസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ പരിവാറിന്റെ ഗുണ്ടകൾ ആയ ഒരു പറ്റം വക്കീലുമാർ, ബിജെപി നേതാക്കൾക്കൊൾക്കൊപ്പം മൃഗീയമായി മർദ്ദിച്ചു, അതും കോടതിക്കകത്ത്  ന്യായാധിപന്റെ മുന്നിൽ വച്ച് !  രണ്ടു ദിവസത്തെ റിമാൻഡിനു ശേക്ഷം മതിയായ പോലീസ് സംരക്ഷണം കൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിൽ വീണ്ടും പാട്യാല കോടതിയിൽ എത്തിച്ച കനയ്യ കുമാറിന് വീണ്ടും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പാട്യാല ഹൌസ് കോടതിയിലെ ന്യായാധിപൻ ഇതെല്ലാം കണ്ടു നിന്നതല്ലാതെ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സംഭവത്തെ അപലപിക്കാനോ ഒരു ശ്രമവും നടത്തിയില്ല. ഡൽഹി പോലീസ് കമ്മിഷണർ ഭീം സൈൻ ബാസ്സി യുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വെറും നോക്കു കുത്തികളായി മാറി. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്. ജാമ്യം കൊടുക്കുന്നതിനു പകരം കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുകയാണ് ജഡ്ജി ചെയ്തത്. ഇതിലും പരിഹാസ്യമായ ഒരു വിധിയാണ് ജെഎൻയു സമരത്തിലെ വിദ്യാർത്ഥി കൾക്ക് പിൻതുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് അലഹബാദിലെ ഒരു കോടതി വിധി പ്രഖ്യാപിച്ചത്.

 ഭാരതീയ സമൂഹം ഇന്നിപ്പോൾ ഒരു കുരുക്കിൽ ആണ്. ശരിയും തെറ്റും വേർതിരിച്ചറിയാനാകാത്ത, തെറ്റിദ്ധരിക്കപ്പെടാവുന്ന, സത്യം തുറന്നു പറയാനാവാത്ത ഒരു വലിയ കുരുക്കിൽ. ആ കുറുക്കു മുറുക്കുകയാണ് സംഘ പരിവാർ, തീവ്രദേശിയതയിലൂടെ.  ദേശിയതയും രാജ്യ ദ്രോഹവും നിർവചിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിരൂപകരും ഒന്നാകെ പകച്ചു പോവുകയാണ്.അറസ്റ്റിനു ശേക്ഷം സംഘ പരിവാറിന്റെ വാലാട്ടിപ്പട്ടികൾ ആയ മാധ്യമമേലാളൻമാർ തീവ്രദേശിയതക്കായി വാദിക്കുകയും കുറെയധികം അസത്യങ്ങൾ വിളമ്പുകയും ചെയ്തു.ജനങ്ങൾ പൊതുവായ പ്രതികരണങ്ങൾക്ക് അശക്തർ ആണ്.തങ്ങളുടെ നിലപാടുകളെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന ഭയം.ആ ഭയത്തിൽ നിന്നും അവരെ നയിക്കാൻ ചങ്കുറപ്പുള്ള നല്ലൊരു നേതൃത്വമില്ല എന്നതാണ് ഇന്ത്യയുടെ ഗതികേട്.  സംഘ പരിവാർ ഗൂഡാലോചനക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം പണിതു ദൈവ തുല്യമായി ആരാധിക്കണമെന്നു പറയുന്ന സംഘപരിവാർ പ്രഭുതികൾ നിർവചിക്കുന്ന ദേശസ്നേഹം ആണോ നമുക്കിന്നാവശ്യം?

Monday, 24 August 2015

മേജറായ രൂപയും മൈനറായ യുവാനും

രൂപ മേജറായി, ഇനി അവള്‍ക്കു വോട്ടവകാശവും കല്യാണപ്രായവും ആയി. തിങ്കളാഴ്ച  രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിള്‍ പ്രചരിച്ച തമാശ കാര്‍ട്ടൂണുകള്‍ യു എ ഇ നിവാസികളുടെത് ആയിരുന്നു.  ഒരു അറബ് എമിരേറ്റ്സ് ദിര്‍ഹം കൊടുത്താല്‍ പതിനെട്ടു  രൂപ ലഭിക്കുമെന്നായപ്പോള്‍ കടം മേടിച്ചും ലോണ്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വലിച്ചും നാട്ടിലേക്ക് പണം ചവിട്ടുന്ന തിരക്കിലായിരുന്നു ഇന്ത്യക്കാര്‍ എന്നാണ് വാര്‍ത്ത. രൂപയെ കെട്ടിച്ചു വിടാനുള്ള സ്ത്രീധനം സ്വരൂപിക്കയായിരുന്നിരിക്കാം.

ഇന്ത്യന്‍ കറന്‍സി മാത്രമല്ല ഡോളറോ ഡോളറുമായി ബന്ധിച്ചിട്ടില്ലാത്തതുമായ  എല്ലാ കറന്‍സികളും താഴേക്കു നിപതിക്കുന്ന കാഴ്ച ആണ് തിങ്കളാഴ്ച ലോകം കണ്ടത്. . ലോകത്തിലെ എല്ലാ സ്റ്റോക്ക്‌ എക്സ്ചെഞ്ചുകളും നിലംപരിശായി.  തിങ്കളാഴ്ച  മാത്രം ഇന്ത്യന്‍  വിപണിക്ക് നഷ്ടപ്പെട്ടത്  ഏഴു  ലക്ഷം കോടി രൂപയാണ്.  എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയും കഴിഞ്ഞ ഒരു വര്‍ഷമായി പരുങ്ങലില്‍ ആണ്. എല്ലാ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണ്ണവും വെറും മഞ്ഞളിച്ചു നില്‍ക്കുന്ന ഒരു ലോഹം മാത്രമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു കൊണ്ടിരിക്കയായിരുന്നു.

ലോകത്തിലെ വമ്പന്‍ സ്രാവായ ചൈനയുടെ സമ്പദ് ഘടനയിലുണ്ടായ മാന്ദ്യം ആണ് ലോക വിപണിയെ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാക്കിയത്. കുറെ  നാള്‍ ആയി മാന്ദ്യത്തില്‍ ആയിരുന്ന ചൈന ആഗസ്റ്റ്‌ പതിനൊന്നിനു നടത്തിയ യുവാന്‍റെ മൂല്യശോക്ഷണത്തില്‍ നിന്നാണ് ഈ വലിയ തകര്‍ച്ച ലോകമെങ്ങും അരങ്ങേറിയത്.  ഒന്‍പതു ശതമാനമാണ് ചൈന വിപണിയിലെ ഇടിവെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍  തിങ്കളാഴ്ച  ആറു  ശതമാനത്തോളം തകര്‍ച്ച ആണ് നേരിട്ടത്. യൂറോപ്യന്‍ വിപണിയില്‍ നാലര ശതമാനവും തകര്‍ച്ച നേരിട്ടൂ .  അമേരിക്കന്‍ വിപണിയും ആറു ശതമാനം വരെ ഇടിഞ്ഞു വെങ്കിലും മൂന്നര ശതമാനം നഷ്ടത്തില്‍ ആണ്   വിപണി ക്ലോസ് ചെയ്തത്.

ലോകം വല്ലാത്തൊരു മാന്ദ്യത്തെ വരവേല്‍ക്കുകയാണ്. റഷ്യക്ക് എതിരെയുള്ള അമേരിക്കന്‍ ഉപരോധം മുതല്‍, രണ്ടായിരത്തി ഏഴിലെ കൊടിയ മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറാത്ത യൂറോപ്പും ഗ്രീസ്, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അധിക ചിലവിനാല്‍ നട്ടം തിരിയുകയായിരുന്നു. അമേരിക്ക തങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ രാജ്യമായ ചൈനയുടെ അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും   ആണ് ഈ മാന്ദ്യത്തിനു കാരണം. ചുരുക്കി പറഞ്ഞാല്‍  അമേരിക്കയും ചൈനയും തമ്മില്‍ നടന്ന മുതലാളിത്ത മേധാവിത്വ മത്സരം ആണ് ഇപ്പോഴുണ്ടായ ഈ ദുസ്ഥിതിക്ക് കാരണം. 2007 അമേരിക്കന്‍ മാന്ദ്യത്തിനു കാരണക്കാര്‍ എന്ന് അമേരിക്ക ഇന്നും കരുതുന്ന ചൈനയ്ക്കു കൊടുത്ത തിരിച്ചടിയായി നിരീക്ഷകര്‍ ഇതിനെ കാണുന്നു.  

മോഡിയിലുള്ള അമിത വിശ്വാസത്തില്‍ ഇന്ത്യന്‍ വിപണി ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്  അത്യദ്ധ്വാനം ചെയേണ്ടി വന്നിരുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ന് പലിശ നിരക്ക് കാല്‍ ശതമാനം കണ്ടു കുറച്ചതും ഇന്ന് ഇന്ത്യന്‍ വിപണിക്കും അമേരിക്കന്‍ വിപണിക്കും നേട്ടമായി. അതിനാല്‍  ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ ഇന്നലെ ഇടിഞ്ഞ കറന്‍സികളെല്ലാം ചെറിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു.    ചൈന ഒഴികെയുള്ള ലോക വിപണികള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോകം ദര്‍ശിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കൂടിയപ്പോഴും ഇന്ത്യയില്‍ വില കുറയ്ക്കാതെ കുത്തകകളെ സഹായിച്ചപ്പോള്‍ തന്നെ പെട്രോളിന്മേലുള്ള നികുതി കൂട്ടി അധികം ധനം സ്വരൂപിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിച്ചതും കൊണ്ടാകാം സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടാതിരിക്കുന്നത്‌. ഈ ഒരു കാരണത്താല്‍ തന്നെ ഇന്ത്യക്ക് ഉടനൊന്നും പേടിക്കാന്‍ ഇല്ല. ഇന്ത്യയുടെ പക്കല്‍ 38000 കോടി ഡോളര്‍ കരുതലായുണ്ട്. ചൊവാഴ്ച റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയും തദ്ദേശിയ ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല വല്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. റഷ്യന്‍, ചൈനീസ്‌ വിനോദസഞ്ചാരികളുടെ വരവിലെ തളര്‍ച്ച സേവന മേഖലയെയും എണ്ണ വിപണിയിലെ കടുത്ത വിലയിടിവ് മറ്റെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയാണ്.  റബര്‍ വിലയിടിവിനാല്‍ നട്ടം തിരിയുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടെന്നില്ല. പ്രവാസ സമൂഹം നെഞ്ചിടിപ്പിലാണ്.

നിത്യോപയോഗ സാധനങ്ങളായ ഉള്ളിയുടെയും തക്കാളിയുടെയും വിലകള്‍ മാനം മുട്ടെ നില്‍ക്കുകയാണ് ഇന്ത്യയില്‍. പെട്രോള്‍ വിലക്കുറവിനാല്‍   പണപ്പെരുപ്പം കുറഞ്ഞു നിന്ന അവസ്ഥയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം വീണ്ടും  വര്‍ദ്ധിപ്പിക്കും എന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ ഉറ്റു നോക്കുകയാണ് നിക്ഷേപക വൃന്ദം .

Thursday, 2 July 2015

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണോ നാം നടന്നു നീങ്ങുന്നത്‌?

ഒരു  അപ്രഖ്യാപിത  അടിയന്തിരാവസ്ഥയിലെക്കാണോ നമ്മുടെ രാജ്യം നടന്നു നീങ്ങുന്നത്‌? 


‘അവര്‍ മുട്ടുമടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴയുകയാണ് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ ചെയ്തത്’ എന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍  ബി.ജെ.പി നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനി അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പത്രങ്ങള്‍ കൈക്കൊണ്ട നിലപാടിനെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ആണിവ. 


ബീഫ് കഴിക്കെണമെങ്കില്‍ പാകിസ്ഥാനില്‍ പോയ്ക്കൊ, യോഗ ചെയ്യാത്തവര്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോ, എന്നൊക്കെ ആക്രോശിക്കുന്ന നേതാക്കള്‍ ആണിന്നു ഭരണവര്‍ഗത്തുള്ളത്. മുംബയിലെ ശിവസേനയുടെ ആവശ്യം നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മരങ്ങള്‍ എല്ലാം ഹൈന്ദവ മരങ്ങള്‍ ആയിരിക്കണം പോലും. രാഷ്ട്ര പിതാവിന്‍റെ ചിത്രത്തിനോട് ചേര്‍ത്ത് മോദിയുടെ പടവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്രതിഷ്ടിക്കണം. സംസ്കൃതപഠനം       നിര്‍ബന്ധമാക്കുക.  


അദ്വാനിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്‌. മോദിയെ വിശുദ്ധനാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ഇപ്പോഴും  മിശിഹാ ആയി ആഘോഷിക്കുകയും ചെയുകയാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോട് മാത്രമേ കൂറുള്ളൂ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിറം പിടിപ്പിച്ച നുണകള്‍ മാത്രമാണവര്‍ എഴുന്നള്ളിക്കുന്നത്. ഭരണവര്‍ഗത്തെക്കാള്‍ ജനങ്ങളോടായിരിക്കണം മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളേണ്ട മാധ്യമങ്ങള്‍ ഇന്ന് അഴിമതിയില്‍ മുങ്ങി, ഭരണവര്‍ഗത്തിനും വ്യവസായികള്‍ക്കും ജാതിമത കോമരങ്ങള്‍ക്കും  ഓശാന പാടുന്ന സംഘമായി അധപ്പതിക്കുകയും  അവരില്‍ നിന്ന് അനധികൃത ആനുകൂല്യങ്ങള്‍ വാങ്ങുന്നവരായി മാറുകയും ചെയ്തിരിക്കയാണ്. രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന വര്‍ഗീയതയുടെ പിണിയാളന്മാരായിട്ടാണ് മിക്ക പത്ര പ്രവര്‍ത്തകരും പേനയുന്തുന്നത്. 

മോദിയുടെ വിജയഗാഥ രചിക്കുന്നതിന് മുന്നേ രാജ്യത്തെ പ്രമൂഖ മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കുകയും പെയിഡ് ന്യൂസുകള്‍ അവയിലൂടെ കുത്തിത്തിരുകയുമായിരുന്നു സംഘി പ്രവര്‍ത്തനം. ഇന്നിപ്പോള്‍ രാജ്യത്തെ പ്രമൂഖ മാധ്യമങ്ങള്‍ എല്ലാം തന്നെയും സംഘി സേനയുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ജനങ്ങളെ ചൂക്ഷണം ചെയുന്ന രാഷ്ട്രീയ പ്രക്രിയക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കാകുന്നില്ലാത്തതിനാലും വാര്‍ത്തകളിലെ തെറ്റും ശരിയും കണ്ടുപിടിക്കാനാകാതെ ജനം മിഴിച്ചു നില്‍ക്കുകയാണ്. 

രാജ്യത്തിന്റെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നും  അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവരെക്കുറിച്ച് അഭിമാനം തോന്നുന്നെന്നും അക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകർത്തെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാൽപതു വർഷം പിന്നിട്ട ദിനത്തില്‍   ട്വീറ്റ് ചെയ്തതു വായിക്കുമ്പോള്‍ ഉള്‍പുളകമല്ല അകാരണമായ ഭയം ആണ് സാധാരണ ഭാരതിയരില്‍ ജനിപ്പിക്കുന്നത്. കാരണം മോദിയുടെ ഭരണത്തിന്‍ കീഴില്‍ ആണ് സംഘികളോടും മോദിയോടും   സമരസപ്പെടാത്തവര്‍ ഇന്ത്യ വിട്ടു പോകണം എന്ന് മോദിയുടെ  സ്തുതിപാഠകാര്‍ കൊലവിളി മുഴക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വരാത്തപ്പോള്‍ മോദിയും  സംഘ പരിവാരിറെ രഹസ്യ അജണ്ടയെ പ്രോതസാഹിപ്പിക്കുന്നു എന്ന് വേണം കരുതാന്‍.  ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ ദോഷം ചെയ്തു കൂടായ്കയില്ല. 


‘ഓരോ ആളും മറ്റൊരാളെ പഠിപ്പിക്കുക, കുടുംബാസൂത്രണം ഉറപ്പുവരുത്തുക, മരങ്ങള്‍ നട്ട് പരിസ്ഥിതി നന്നാക്കുക, സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യുക, ജാതീയത അവസാനിപ്പിക്കുക.’  ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന വികസന പരിപാടിക്കൊപ്പം സഞ്ജയ ഗാന്ധി കൂട്ടിച്ചേര്‍ത്ത മുകളില്‍ പറഞ്ഞ, കേട്ടാല്‍ വളരെ അത്യാവശ്യമെന്നു തോന്നുന്ന  അഞ്ചിന പരിപാടി നടപ്പാക്കലിന്റെ മറവില്‍ ആയിരുന്നു ഡല്‍ഹിയില്‍ ഏറ്റവുമധികം ജനദ്രോഹം നടമാടിയത് എന്നറിയുമ്പോളാണ്  ഇപ്പോള്‍ നടക്കുന്ന ഉന്മൂലന അജണ്ടയുടെ ഭീകര രൂപം പേടിപ്പെടുത്തുന്നത്. 


മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നില കൊള്ളുമ്പോള്‍, ഭരണ വര്‍ഗത്തിനെതിരെ തിരുത്തല്‍ ശക്തിയാകുമ്പോള്‍ മാത്രമേ ശരിയായ ജനാതിപത്യം പരിപാലിക്കപ്പെടുകയുള്ളൂ. 

Sunday, 21 December 2014

എന്ത് പറ്റി നമ്മുടെ ആണുങ്ങള്‍ക്ക്?

നവംബറില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പോകേണ്ടി വന്നു. ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഒരു രാവില്‍ വെടിവട്ടം പറയുവാന്‍ കൂടുകയും ചെയ്തു. കൊച്ചിയിലെ തന്നെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു താമസം. കാര്യം ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഈ ഹോട്ടലില്‍ ബാര്‍   ഇല്ല. സര്‍ക്കാറിന്റെ മദ്യ നിരോധനത്തിന്റെ ഭാഗമായി ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന ബാര്‍ അടപ്പിക്കുകയോ, അതല്ലെങ്കില്‍ ഇവര്‍ അപേക്ഷിച്ച ബാറിനു അനുമതി കൊടുക്കാതിരിക്കുകയോ ചെയ്തതല്ല കാരണം. യു എ ഇ യില്‍ അനവധി ഹോട്ടലുകള്‍ ഉള്ള മലയാളികളുടെ ഈ ഹോട്ടലുകളില്‍ ഒരിടത്തും അവര്‍ മദ്യം വിളമ്പില്ല. മദ്യ വില്പന അവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തായാലും സുഹൃത്തുക്കളോട് ഒന്നിച്ചു കൂടുവാനുള്ള മദ്യമൊക്കെ ഞാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയിരുന്നതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.

പക്ഷെ എന്നെ ഞെട്ടിച്ച കാര്യങ്ങളില്‍ ഒന്ന്, കുടിയന്മാര്‍ എന്ന് കരുതിയ എന്റെ സുഹൃത്തുക്കള്‍ പലരും മുന്തിയ ഇനം മദ്യമായിട്ടു കൂടി ഒന്ന് സിപ് ചെയുവാന്‍ കൂടി മടിക്കുന്നു. സക്കാറിന്റെ മദ്യ നിരോധനത്തിന് അനുകൂലമായി മദ്യം കുടിക്കാതിരിക്കുന്നതല്ല, മറിച്ച് ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവരുടെ തീരുമാനത്തിന് പിന്നില്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന ബോധ്യം. കേരളത്തിലെ യുവ ജനങ്ങളില്‍ ഉണ്ടായ ഈ മാറ്റം തികച്ചും ആദരവുകള്‍ അര്‍ഹിക്കുന്നു. മദ്യം കണ്ടാല്‍ കമഴ്ന്നു വീണിരുന്ന മലയാളി യുവത ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കുന്നു.

പക്ഷെ ഞങ്ങളുടെ കൂടിച്ചേരലില്‍  മദ്യപാനവും ചുംബന സമരവും നില്‍പ്പ് സമരവും ഒക്കെ ചര്‍ച്ചാ വിഷയം ആയി.എഴുപതുകള്‍ക്ക് ശേക്ഷം കേരളത്തിലെ യുവത തങ്ങളുടെ സ്വത്വത്തിനായി നടത്തിയ സാംസ്കാരിക വിപ്ലവം ആണ് ചുംബനസമരം. പഠിക്കുവാനുള്ള അവകാശത്തിനായി നടന്ന സമരങ്ങള്‍, മാറ് മറയ്ക്കാനായി നടത്തിയ സമരങ്ങള്‍, അയിത്തത്തിനെതിരായി നടന്ന സമരങ്ങള്‍, ക്ഷേത്ര പ്രവേശന സമരങ്ങള്‍ ഇവയ്ക്കൊക്കെ ശേക്ഷം ഇന്നിതാ വ്യക്തി സ്വാതന്ത്ര്യത്തിനായി യുവ ജനങ്ങള്‍ നടത്തിയ ഈ സമരവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കൊച്ചിയില്‍ നടന്ന ഈ സമരത്തിന്‍റെ പ്രതിധ്വനികള്‍ ഇന്ത്യയുടെ മറ്റു  പട്ടണങ്ങളിലും കാമ്പസുകളിലും മുഴങ്ങുന്നു. 

ഭാരതത്തിലോഴികെ മറ്റെല്ലാ രാജ്യങ്ങളിലും അപരിചിതരായവര്‍ പോലും തമ്മില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹ പ്രകടനങ്ങള്‍ നടത്തിയാണ് എതിരേല്‍ക്കുന്നത്. ദുബായില്‍ ഞാന്‍ മുന്നെ ജോലി ചെയ്തു കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ അവിടെ അറബ് രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നും അനേകം സുന്ദരി സുന്ദരന്മാര്‍ ജോലി നോക്കിയിരുന്നു. ഞങ്ങളൊക്കെയും ദിവസവും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സന്തോഷാവസരങ്ങള്‍ പങ്കുവച്ചിരുന്നത്.നമ്മുടെ നാട്ടിലാകട്ടെ ഭാര്യ ഭര്‍ത്താക്കന്മാര്‍, പ്രണയിനികള്‍, സഹോദരങ്ങള്‍, കുട്ടികള്‍ മാതാപിതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒക്കെ പോലും അന്യോന്യം ഒന്ന് ആലിംഗനം ചെയ്യാനോ ചുംബിക്കുവാനോ മടിക്കുന്നു. കൈകള്‍ ഒന്ന് കോര്‍ത്തു പൊതു നിരത്തിലൂടെ നടക്കുവാനോ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ, ഓരോ ചുംബനം കൈ മാറുവാനോ സാധിക്കാത്ത രീതിയില്‍ നമ്മുടെ നാട്ടിലെ സദാചാര ബോധം പൊതു സമൂഹത്തെ ഭയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചര്‍ച്ചക്കിടയില്‍ പുരോഗമനവാദിയായ ഒരു സുഹൃത്ത്‌ എന്നോടും ചോദിച്ചു ഒരു ചോദ്യം. പഠിക്കാനായി പോകുന്ന നിങ്ങളുടെ മകളോ, അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഇങ്ങനെ മറ്റൊരാളും ആയി ചുംബിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ മാനസികാവസ്ഥ. ഇക്കാര്യത്തില്‍ എനിക്ക് ഒന്ന് മാത്രമേ അദേഹത്തോട് പറയുവാനുണ്ടായിരുന്നുള്ളൂ. ഇതൊക്കെയും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ആണ്, എന്റെ ഭാര്യക്കോ, മകള്‍ക്കോ ആരെ ചുംബിക്കണം എന്നുള്ളത് അവരുടെ മാത്രം സ്വാതന്ത്ര്യം, എനിക്കതില്‍ കൈ കടത്തുവാന്‍ യാതൊരു അവകാശവും ഇല്ല. ഞാന്‍ എന്‍റെ നയം പ്രഖ്യാപിച്ചപ്പോള്‍  എന്നെ അഭിനന്ദിക്കാന്‍ അദേഹം മറന്നില്ല എന്നതും എടുത്തു പറയുന്നു.

ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയുവാന്‍ ആയി ഞാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍  നിറ പുഞ്ചിരിയോടെ സുന്ദരികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. ഹോട്ടലിന്‍റെ താമസ സൌകര്യങ്ങള്‍ റേറ്റ് ചെയുവാന്‍ ആ കുട്ടികള്‍ ഒരു ഫോം പൂരിപ്പിക്കുവാന്‍  ചെയുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.  ഫോം കിട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു, കള്ളില്ല ഇവിടെ, അത് മാത്രം ആണ് ഈ ഹോട്ടലിന്‍റെ പോരായ്മ.

“മദ്യം വിഷമല്ലേ,” പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മൊഴിഞ്ഞു.

പിന്നെ എന്‍റെ ഊഴം ആയിരുന്നു. മദ്യത്തിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ട് ഞാന്‍ വികാരപരമായ പ്രസംഗം തന്നെ നടത്തി.വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ആ കുട്ടികള്‍ ചോദിക്കുകയാണ്,

"എന്നിട്ടാണോ, ഞങ്ങള്‍ മദ്യം ഒന്ന് രുചിക്കുവാന്‍ തുടങ്ങുമ്പോഴേക്കു നിങ്ങള്‍ ആണുങ്ങള്‍ സദാചാര ഗുണ്ടകള്‍ ചമയുന്നത്. നല്ലത് ആണുങ്ങള്‍ക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?"

ഞാന്‍ സ്തബ്ദനായി. നമ്മുടെ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ ഒക്കെ ആണുങ്ങളെക്കാള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ പൂക്കാലം ആണവരില്‍. പക്ഷെ പുരോഗമനം പ്രസംഗിച്ചു നടക്കുന്ന ആണുങ്ങള്‍, അവരില്‍ എന്നാണാവോ വിപ്ലവം വരിക.

ഫ്ലൈറ്റ് ലേറ്റ് ആണ്, ഡ്യൂട്ടി ഫ്രീയില്‍ ധാരാളം സമയം. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍, കപ്പിലെ  കാപ്പി വീണു ഇട്ടിരുന്ന ഷര്‍ട്ട്‌ വൃത്തികേടായി. എന്തായാലും ഡ്യൂട്ടി ഫ്രീയില്‍ കണ്ട ഒരു കിയോസ്കില്‍ കയറി ഒരു ഷര്‍ട്ട്‌ വാങ്ങാന്‍ തീരുമാനിച്ചു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി സുന്ദരി. ഷര്‍ട്ട്‌ വാങ്ങുന്നതിനിടയില്‍ ഞാങ്ങള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു. അതിനിടയില്‍ ചുംബന സമരവും കടന്നു വന്നു.

ആ കുട്ടി പറയുകയാണ്‌, ചുബന സമരത്തില്‍ പങ്കെടുക്കാന്‍ ആ കുട്ടിക്ക് വലിയ  ആഗ്രഹമായിരുന്നു. പക്ഷെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു പോലും, സമരത്തിനു പോകണമെങ്കില്‍ ആദ്യം ഡിവോഴ്സ് ചെയ്യണം പോലും.

ആ കുട്ടിയും പറയുകയാണ്‌, എന്തെ, ആണുങ്ങള്‍ കാലത്തെ കുറിച്ച് ബോധവാന്മാര്‍ ആകുന്നില്ല?

ഞാന്‍ ആ കുട്ടിയെയും മനസ്സാല്‍ നമിച്ചു, തിരിഞ്ഞു എന്നോട് തന്നെ ചോദിച്ചു, എന്ത് പറ്റി ഈ ആണുങ്ങള്‍ക്ക്?

Sunday, 19 January 2014

ആപ്പിലായ കോണ്‍ഗ്രസ്‌

ആപ്പിലായ കോണ്‍ഗ്രസ്‌

ഡല്‍ഹിയിലും ഇന്ത്യയിലെങ്ങും രാഷ്ട്രീയ മാറ്റങ്ങള്‍ വളരെ ധൃതഗതിയില്‍ ആണ് സംഭവിക്കുന്നത്‌. കോണ്‍ഗ്രസ്‌  തങ്ങളുടെ യുവ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  ആയി വളര്‍ത്തിക്കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയെ, പരസ്യ കമ്പനികളുടെ നേതൃത്വത്തില്‍  പ്രതിച്ഛായ മിനുക്കിയെടുത്ത നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തന്നെ മലര്‍ത്തിയടിച്ചു. എന്നാല്‍ ഈ വര്‍ഷമാദ്യം  നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വിജയിക്കാന്‍ കഴിയും എന്ന് കരുതിയ ബി ജെ പി ക്കും നരേന്ദ്രമോഡിക്കും പെട്ടെന്ന് കാലിടറുന്നത് പോലെ.

പെട്ടന്നാണ് കേജരിവാളിന്റെ രൂപത്തില്‍ വടക്ക് നിന്ന് ഒരു സൂര്യോദയം പ്രത്യക്ഷപ്പെട്ടത്.. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ആം ആദ്മി പാര്ട്ടിയും അവരുടെ നേതാവ് അരവിന്ദ് കെജരിവാളും ആണിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണുകളില്‍ ആകെയുള്ളത്. കോണ്‍ഗ്രസോ, ബി ജെ പിയോ അതല്ലെങ്കില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോ ഒന്നും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ റഡാറില്‍ പ്രത്യക്ഷപ്പെടുന്നില്ല. പ്രത്യേകമായ ഒരു നയമോ പരിപാടികളോ കൊണ്ട് ശ്രദ്ധേയമല്ല ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. മറിച്ചു ഒരു നിഷേധ വോട്ടിന്റെ ബഹിസ്ഫുരണം ആണ് ഡല്‍ഹിയില്‍ അവര്‍ നേടിയ വിജയം. വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത്. അഴിമതിക്കെതിരായ സമരങ്ങള്‍ ഒരു ബുദ്ധിജീവി പരിവേഷം സാധാരണ ജനതയ്ക്ക് ചാര്‍ത്തി കൊടുത്തതിനാല്‍ ആകും ജനങ്ങള്‍ ഒന്നായി സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോടു യുവ ജനങ്ങള്‍ക്കുള്ള  അമര്‍ഷവും സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഈ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കേവലം സര്‍ക്കാറിന്  എതിരായ ഒരു സമരം എന്നതില്‍ കവിഞ്ഞു ജനങ്ങളുടെ വികാരം ശരിയായി മനസിലാക്കുന്നതിനും ആ വികാരത്തെ മെറ്റീരിയലൈസ് ചെയുവാനും അരവിന്ദ് കേജരിവാളിലെ കൂര്‍മ ബുദ്ധിക്കയതാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴി തെളിച്ചത്. അഴിമതിക്കെതിരെ ഒരു സമരം നടത്തി കോണ്ഗ്രെസ്സിനെയും അവരുടെ നേതാക്കള്‍ക്ക് എതിരെയും ജനങ്ങളെ ഉണര്‍ത്തി  അതിനിടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ നരേന്ദ്ര മോഡിയെന്ന തീവ്ര ഹിന്ദുത്വ നേതാവിനെ അവതരിപ്പിക്കുകയായിരുന്നു സംഘ പരിവാറിന്റെ പദ്ധതി., അഴിമതിക്ക് ആകെ ഉള്ള ഒരേ ഒരു ബദല്‍ ആണ് നരേന്ദ്ര മോഡി എന്ന നിലയില്‍ ഹിന്ദി സിനിമകളില്‍  വില്ലനെ അടിച്ചു തകര്‍ത്ത്  പ്രത്യക്ഷപ്പെടുന്ന നായകനായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ രംഗ പ്രവേശം. അതും ജനകീയ നേതാക്കളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ റിംഗില്‍ വളരെ കരുതലോടെ അവതരിപ്പിക്കപ്പെട്ട നായകന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വിജയംപരിശോധിക്കുകയാണ് എങ്കില്‍ ഒരു കാര്യം മനസിലാകും.  എങ്കില്‍, രാജസ്ഥാന്‍ കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്നു അശോക്‌ ഗെലോട്ട്. ജനങ്ങള്‍ക്ക്  വേണ്ടി അനേകം കര്‍മ  പദ്ധതികള്‍ നടത്തിയും ധാരാളം വികസന പദ്ധതികള്‍ രാജസ്ഥാനിലേക്ക് കൊണ്ട് വരികയും ചെയ്തു ഖ്യാതി നേടിയ അദേഹം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്  നടന്ന എക്സിറ്റ് പോളുകളില്‍ എല്ലാം മുന്നില്‍ തന്നെ ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ ഏറ്റവും കനത്ത പരാജയം ആണ് കോണ്ഗ്രസ്‌ രാജസ്ഥാനില്‍ രുചിച്ചത്. 


മദ്ധ്യപ്രദേശിലും ജനവികാരം സര്‍ക്കാറിന് എതിരായിരുന്നു. അവിടെ കോണ്ഗ്രെസ്സിലെ സ്ഥിരം തമ്മിലടിയും കുതികാല്‍ വെട്ടുകളും നേതൃത്വത്തിലെ അപാകതകളും കോണ്ഗ്രെസിനു വിനയായി. ഒടുവില്ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഛത്തിസ്‌ഗഡില്‍ നക്സല്‍ ആക്രമണം കോണ്ഗ്രെസ്സിനു ഒരു സഹതാപ തരംഗം ഉണ്ടാക്കി കൊടുത്തു എങ്കില്‍ കൂടി അവിടെയെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന വര്‍ഗീയ  ധ്രുവീകരണം ആണ് ബി ജെ പിക്ക് വന്‍ വിജയം നേടിക്കൊടുത്തത്. ഡല്‍ഹിയിലും ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ബി ജെ പി തങ്ങളുടെ പരമ്പരാഗത  വോട്ടുകള്‍ നില നിര്ത്തുകയും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും ചെയ്തു. ബി ജെ പി യുടെ വോട്ടല്ല, മറിച്ചു കോണ്ഗ്രെസ്സിന്റെ വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകളും ആണ് ആം ആദ്മി പാര്ട്ടി യെ തുണച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ ഒട്ടും തന്നെ മനസിലാക്കാത്ത ഒരു നേതാവാണ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപനം പോലെ രാഹുലിനും ഒരു സ്വപനം ഉണ്ടെന്നു അദേഹം പറയാറുണ്ടെങ്കിലും അദേഹത്തിന്റെ സ്വപ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിനോ അത് ഉള്‍ക്കൊള്ളുവാന്‍  പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല. ജനവികാരം മാനിക്കാതെയുള്ള ബുദ്ധിജീവി പരാമര്‍ശങ്ങള്‍ ആണ് പലപ്പോഴും രാഹുലില്‍ നിന്ന് ഉണ്ടായത്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആയി ആഘോഷിക്കുകയും തല്ഫ‍ലമായി പൊതു ജനം രാഹുലിനെ തിരസ്കരിക്കുന്നതും ആണ് ഇന്ത്യ കണ്ടത്. യുവ പ്രധാനമന്ത്രി എന്ന നിലയില്‍ വളര്ത്തി കൊണ്ട് വന്ന രാഹുലിലെ നിയമനിര്മ്മാണസഭകളിലെ നിസ്സംഗതയും അനവസത്തിലെ അപക്വമായ ഇടപെടലുകളും മൂലം ജനങ്ങള്‍ അദേഹത്തെ  കയ്യൊഴിഞ്ഞു. തെരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കുന്നതിന് പകരം പാര്ട്ടിയിലെ സംഘടന വിഷയങ്ങളില്‍ ആയിരുന്നു രാഹുലിന്റെ ശ്രദ്ധ. കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും കുതികാല്‍ വെട്ടലുകളും ഒന്നും അവസാനിപ്പിക്കുവാന്‍ ഇദേഹത്തിന് സാധിച്ചതും ഇല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്ക്കാറിന്റെ അഴിമതിയും പിടിപ്പുകെടുകളും വലിയോരളവ് വരെ പാര്‍ട്ടിക്കും  രാഹുലിനും വിനയായി. 


മറിച്ചു നരേന്ദ്ര മോഡി ആകട്ടെ, ജനങ്ങളുടെ സൂഷ്മ വികാരങ്ങളെ ശരിക്കും മുതലെടുത്ത്‌ കൊണ്ട് , വളരെ ചെറിയ ഒരു ഭൂമികയില്‍ പെട്ടെന്ന് ഒരു ബദല്‍ ആയി മാറുകയും അടുത്ത പ്രധാന മന്ത്രി ആണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മോഡിയുടെ പ്രതിച്ഛായ വര്ദ്ധി്പ്പിക്കുവാന്‍ ആര്‍ എസ് എസ് , വി എച് പി, തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടത്തില്‍  മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരസ്യ കമ്പനികളെയും പബ്ലിക് റിലേഷന്സ് കമ്പനികളെയും വിദഗ്ധമായി ഉപയോഗിക്കുവാന്‍ സംഘ പരിവാറിനായി.  ഉത്തരേന്ത്യയിലെ ജനങ്ങള്‍ മോഡിയെ തങ്ങളുടെ ഭാവി മുഖ്യ മന്ത്രി ആയി അംഗീകരിക്കുകയും, മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ ബി ജെ പിക്ക് സ്വാധീനമില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും മോഡിയെ പ്രാധാനമന്ത്രി ആയി കാണുവാന്‍ തങ്ങളുടെ മനസിനെ പാകപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു. 


പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. സോഷ്യല്‍ മീഡിയ, പത്രങ്ങള്‍, ചാനലുകളില്‍ എല്ലാം ലൈവ് ആയി നിന്നിരുന്ന മോഡിയും ഡല്‍ഹിയിലെ ആം ആദ്മി വിജയത്തോട് കൂടി കാണാമറയത്തേക്ക്  പോയിക്കൊണ്ടിരിക്കുന്നു. കോണ്ഗ്രിസിന്റെ സഹായത്തോടു കൂടി ഡല്‍ഹിയില്‍ സര്‍ക്കാര്‍  ഉണ്ടാക്കിയ അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ്പിന് മുന്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുവും. വിലയിരുത്തലുകള്‍ക്ക്  സമയമായിട്ടില്ലെങ്കില്‍ കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങുന്നതില്‍ കേജരിവാള്‍ ബഹുദൂരം മുന്നിലെത്തി. വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഫണ്ട്‌ പിരിവിനും അംഗംങ്ങളെ ചേര്‍ക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടിരങ്ങിയിരിക്കയാണ്.  എഴുപതുകളില്‍ ജെ പി മൂവ്മെന്റും അതിനു ശേക്ഷം കണ്ട ജനത പാര്‍ട്ടിയും പോലെ ആണ് ആം ആദ്മി പാര്ട്ടി നല്‍കുന്ന സ്വപനങ്ങളും. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ  നിലംപരിശാക്കിക്കൊണ്ട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയില്‍ പ്രതിബദ്ധത ഉണ്ടായിരുന്ന അനേകം നേതാക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ അടിയന്തിരാവസ്ഥ പോലെ തന്നെ ജനം കണക്കാക്കുന്ന അഴിമതിയവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തന പരിചയമോ നെത്രുത്വ വാസനയോ ഉള്ള നേതാക്കള്‍ വിരളം ആണ്. ശക്തമായ നയങ്ങളോ പരിപാടികളോ ഒന്നിച്ചു കൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള നേതാക്കളോ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും ഈ ആള്‍ക്കൂട്ടം  ചിന്നിച്ചിതറി പോകാം. 


പൊതുവേ വികാര ജീവികള്‍ ആയ ഇന്ത്യന്‍ ജനത ഇപ്പോള്‍ ആം ആദ്മി പാര്ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി ക്യൂ നില്ക്കുുകയാണ്. ഫണ്ട്‌ പിരിവും തകൃതിയായി നടക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അറിയുവാന്‍ ആണ്. മാധ്യമങ്ങള്‍ക്കും പുതിയൊരു വിരുന്നാണ് ആം ആദ്മി. ഇതൊക്കെയാണെങ്കിലും  ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാതെ കെജരിവാളും പരുങ്ങുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആകെ അങ്കലാപ്പില്‍ ആണ്. ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്  കൊണ്ഗ്രെസ്സിനു ആണ്. കോണ്ഗ്ര്സിന്റെ വോട്ടുബാങ്കുകള്‍ ആണ് കേജരിവാള്‍ കവര്‍ന്നെടുക്കുന്നത്‌. ജനങ്ങളുടെ ഒഴിഞ്ഞു പോക്ക് കണ്ടിട്ടാവണം കൊണ്ഗ്രെസ്സ് സംസ്ഥാനഘടകങ്ങളില്‍  അഴിച്ചുപണി നടത്തുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌, മദ്ധ്യപ്രദേശില്‍ അരുണ്‍ യാദവ്, ചത്തിസ്ഗഡില്‍ ഭുവേഷ് ബാഗല്‍, ഡല്‍ഹിയില്‍ അരവിന്ദ് സിംഗ് ലവ്ലി, ഹരിയാനയില്‍ അശോക്‌ തന്‍വര്‍ ‍, ഹിമാചലില്‍ സുഖിന്റ് സിംഗ് സുക്കു, ബീഹാറില്‍ അശോക്‌ ചൌധരി, തുടങ്ങി യുവാക്കളെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുന്നു. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും താല്പര്യത്തിനു വിരുദ്ധമായി ജി കാര്ത്തികേയനെ തഴഞ്ഞു വി ഡി സതീശനോ , അതെല്ലങ്കില്‍ ഒരു ഒത്തു തീര്‍പ്പ്  നോമിനിയായി വി എം സുധീരനോ കടന്നു കൂടാം. സുഖമില്ലാത്ത സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക വധേര ആകും ഇത്തവണ കോണ്‍ഗ്രസ്‌  പ്രചരണം നയിക്കുക. പക്ഷെ എന്തൊക്കെ തിരുത്തലുകള്‍ നടത്തിയാലും ജനത്തില്‍ നിന്ന് തീരെ അകന്നു പോയ കോണ്‍ഗ്രസിനും  രാഹുലിനും ഒരു തിരിച്ചു വരവിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലോകസഭയില്‍ വെറും രണ്ടക്ക സംഖ്യയിലേക്ക് മാറുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷ കക്ഷി അല്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി ആകുവാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്തായാലും പതിനേഴാം തിയതി നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ വച്ച് പതിവിനു വിപരീതമായി കോണ്‍ഗ്രസ്‌  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്ഥിയായി  പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്ന് കരുതിയെങ്കിലും പരസ്യമായി ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.  മന്മോാഹന്‍ സിംഗിനെ രാജി വയ്പിച്ചു, രാഹുലിനെ പ്രധാനമന്ത്രി ആക്കി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍  പരമപ്രധാനമായി അലയടിക്കുന്നുണ്ട്. ആം ആദ്മി നേടുന്ന വോട്ടുകള്‍ മിക്കതും കോണ്ഗ്രസിന്റെ വോട്ടുകള്‍ ആയതിനാല്‍ വലിയ ചില അട്ടിമറികള്‍ നടന്നില എങ്കില്‍ നരേന്ദ്ര മോഡിയുടെ വിജയം കുറച്ചു കൂടി എളുപ്പമാകുവാന്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമായേക്കും. കോണ്‍ഗ്രെസ് എന്തായാലും ആപ്പിലായിരിക്കയാണ്.